കാലാവസ്ഥാ വ്യതിയാനം: നെല്ലിന് വിലവര്‍ധിപ്പിക്കണമെന്ന് ആവശ്യം
Saturday, May 4, 2024 5:30 AM IST
കോഴിക്കോട്: അരി വില കുതിക്കുമ്പോഴും സംസ്ഥാനത്തെ നെല്‍കര്‍ഷകര്‍ക്ക് ന്യായമായ പ്രതിഫലം കിട്ടുന്നില്ലെന്ന് പരാതി. അരിവില കിലോയ്ക്ക് 55-60 രൂപയിലേക്ക് കടക്കുമ്പോഴും നെല്ല് വില കിലോയ്ക്ക് 28 രൂപ 20 പൈസ എന്ന നിരക്കില്‍ നില്‍ക്കുകയാണ്. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായ ഉത്പാദന കുറവും വര്‍ധിച്ച ഉത്പാദന ചെലവും കണക്കിലെടുത്ത് നെല്ലിന് കിലോയ്ക്ക് 35-40 രൂപയെങ്കിലും ലഭിച്ചാല്‍ മാത്രമെ പിടിച്ചുനില്‍ക്കാന്‍ സാധിക്കുകയുള്ളൂവെന്ന് കര്‍ഷകര്‍ പറയുന്നു.

ഒരു കിലോ നെല്ല് സംഭരിക്കുമ്പോള്‍ ചെലവ് ഇനത്തില്‍ സപ്ലൈകോ നല്‍കുന്ന 12 പൈസ കൂടി കൂട്ടിയാല്‍ 28രൂപ 32 പൈസയാണ് ലഭിക്കുന്നത്.കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത് 29 രൂപ 92 പൈസയാണെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഒരു രൂപ 60 പൈസ കുറച്ചാണ് നെല്ലെടുക്കുന്നത്. കീടബാധയും കാലാവസ്ഥാ വ്യതിയാനവും മൂലം സമീപകാലത്തെല്ലാം വിളവ് മോശമായിരുന്നു.

ഇത് കര്‍ഷകന് കനത്ത നഷ്ടമാണ് വരുത്തിയത്. ഈ സാഹചര്യത്തിലാണ് നെല്ലിന് വില വര്‍ധിപ്പിക്കണമെന്ന ആവശ്യമുയരുന്നത്. മുമ്പ് ഏക്കറിന് 20 ക്വിന്‍റലിന് മുകളിലാണ് വിളവ് ലഭിച്ചിരുന്നത്. എന്നാല്‍ സമീപകാലത്ത് വിളവ് ശരാശരി 15 ക്വിന്‍റല്‍ ആയി കുറഞ്ഞു. ഒരു ഏക്കറില്‍ നിന്ന് 50,000 രൂപയുടെ നെല്ല് പോലും ലഭിക്കുന്നില്ല.

നഷ്ടകച്ചവടമാണെങ്കിലും നിലം തരിശിടുന്നത് പിന്നീടുള്ള കൃഷിക്ക് ഇരട്ടിചെലവ് വരുത്തുമെന്നതിനാല്‍ കടംവാങ്ങി വീണ്ടും കൃഷി ചെയ്യാന്‍ നിര്‍ബന്ധിതരാവുകയാണ് കര്‍ഷകര്‍. നെല്ലിന് വില വര്‍ധിപ്പിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തു നിന്ന് ഇടപെടല്‍ ഉണ്ടാവുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി.