ലിനി സിസ്റ്റർ മെമ്മോറിയൽ അങ്കണവാടിയിൽ വൈദ്യുതി ഇനിയും കിട്ടാക്കനി
Wednesday, May 8, 2024 5:42 AM IST
പെരുവണ്ണാമൂഴി: നിപ ബാധിതരെ ശുശ്രൂഷിച്ചതിലൂടെ ജീവൻ നഷ്ടമായ നഴ്സ് ലിനിയുടെ ഓർമയ്ക്കായി നിർമിച്ച സ്മാർട്ട് അങ്കണവാടിയുടെ ഉദ്ഘാടനം കഴിഞ്ഞിട്ട് രണ്ടുവർഷമായിട്ടും ഇതുവരെ വൈദ്യുതി കണക്ഷൻ ലഭ്യമാക്കാതെ അധികൃതർ.

കൊടുംചൂടിൽ നാടാകെ ഉരുകുന്പോൾ അങ്കണവാടിയിലെ പിഞ്ചുകുട്ടികളും ഇവിടുത്തെ ജീവനക്കാരും വേനൽചൂടിൽ തളരുകയാണ്. വൈദ്യുതി കണക്ഷൻ ലഭിക്കാത്തതിനാൽ ഒരു ഫാൻ പോലും പ്രവർത്തിപ്പിക്കാൻ കഴിയുന്നില്ല. ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ വാർഡ് മൂന്നിൽപെട്ട കുറത്തിപ്പാറയിൽ ലിനിയുടെ വീടിന് സമീപത്തായി പേരാന്പ്ര ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് വകയിരുത്തിയാണ് സ്മാർട്ട് അങ്കണവാടി സ്ഥാപിച്ചത്.

മറ്റു അങ്കണവാടികളിൽ നിന്നും വ്യത്യസ്തമായാണ് ലിനി സ്മാരക അങ്കണവാടി സ്ഥാപിച്ചത്. 20 ലക്ഷത്തോളം രൂപ വകയിരുത്തി നിർമിച്ച ഈ കെട്ടിടത്തിൽ ഉദ്ഘാടന സമയത്ത് വൈദ്യുതി കണക്ഷൻ ലഭിച്ചിരുന്നില്ല. ഉടൻ അതിനുള്ള നടപടി സ്വീകരിക്കുമെന്ന് അധികൃതർ അന്നു പറഞ്ഞെങ്കിലും നാളിതുവരെ വൈദ്യുതി കണക്ഷൻ നൽകിയിട്ടില്ല.

ചൂട് ശമിപ്പിക്കുവാൻ കോണ്‍ക്രീറ്റ് കെട്ടിടത്തിനു മുകളിൽ വെള്ളമൊഴിച്ച് മുറികൾ തണുപ്പിക്കാനുള്ള ശ്രമം നടത്തിയാണ് 13 പിഞ്ചു കുട്ടികൾ ഇവിടെ കഴിയുന്നത്. അങ്കണവാടിയിൽ ജലക്ഷാമവുമുണ്ട്. ജൽ ജീവൻ മിഷൻ പൈപ്പിൽ കഴിഞ്ഞ ഒരാഴ്ചയായി വെള്ളമില്ല. കെട്ടിടത്തിൽ അടുത്ത കാലത്താണു വയറിംഗ് നടത്തിയത്. എല്ലാം ശരിയാക്കാമെന്നു കൂടെ കൂടെ ബന്ധപ്പെട്ട അധികാരികൾ പറയുന്നതു കേട്ട് വെറുതെ മോഹിക്കുകയാണ് കുട്ടികളും രണ്ട് ജീവനക്കാരും.