പ്രതിയെ കണ്ടെത്താനായില്ല
Thursday, May 9, 2024 7:10 AM IST
ഇരിക്കൂർ: പടിയൂരിൽ ജ്യേഷ്ഠനെ കുത്തിക്കൊന്ന അനുജനെ ഇനിയും കണ്ടെത്താനായില്ല. പടിയൂർ ചാളംവയൽ കോളനിയിലെ രാജീവൻ തിങ്കളാഴ്ച രാത്രി എട്ടോടെയാണ് കൊല്ലപ്പെട്ടത്. മദ്യലഹരിയിലായിരുന്ന സഹോദരൻ സജീവനുമായി ഉണ്ടായ വാക്കേറ്റമാണ് ജേഷ്ഠൻ രാജീവന്‍റെ കൊലപാതകത്തിൽ കലാശിച്ചത്.

ഇരിക്കൂർ സി.ഐ, എം.എം. അബ്‌ദുൾകരീമിന്‍റെ നേതൃത്വ ത്തിലാണ് തെരച്ചിൽ തുടരുന്നത്. വനമേഖലയിൽ കിലോമീറ്ററുകളോളം കാൽനടയായി സഞ്ചരിക്കാൻ കഴിവുള്ള ആളാണ് സജീവൻ എന്ന് പോലീസ് പറഞ്ഞു. ഇരിക്കൂറിൽ നിന്ന് വീരാജ്പേട്ടയിലടക്കം ഇയാൾ നടന്നുപോയിട്ടുണ്ട്. തുടർന്ന് സജീവൻ വനത്തെക്കുറിച്ച് നല്ല ധാരണയുള്ളതിനാൽ കൊല നടന്നയുടൻ രക്ഷപ്പെടുകയായിരുന്നു.

മലയോരത്തെ എല്ലാ പോലീസ് സ്റ്റേഷനിലും സജീവനെ കുറിച്ച് അന്വേഷണം നടത്തിവരികയാണ്. എതെങ്കിലും വാഹനത്തിൽ രക്ഷപ്പെട്ടതായും സംശയിക്കുന്നുണ്ട്. സജീവനെ ക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഇരിക്കൂർ സി. ഐയുടെ 9497947319 നമ്പ റിലോ ഇരിക്കൂർ പോലീസ് സ്റ്റേഷനിലെ 0460 2257100 നമ്പറിലോ വിവരം അറിയിക്കണം.