ഇന്ത്യാ മുന്നണി കേന്ദ്ര ഭരണം പിടിക്കണമെന്ന അഭിലാഷത്തിൽ വയനാടൻ ജനത
Monday, May 13, 2024 5:23 AM IST
കൽപ്പറ്റ: ഇന്ത്യാ മുന്നണി കേന്ദ്രത്തിൽ അധികാരത്തിലെത്തണമെന്ന അഭിലാഷത്തിൽ വയനാടൻ ജനത. എൻഡിഎയിലെ പാർട്ടികളിൽപ്പെട്ടവർ ഒഴികെയുള്ളവർ ഡൽഹിയിലെ അധികാരമാറ്റത്തിനു കാതോർക്കുകയാണ്.

അധികാരം ലഭിച്ചാൽ 1972ലെ വനം-വന്യജീവി സംരക്ഷണ നിയമം കാലാനുസൃതമായി പൊളിച്ചെഴുതുമെന്ന് വയനാട്ടിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇന്ത്യാ മുന്നണിയിൽപ്പെട്ട പാർട്ടി നേതാക്കൾ ആവർത്തിച്ചു പ്രഖ്യാപിച്ചിരുന്നു. എന്നാൽ വനം-വന്യജീവി സംരക്ഷണ നിയമത്തിൽ ഇപ്പോൾ ഭേദഗതി ആവശ്യമില്ലെന്ന നിലപാടാണ് സമീപകാലം ജില്ലയിൽ സന്ദർശനം നടത്തിയ എൻഡിഎ നേതാക്കൾ അറിയിച്ചത്.

ആനയും കടുവയും ഉൾപ്പെടെ വന്യമൃഗങ്ങൾ ഭക്ഷണവും വെള്ളവും തേടി കാടിറങ്ങുന്നതിന്‍റെ തിക്തഫലങ്ങൾ അനുഭവിക്കുന്നവർ ധാരാളമുള്ള ജില്ലയാണ് വയനാട്. വന്യജീവി ആക്രമണത്തിൽ മരിക്കുകയും പരിക്കേൽക്കുകയും ചെയ്തവർ ജില്ലയിൽ നിരവധിയാണ്.

ഓരോ വർഷവും അനേകം കോടി രൂപയുടെ കൃഷി-വളർത്തുമൃഗ നാശവും വന്യജീവികൾ വരുത്തുന്നുണ്ട്. ഇതിനു ഒരളവോളമെങ്കിലും പരിഹാരം സാധ്യമാക്കുന്ന വിധത്തിലുള്ള നിയമ ഭേദഗതിയാണ് ജനം ആഗ്രഹിക്കുന്നത്.

കാടിന്‍റെ ഗുണമേൻമയിലുണ്ടായ ച്യുതിയാണ് വർധിച്ച വന്യമൃഗ ശല്യത്തിന്‍റെ മുഖ്യ കാരണങ്ങളിലൊന്ന്. ജില്ലയിൽ വന്യജീവി സങ്കേതത്തിലും സൗത്ത്, നോർത്ത് വനം ഡിവിഷനുകളിലും ഏകവിളത്തോട്ടങ്ങളുണ്ട്. വ്യാവസായിക വികസത്തിനുവേണ്ടി 1950 മുതൽ 1980കളുടെ തുടക്കം വരെ സ്വാഭാവിക വനങ്ങൾ വെട്ടിത്തെളിച്ച് ഉണ്ടാക്കിയതാണ് ഏകവിളത്തോട്ടങ്ങൾ.

ജില്ലയിലെ വനാതിർത്തി പ്രദേശങ്ങളിലെ വർധിച്ച വന്യജീവി ശല്യത്തിനും വേനലിലെ ജലക്ഷാമത്തിനും പ്രധാന കാരണമായി പറയുന്നത് കാട്ടിലെ ഏകവിള തോട്ടങ്ങളുടെ ആധിക്യമാണ്. ജില്ലയിൽ സൗത്ത് വയനാട്, നോർത്ത് വയനാട്, വൈൽഡ് ലൈഫ് ഡിവിഷനുകളിലായി 200 ചതുരശ്ര കിലോമീറ്ററോളം തേക്ക്, യൂക്കാലിപ്ട്സ്, കാറ്റാടി തോട്ടങ്ങളുണ്ട്.

