നസ്രിന്‍റെ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ "ക്രിയ’ വഴിയൊരുക്കും
Monday, May 13, 2024 5:05 AM IST
പെരിന്തല്‍മണ്ണ: ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ 1200 ല്‍ 1199 മാര്‍ക്ക് നേടി അഭിമാനമായ ഫാത്തിമത്ത് നസ്രിന്‍റെ സിവില്‍ സര്‍വീസ് സ്വപ്നം സഫലമാക്കാന്‍ "ക്രിയ’ വഴിയൊരുക്കും. പെരിന്തല്‍മണ്ണ എരവിമംഗലം മണ്ണേങ്കഴായ തോട്ടശേരി വീട്ടില്‍ അബ്ദുള്‍ഹക്കീമിന്‍റെയും നാസിദയുടെയും മകളാണ് ഫാത്തിമത്ത് നസ്രിന്‍.

ആനമങ്ങാട് ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിനിയായ ഫാത്തിമ നസ്രിന്‍ ഹ്യൂമാനിറ്റീസ് വിഭാഗത്തിലാണ് തിളക്കമാര്‍ന്ന വിജയം നേടിയത്. സിവില്‍ സര്‍വീസ് നേടുക എന്നതാണ് ഈ വിദ്യാര്‍ഥിനിയുടെ മോഹം. എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം തുടര്‍പഠനം ഏങ്ങനെ സാധ്യമാക്കുമെന്ന ആശങ്കയില്‍ നില്‍ക്കുമ്പോഴാണ് നജീബ് കാന്തപുരം എംഎല്‍എ ഫാത്തിമത്ത് നസ്രിനെ അഭിനന്ദിക്കാന്‍ വീട്ടിലെത്തിയത്.

തന്‍റെ പ്രയാസങ്ങളും അഭിലാഷവും നസ്രിന്‍ എംഎല്‍എയോട് പങ്കുവച്ചപ്പോള്‍ നസ്രിന്‍റെ മുന്നോട്ടുള്ള മുഴുവന്‍ പഠന ചെലവുകളും "ക്രിയ' വിദ്യാഭ്യാസ പദ്ധതി ഏറ്റെടുക്കുമെന്നു എംഎല്‍എ ഉറപ്പു നല്‍കി. മാതാപിതാക്കളും രണ്ടു സഹോദരന്‍മാരും അടങ്ങുന്നതാണ് നസ്രിന്‍റെ കുടുംബം.

പിതാവ് അബ്ദുള്‍ റഹീം തമിഴ്നാട് സ്വദേശിയാണ്. തമിഴ്നാട്ടില്‍ ആക്രിക്കടയില്‍ ജോലി ചെയ്യുകയാണ് അദ്ദേഹം. മൂന്നു സെന്‍റ് സ്ഥലത്ത് ചെറിയൊരു വീട്ടിലാണ് ഈ കുടുംബം താമസിക്കുന്നത്. സാമ്പത്തിക പരാധീനതകള്‍ മൂലം വീട് നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടില്ല.

നസ്രിനെ പോലെയുള്ള വിദ്യാര്‍ഥികളുടെ സിവില്‍ സര്‍വീസ് സ്വപ്നം പൂവണിയിക്കാന്‍ താനും ക്രിയ പദ്ധതിയും കൂടെയുണ്ടാകുമെന്ന് നജീബ് കാന്തപുരം എംഎല്‍എ പറഞ്ഞു. നഗരസഭ കൗണ്‍സിലര്‍മാരായ പച്ചീരി ഫാറൂഖ്, ഹുസൈന്‍ റിയാസ് എന്നിവരും എംഎല്‍എക്കൊപ്പമുണ്ടായിരുന്നു. നസ്രിനെ ഷാളണിയിച്ചു എംഎല്‍എ അനുമോദിച്ചു.