കാർഷിക-ക്ഷീരമേഖലയ്ക്ക് അടിയന്തര സഹായമെത്തിക്കണം: കേരള കോൺഗ്രസ്
Thursday, May 9, 2024 7:09 AM IST
കണ്ണൂർ: സമസ്ത മേഖലയിലും തളർച്ച നേരിടുന്ന കർഷകർക്കും ക്ഷീരകർഷകർക്കും യുദ്ധകാലാടിസ്ഥാനത്തിൽ സഹായമെത്തിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്ന് കേരള കോൺഗ്രസ് നേതാക്കളായ കെ.എ. ഫിലിപ്പ്, ഡോ. ജോൺ ജോസഫ്, ജോർജ് കാനാട്ട്, റോജസ് സെബാസ്റ്റ്യൻ എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

ജില്ലയിൽ നഗര-ഗ്രാമ വ്യത്യാസമില്ലാതെ കടുത്ത വരൾച്ച നേരിടുകയാണ്. പ്രത്യേകിച്ചും മലയോര മേഖലയിലെ തോട്ടവിളകളും വാഴ, പച്ചക്കറി കൃഷികളും കടുത്ത വേനൽചൂടിൽ നാശം നേരിടുന്നതിനാൽ കർഷകർ വൻ സാന്പത്തിക തകർച്ചയിലാണ്.

നൂറുകണക്കിനു വളർത്തുമൃഗങ്ങൾ ഇതിനോടകം മരണപ്പെട്ടു. വരൾച്ചാ നഷ്ടത്തിന്‍റെ കണക്കെടുപ്പിന് സർക്കാർ കമ്മിറ്റിയെ ചുമതലപ്പെടുത്തിയെന്നത് സ്വാഗതാർഹമെങ്കിലും സമയബന്ധിതമായി നഷ്‌ടപരിഹാരം ലഭ്യമായാൽ മാത്രമേ കർഷകർക്ക് ഗുണം ലഭിക്കൂ. വളർത്തുമൃഗങ്ങൾ ചത്തുപോയവർക്കു പകരം വാങ്ങി നൽകാനുള്ള സംവിധാനം ഉണ്ടാകണം.

പഞ്ചായത്ത് വാർഡുകളെ ക്ലസ്റ്റർ അടിസ്ഥാനത്തിൽ തിരിച്ച് കൃഷി-മൃഗസംരക്ഷണ വകുപ്പും ജനപ്രതിനിധികളെയും പങ്കെടുപ്പിച്ചുള്ള ജനകീയ സമിതികൾ രൂപീകരിക്കണം. സംസ്ഥാനം കരിഞ്ഞുണങ്ങുന്പോൾ മുഖ്യമന്ത്രിയും കുടുംബവും സുഖവാസത്തിനായി വിദേശത്ത് പോയത് കേരളജനതയോടുള്ള കടുത്ത വഞ്ചനയാണെന്നും നേതാക്കൾ ആരോപിച്ചു.