344.4 ചതുരശ്ര കിലോമീറ്റർ വരുന്ന വന്യജീവി സങ്കേതത്തിൽ മാത്രം 101.48 ചതുരശ്ര കിലോമീറ്റർ ഏകവിളത്തോട്ടമാണ്. സംസ്ഥാന സർക്കാർ ഇച്ഛാശക്തി കാട്ടിയാൽ സൗത്ത്, നോർത്ത് വനം ഡിവിഷനുകളിലെ ഏക വിളത്തോട്ടങ്ങൾ ഇല്ലാതാക്കാം. എന്നാൽ വന്യജീവി സങ്കേതങ്ങളെ ഏകവിളത്തോട്ടമുക്തമാക്കുന്നത് സംസ്ഥാന സർക്കാരിനെ സംബന്ധിച്ചിടത്തോളം ലളിതമല്ല. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതി നേടാതെ വന്യജീവി സങ്കേതത്തിലെ നട്ടുപിടിപ്പിച്ചതടക്കം മരങ്ങൾ മുറിക്കാനാകില്ല.

ദേശീയോദ്യാനങ്ങളിലെയും വന്യജീവി സങ്കേതങ്ങളിലെയും ഏകവിളത്തോട്ടങ്ങൾ ഇല്ലാതാക്കാനും യുദ്ധകാലാടിസ്ഥാനത്തിൽ നൈസർഗിക വനവത്കരണം നടത്താനും ഉതകുന്ന നിയമ ഭേദഗതി വർഷങ്ങളായി ജനങ്ങൾ ആവശ്യപ്പെടുന്നതാണ്.

കാനന പ്രകൃതിക്കു വളരെയേറെ ദോഷം ചെയ്യുന്ന അധിനിവേശ സസ്യങ്ങളുടെ സമയബന്ധിതമായ ഉൻമൂലനം നിയമഭേദഗതിയിലൂടെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത ബാധ്യതയായി മാറ്റണമെന്ന അഭിപ്രായവും ജനങ്ങളിൽ ശക്തമാണ്. വനത്തിൽ ആഹാരം സുലഭമെങ്കിൽ വന്യജീവികൾ നാട്ടിൽ അലയുന്നത് അപൂർവ കാഴ്ചയായി മാറുമെന്ന് അവർ കരുതുന്നു.
ജനവാസ മേഖലയിലെത്തുന്ന വന്യജീവികൾക്കു കൃഷിയിടങ്ങളിൽ അപകട മരണം സംഭവിച്ചാൽ സ്ഥലം ഉടമ കേസിൽപ്പെടുന്ന സാഹചര്യമുണ്ട്. ഇത് ഒഴിവാക്കുന്ന വിധത്തിലാകണം നിയമ ഭേദഗതിയെന്ന അഭിപ്രായം കർഷകർക്കിടയിൽ ശക്തമാണ്.

വനം-വന്യജീവി സംരക്ഷണ നിയമങ്ങളിലെ വ്യവസ്ഥകളും ദേശീയ കടുവ സംരക്ഷണ അഥോറിറ്റിയുടേതടക്കം മാർഗ നിർദേശങ്ങളും തമ്മിലുള്ള വൈരുധ്യത്തിന്‍റെ നിർമാർജനം, അക്രമകാരികളായ വന്യമൃഗങ്ങളെ പിടിക്കാനും കൊല്ലാനും ഉത്തരവിടുന്നതിൽ ജില്ലാ കളക്ടർക്കും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർമാർക്കും പൂർണ അധികാരം,

കാടിന്‍റെ താങ്ങൽ ശേഷിക്കു അനുസൃതമായി വന്യജീവികളുടെ എണ്ണം ക്രമീകരിക്കുന്നതിൽ സംസ്ഥാന സർക്കാരിനു അധികാരം, വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്കും പരിക്കേൽക്കുകയും തക്കതായ നഷ്ടപരിഹാരം,

ജീവനോപാധികളുടെ നഷ്ടത്തിനു ഓരോ വസ്തുവിന്‍റെയും വിപണി മൂല്യം കണക്കാക്കിയുള്ള പരിഹാരം, വനം മാനേജ്മെന്‍റിൽ പ്രാദേശിക സർക്കാരുകൾക്ക് മതിയായ പങ്കാളിത്തം തുടങ്ങിയവയും നിയമ ഭേദഗതിയിലൂടെ സാധ്യമാകണമെന്ന ആഗ്രഹമാണ് ജനങ്ങളിൽ പൊതുവെ.