നവകേരള ബസ് ഇന്നുമുതല്‍ ബംഗളൂരുവിലേക്ക്
Sunday, May 5, 2024 5:13 AM IST
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തില്‍ നടത്തിയ നവകേരള സദസില്‍ മന്ത്രിമാര്‍ സഞ്ചരിച്ച ബസ് ഇന്നു മുതല്‍ പ്രതിദിന സര്‍വീസ് നടത്തും. കോഴിക്കോട് -ബംഗളൂരു റൂട്ടിലാണ് യാത്ര.

പുലര്‍ച്ചെ നാലിന് കോഴിക്കോട്ടുനിന്ന് പുറപ്പെട്ട് 11.35ന് ബംഗളൂരുവില്‍ എത്തും. ഉച്ചയ്ക്ക് 2.30നാണ് മടക്കയാത്ര. രാത്രി 10.05ന് കോഴിക്കോട്ട് എത്തും. കല്‍പ്പറ്റ, സുല്‍ത്താന്‍ബത്തേരി, മൈസൂരു എന്നിവിടങ്ങളില്‍ മാത്രമാണ് സറ്റോപ്പുകള്‍. 1171 രൂപയാണ് ടിക്കറ്റ് നിരക്ക്. കെഎസ്ആര്‍ടിസിയുടെ ഗരുഡ പ്രീമിയം സര്‍വീസാണ് ബസ് നടത്തുന്നത്.

മന്ത്രിമാര്‍ക്കുവേണ്ടി ഏര്‍പ്പെടുത്തിയ ലിഫ്റ്റ്, ശുചിമുറി സൗകര്യങ്ങള്‍ ബസില്‍ നിലനിര്‍ത്തിയിട്ടുണ്ട്. മന്ത്രിമാര്‍ യാത്ര ചെയ്തപ്പോള്‍ ഉണ്ടായിരുന്ന സീറ്റുകള്‍ മാറ്റി പുതിയ പുഷ്ബാക്ക് സീറ്റാക്കി മാറ്റി. മുഖ്യമന്ത്രി ഇരുന്ന കറങ്ങുന്ന സീറ്റ് ഒഴിവാക്കിയിട്ടുണ്ട്. 26 സീറ്റുകളാണ് ബസിലുള്ളത്. താമരശേരി, കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മൈസൂരു വഴിയാണ് ബസിന്‍റെ യാത്ര.

നവകേരള യാത്രയില്‍ ഏറെ വിവാദം സൃഷ്ടിച്ചതാണ് ഈ ബസ്. ആഡംബര ബസിലെ യാത്ര പ്രതിപക്ഷം വലിയ ചര്‍ച്ചയാക്കിയിരുന്നു. അതുകൊണ്ടുതന്നെ യാത്ര കഴിയുന്നതുവരെ ബസ് കാണാന്‍ വലിയ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. നവകേരള സദസ് കഴിഞ്ഞാല്‍ ബസ് എന്തു ചെയ്യുമെന്നായിരുന്നു ചര്‍ച്ച.

മ്യൂസിയത്തില്‍വച്ചാലും ലക്ഷങ്ങള്‍ കാണാന്‍ എത്തുമെന്നായിരുന്നു സിപിഎം നേതാവ് എ.കെ. ബാലന്‍ അന്ന് പ്രതികരിച്ചിരുന്നത്. ഗതാഗത മന്ത്രിയായിരുന്ന ആന്‍റണി രാജുവാണ് ബസ് സാധാരണ സര്‍വീസിനു വിട്ടുകൊടുക്കുമെന്ന് പ്രഖ്യാപിച്ചത്.