കല്ലൂർ തേക്കുംപറ്റക്കാരുടെ ഉറക്കം കെടുത്തി മോഴയാന
Wednesday, May 8, 2024 6:01 AM IST
സുൽത്താൻ ബത്തേരി: നൂൽപ്പുഴ പഞ്ചായത്തിലെ വനാതിർത്തി പ്രദേശമായ കല്ലൂർ 67 തേക്കുംപറ്റ പ്രദേശമാണ് മോഴയാന ഭീഷണിയിലായിരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി പകൽ സമയങ്ങളിൽ പോലും മോഴയാന കൃഷിയിടത്തിലും വീടിനുസമീപവും എത്തുന്നത് പതിവാണ്. കഴിഞ്ഞദിവസം വൈകുന്നേരം അഞ്ചോടെ വനാതിർത്തിയോട് ചേർന്ന കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാന പിറ്റേന്ന് പുലർച്ചെയാണ് വനത്തിലേക്ക് തിരികെപോയത്.

പ്രദേശവാസികളായ തേക്കംപറ്റ രതീഷ്, നഞ്ചുണ്ടൻ, ടി.എം. അയ്യപ്പൻ എന്നിവരുടെ കൃഷിയിടത്തിലെ കമുക്, കാപ്പി, കുരുമുളക് അടക്കമുള്ള വിളകൾ നശിപ്പിച്ചു. വർഷങ്ങളായി കായ്ഫലം നൽകുന്ന കമുകുകളാണ് മോഴയാന മറിച്ചിട്ട് നശിപ്പിച്ചത്. കമുക് വീണ് കാപ്പി, കുരുമുളക് ചെടികളും നശിച്ചു. നഞ്ചുണ്ടന്‍റെ പറന്പിലെ നൂറ് കണക്കിന് കമുകുകളാണ് കാട്ടാന ഇതിനോടകം നശിപ്പിച്ചത്. പറന്പിലെ തെങ്ങുകളിൽ കാട്ടാന കൊന്പുകൊണ്ട് കുത്തിയതിന്‍റെ പാടുകളാണ്. ചക്ക പാകമായിതിനാലും നിലവിൽ ശല്യം കൂടുതലാണ്.

മോഴയാന പകൽ സമയത്തും കൃഷിയിടത്തിൽ തന്പടിക്കുന്നതിനാൽ പശുക്കൾക്ക് പുല്ലരിയാൻ പറന്പിൽ പോകാനോ മറ്റ് ജോലികളിൽ ഏർപ്പെടാനും ഉടമകൾ ഭയക്കുകയാണ്. വേനലവധിയായതിനാൽ കുട്ടികളെ പുറത്ത് കളിക്കാൻ വിടാനും മോഴയാനയുടെ ശല്യം കാരണം രക്ഷിതാക്കൾ ഭയക്കുകയാണ്. വനാതിർത്തിയിലെ പ്രതിരോധ സംവിധാനങ്ങളായ കിടങ്ങും ഫെൻസിംഗും താറുമാറായതാണ് മോഴയാന കൃഷിയിടത്തിലിറങ്ങാൻ കാരണമെന്നാണ് പ്രദേശാവസികൾ പറയുന്നത്.

കൃഷിയിടത്തിൽ ഇറങ്ങിയ മോഴയാനയെ തിരികെ ഓടിച്ചാൽ വനത്തിൽ കയറി മറ്റു ഭാഗത്തുകൂടി വീണ്ടും കൃഷിയിടത്തിൽ ഇറങ്ങുകയാണ്. ഇതിനുപരിഹാരം കാണാൻ ബന്ധപ്പെട്ടവർ തയാറകണമെന്നാണ് ആവശ്യം ഉയരുന്നത്. തോട്ടാമൂല പ്രദേശത്ത് വനാതിർത്തിയിലൂടെ സ്ഥാപിച്ച തൂക്ക് ഫെൻസിംഗ് ഇവിടെയും സ്ഥാപിക്കണമെന്നും മോഴയാനയെ ഉൾവനത്തിലേക്ക് തുരത്തണമെന്നുമാണ് ആവശ്യം.