പ്രതിഷേധം ഫലം കണ്ടു; ഓടായിക്കല്‍ റഗുലേറ്റര്‍ കം ബ്രിഡ്ജിന്‍റെ ഷട്ടര്‍ താഴ്ത്തി
Saturday, February 17, 2024 5:45 AM IST
നിലമ്പൂര്‍: ഓടായിക്കല്‍ റഗുലേറ്റര്‍ കം ബ്രിഡ്ജിന്‍റെ ഷര്‍ട്ടര്‍ ഉയര്‍ത്തിയതിനെതിരേ കര്‍ഷകരുടെ ഭാഗത്തു നിന്നുണ്ടായ പ്രതിഷേധം ഫലം കണ്ടു. കര്‍ഷകരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഇന്നലെ ഷട്ടര്‍ താഴ്ത്തി.

കുതിരപ്പുഴയെ ആശ്രയിച്ച് കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് ഷട്ടര്‍ ഉയര്‍ത്തിയതു തിരിച്ചടിയായിരുന്നു. കാര്‍ഷിക വിളകള്‍ ഉണങ്ങുന്നതും കിണറുകളില്‍ വെള്ളം താഴുന്നതുമാണ് കര്‍ഷകരില്‍ ആശങ്ക ഉയര്‍ത്തിയിരുന്നത്. അതേസമയം വേനല്‍ രൂക്ഷമായി ജലവിതാനം കുറഞ്ഞതോടെ ഷട്ടറിന് താഴെയുള്ള ആളുകളുടെ പൊതുവികാരം കണക്കിലെടുത്താണ് ഷട്ടര്‍ ഉയര്‍ത്തിയത്.

ചാലിയാര്‍ പുഴക്ക് കുറുകെയുള്ള ഓടായിക്കല്‍ റഗുലേറ്റര്‍ കം ബ്രിഡ്ജിന്‍റെ ഷട്ടറുകള്‍ ഉയര്‍ത്തിയതോടെ വെള്ളം താഴേക്ക് ഒഴുകി പോയിരുന്നു. ഇതു സമീപത്തെ കുതിരപ്പുഴയിലെ ജലവിതാനം താഴാന്‍ കാരണമായി.

ഷട്ടര്‍ താഴ്ത്തി റിസര്‍വോയറില്‍ ജലനിരപ്പ് 4.7 മീറ്റര്‍ ആക്കി അടിയന്തരമായി ഉയര്‍ത്തണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടിരുന്നു. തൃക്കൈക്കുത്ത്, വള്ളിക്കെട്ട്, കുളക്കണ്ടം ഭാഗങ്ങളിലെ 400 ലധികം കര്‍ഷകരാണ് ആശങ്കയില്‍ കഴിഞ്ഞിരുന്നത്. മമ്പാട് പഞ്ചായത്തിലെ പ്രധാന കാര്‍ഷികമേഖലയാണ് തൃക്കൈക്കുത്തും വള്ളിക്കെട്ടും.

നിലമ്പൂര്‍ നഗരസഭയിലെ പ്രധാന കാര്‍ഷികമേഖലയില്‍ ഒന്നാണ് കുളക്കണ്ടം. കുതിരപ്പുഴയെ ആശ്രയിച്ചാണ് ഈ പ്രദേശങ്ങളില്‍ കര്‍ഷകര്‍ കൃഷി ചെയ്യുന്നത്.

ഷട്ടര്‍ ഉയര്‍ത്തിയതിന്‍റെ ഫലമായി കുതിരപ്പുഴയില്‍ ജലവിതാനം അപകടകരമായ അവസ്ഥയിലേക്ക് താഴ്ന്നതോടെ വാഴ, തെങ്ങ്, കമുക് കൃഷികള്‍ കരിഞ്ഞുണങ്ങുകയാണെന്ന് കര്‍ഷകര്‍ പറയുന്നു. പദ്ധതിയുടെ ചുമതലയുള്ള എ.ഇയെ കണ്ട് കൃഷിയെ സംരക്ഷിക്കാന്‍ ഷട്ടര്‍ വീണ്ടും താഴ്ത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

ജലസേചനം മുടങ്ങിയതിനു പുറമെ കുടിവെള്ളവും കിട്ടാക്കനിയാകുന്ന അവസ്ഥയിലേക്കാണ് നീങ്ങുന്നതെന്നായിരുന്നു കുതിരപ്പുഴയെ ആശ്രയിച്ചു കഴിയുന്നവരുടെ വാദം. കാര്‍ഷിക മേഖലയില്‍ വേനല്‍ക്കാലത്ത് ജലസേചനം ഉറപ്പാക്കാനാണ് കോടികള്‍ ചെലവഴിച്ച് യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് ഓടായിക്കല്‍ റഗുലേറ്റര്‍ കം ബ്രിഡ്ജ് യഥാര്‍ഥ്യമാക്കിയത്.

കഴിഞ്ഞ അഞ്ചു വര്‍ഷമായി കുതിരപ്പുഴയില്‍ ജലക്ഷാമം ഉണ്ടായിരുന്നില്ല. എന്നാല്‍ അശാസ്ത്രീയമായി ഷട്ടര്‍ ഉയര്‍ത്തി ജലം ഒഴുക്കിക്കളയുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ജലസേചന വകുപ്പും മമ്പാട് പഞ്ചായത്ത് ഭരണസമിതിയും നിലമ്പൂര്‍ നഗരസഭ ഭരണ സമിതിയും വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നാണ് കര്‍ഷകരുടെ ആവശ്യം.