ദേശീയപാത വികസനം: ആശങ്ക ഉയര്‍ത്തി നിര്‍മാണവേളയിലെ അപകടങ്ങള്‍
Friday, May 10, 2024 1:34 AM IST
കാഞ്ഞങ്ങാട്: ദേശീയപാത വികസനത്തിന്‍റെ ഭാഗമായി നിര്‍മിക്കുന്ന പാലങ്ങള്‍ തകര്‍ന്നുവീണുണ്ടാകുന്ന അപകടങ്ങള്‍ ആശങ്കയുണര്‍ത്തുന്നു. കഴിഞ്ഞദിവസമാണ് കാഞ്ഞങ്ങാട്-കാസര്‍ഗോഡ് എന്‍എച്ച് 66 പാതയിലെ പുല്ലൂര്‍ വിഷ്ണുമംഗലത്ത് നിര്‍മാണത്തിലിരിക്കുന്ന പാലം തകര്‍ന്നുവീണത്. പാലത്തിനായി നിര്‍മിച്ച രണ്ടു കോണ്‍ക്രീറ്റ് ഭിത്തികളെ (പിയര്‍) തമ്മില്‍ ബന്ധിപ്പിക്കുന്ന കോണ്‍ക്രീറ്റ് ഗര്‍ഡറുകളില്‍ ഒന്ന് ബുധനാഴ്ച ഉച്ചയോടെ നിലംപൊത്തുകയായിരുന്നു. നാലുമാസം മുമ്പാണ് ഗര്‍ഡറുകള്‍ ഇവിടെ സ്ഥാപിച്ചത്.

റോഡിന്‍റെ ഒരു ഭാഗത്ത് ഇത്തരത്തില്‍ അഞ്ചു ഗര്‍ഡറുകളാണുള്ളത്. വീഴ്ചയുടെ ആഘാതത്തില്‍ മറ്റു ഗര്‍ഡറുകള്‍ക്കും ഇതു സ്ഥാപിച്ച സ്ലാബിനും കേടുപാടുകള്‍ സംബന്ധിച്ചിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കേണ്ടതുണ്ട്. ഇതിനായി നിര്‍മാണചുമതലയുള്ള മേഘ എന്‍ജിനിയറിംഗ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ് ഭോപ്പാലിലും ഹൈദരാബാദിലുമുള്ള സാങ്കേതിക വിദഗ്ധരെ ബന്ധപ്പെട്ടിട്ടുണ്ട്. തകരാര്‍ കണ്ടെത്തിയാല്‍ ഇതു പുനര്‍നിര്‍മിക്കേണ്ടിവരും. വിഷ്ണുമംഗലത്തെ വലിയ കയറ്റം കുറയ്ക്കുന്നതിനാണ് ഈ പാലം നിര്‍മിക്കുന്നത്. 2022 ഒക്ടോബര്‍ 29നു മേഘ എന്‍ജിനിയറിംഗ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ് നിര്‍മാണച്ചുമതല വഹിച്ചിരുന്ന പെരിയ ടൗണിലെ അടിപ്പാത നിര്‍മാണത്തിനിടെ തകര്‍ന്നുവീണിരുന്നു.

അന്വേഷണം വേണം

ഗര്‍ഡര്‍ തകര്‍ന്നുവീണതു സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ദേശീയപാത നിര്‍മാണം കുറ്റമറ്റ രീതിയില്‍ പൂര്‍ത്തിയാക്കുമെന്നുറപ്പു വരുത്തണമെന്നും സിപിഐ ജില്ലാ കൗണ്‍സില്‍ ആവശ്യപ്പെട്ടു. ദേശീയപാത നിര്‍മാണത്തിനിടെ വിവിധ ഭാഗങ്ങള്‍ ഇടയ്ക്കിടെ തകര്‍ന്നു വീഴുന്ന സംഭവം ആശങ്കയുണര്‍ത്തുന്നതാണ്.

മേഘ കണ്‍സ്ട്രക്‌‌ഷന്‍ കമ്പനി നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വളരെ ലാഘവത്തോടെയും അശാസ്ത്രീയപരമായുമാണ് കമ്പനി നടത്തിക്കൊണ്ടുപോകുന്നതെന്ന് ഡിസിസി പ്രസിഡന്‍റ് പി.കെ. ഫൈസല്‍ ആരോപിച്ചു.

പ്രവൃത്തി തുടങ്ങിയത് മുതല്‍ നിരവധി വാഹനാപകടങ്ങളും അഞ്ചോളം മരണങ്ങളും സംഭവിച്ചിട്ടുണ്ട് പെരിയയിലെ മേല്‍പ്പാലം തകര്‍ന്ന സംഭവവും ഇപ്പോള്‍ പുല്ലൂരിലെ പാലം തകര്‍ന്നതും നിര്‍മാണത്തിലെ അപാകതയും അഴിമതിയുമാണ് ചൂണ്ടിക്കാണിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

പുല്ലൂരില്‍ ഗര്‍ഡര്‍ തകര്‍ന്നു വീണ സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും നിര്‍മാണത്തിലെ മെല്ലെപ്പോക്ക് അവസാനിപ്പിക്കണമെന്നും എന്‍സിപി-എസ് ജില്ലാകമ്മിറ്റി എന്നിവര്‍ ആവശ്യപ്പെട്ടു. ഇങ്ങനെ പോയാല്‍ ഇതു ദേശീയപാതയുടെ സുരക്ഷിതത്വത്തെ തന്നെ ബാധിക്കുമെന്ന് ജനങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.