മണലിപ്പുഴയിൽ ചേരുന്ന തോട്ടിൽ അറവുമാലിന്യം തള്ളി
Tuesday, May 7, 2024 1:55 AM IST
തൃക്കൂര്‍: പഞ്ചായത്തിലെ കല്ലൂര്‍ മഠം ഷട്ടര്‍പാലം റോഡിലെ മണ്‍ച്ചിറ തോട്ടില്‍ വീണ്ടും അറവുമാലിന്യം തള്ളി. മണലിപ്പുഴയിൽ വന്നുചേരുന്ന തോട്ടിലാണു സാമൂഹ്യവിരുദ്ധർ വൻതോതിൽ അറവുമാലിന്യം തള്ളിയത്.

ഇതേയിടത്തു കഴിഞ്ഞയാഴ്ചയും അറവുമാലിന്യം തള്ളിയിരുന്നു.
തൃക്കൂർ പഞ്ചായത്ത് അധികൃതര്‍ ഇടപെട്ട് മാലിന്യം കുഴിച്ചുമൂടി. പ്രദേശത്തു ശക്തമായ ദുര്‍ഗന്ധം വമിച്ചതോടെ പ്രദേശവാസികള്‍ പരാതിയുമായി രംഗത്തെത്തുകയായിരുന്നു. ഇവിടെ രാത്രികളിലാണു മാലിന്യം തള്ളുന്നതെന്നു പരിസരവാസികള്‍ പറയുന്നു. നാട്ടുകാരുടെ പരാതി ഉയര്‍ന്നതോടെ പഞ്ചായത്ത് പ്രസിഡന്‍റ് സുന്ദരി മോഹന്‍ദാസ്, വൈസ് പ്രസിഡന്‍റ് ഹേമലത സുകുമാരന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിജി എന്നിവരും പുതുക്കാട് സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു.

മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് അധികൃതരുടെ നേതൃത്വത്തിൽ മാലിന്യം നീക്കംചെയ്തത്. വേനല്‍ക്കാലത്തു കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുമ്പോഴാണു ലഭ്യമായ കുടിവെള്ള സ്രോതസുകൾ നശിപ്പിക്കുന്നതെന്നു നാട്ടുകാര്‍ ആരോപിച്ചു. മാലിന്യം തള്ളിയവരെ കണ്ടെത്തി കര്‍ശനമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതര്‍ പുതുക്കാട് പോലീസിൽ പരാതി നല്‍കി. കുറ്റക്കാരെ കണ്ടെത്താന്‍ പ്രദേശത്തെ സിസിടിവി കാമറ ദൃശ്യങ്ങള്‍ അടക്കം പോലീസ് ശേഖരിക്കുന്നുണ്ട്.