ഇരുപത് വർഷത്തിനിടയിൽ 150-ഓളം മോഷണം; പ്രതിയെ കോവളത്ത് എത്തിച്ച് മൊഴിയെടുത്തു
Tuesday, May 14, 2024 3:10 AM IST
വിഴിഞ്ഞം: ഇരുപത് വർഷത്തിനിടയിൽ 150-ഓളം മോഷണം. തുണിക്കടകളും മെഡിക്കൽ സ്റ്റോറുകളും ഇഷ്ട കേന്ദ്രങ്ങൾ. ജയിൽ മോചിതനായി ഒന്നര മാസത്തിനുള്ളിൽ ഏഴ് മോഷണംകൂടി നടത്തി കേരള പോലീസിന് തലവേദനയായ പെരും കള്ളനെ അകത്താക്കിയതിന്‍റെ ആശ്വാസത്തിലാണ് അധികൃതർ.

കോവളത്തെ തുണിക്കട കുത്തിപ്പൊളിച്ച് അകത്ത് കടന്ന് അറുപതിനായിരം രൂപ കവരുന്നതിനിടയിൽ സിസിടിവിയിൽ തെളിഞ്ഞ ചിത്രമാണ് അവസാനം കള്ളന് വിനയായത്.

കൊല്ലം, കൊട്ടാരക്കര പുത്തൂർ കോട്ടത്തറ കരിക്കകത്ത് വീട്ടിൽ കോട്ടത്തറ രാജേഷ് എന്ന് വിളിക്കുന്ന അഭിലാഷ് (43) ആണ് പിടിയിലായത്. കോവളം പോലീസ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തൃശൂർ പേരാമംഗലം പോലീസ് പിടികൂടി വിയ്യൂർ ജയിലിൽ റിമാൻഡിലായ അഭിലാഷിനെ ഇന്നലെ കോവളം പോലീസ് ഏറ്റുവാങ്ങി തെളിവെടുക്കാൻ എത്തിച്ചു. മോഷണ പരമ്പരകൾക്കിടയിൽ പോലീസ് പിടിയിലായി ജയിലിലായിരുന്ന അഭിലാഷ് ഇക്കഴിഞ്ഞ മാർച്ച് ഒന്നിന് ജയിൽ മോചിതനായി.

തുടർന്നും അറിയാവുന്നതൊഴിലായ മോഷണത്തിന് തന്നെയിറങ്ങി. ഏപ്രിൽ ആറിന് തലസ്ഥാനത്ത് എത്തി ഒരു ലോഡ്ജിൽ മുറിയെടുത്തുള്ള താമസത്തിനിടയിൽ മോഷ്ടിക്കാനുള്ള കടകൾ കണ്ടു വച്ചു.

നേരത്തെ നിശ്ചയിച്ച പ്രകാരം 12ന് പുലർച്ചെ കോവളം വാഴമുട്ടത്തെ തുണിക്കടയുടെ ഷട്ടർ കുത്തിത്തുറന്ന് പണം അപകരിച്ചു. മുഖംമൂടി ധരിച്ചിരുന്നെങ്കിലും സിസിടിവി യിൽപതിഞ്ഞ ചിത്രവും വിരലടയാളത്തിന്‍റെ സാദൃശ്യവും ശാസ്ത്രീയതെളിവുകളുമെല്ലാം അഭിലാഷിലേക്ക് പോലീസിനെ കൊണ്ടെത്തിച്ചു.

മോഷണ ശേഷം മൊബൈൽ ഫോണുകൾ സ്വീച്ച് ഓഫ് ആയെങ്കിലും പുതിയതായി തരപ്പെടുത്തിയ ഫോൺ നമ്പർ കേസ് അന്വേഷണത്തിനിടയിൽ കോവളം പോലീസ് തപ്പിയെടുത്തു. ഇയാൾ ഉള്ള ടവർ ലൊക്കേഷൻ തൃശൂർ ആണെന്ന് മനസിലാക്കിയ കോവളം പോലിസ് പേരാമംഗലം പോലീസിന് വിവരങ്ങൾ കൈമാറി, പേരാമംഗലം പോലീസ് പിടികൂടി ജയിലിലാക്കിയിരുന്ന അഭിലാഷിനെ ഇന്നലെ ഒറ്റ ദിവസത്തെ കസ്റ്റഡിയിൽ കോവളം പോലിസിന് കൈമാറി.
മോഷണ സ്ഥലത്തും ലോഡ്ജിലുമെല്ലാം എത്തിച്ച് തെളിവെടുപ്പ് നടത്തി മറ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം ഇന്ന് നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും.

കോവളം എസ്ഐ നിസാമുദ്ദീൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശ്യാം കൃഷ്ണൻ, സുധീർ, സിവിൽ പോലീസ് ഓഫീസർ സന്തോഷ് എന്നിവരുൾപ്പെട്ട സംഘമാണ് കേസ് അന്വേക്ഷിച്ചത്.

സ്വന്തം ലേഖകൻ