മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ പോര് : കോര്‍പറേഷന്‍ കൗണ്‍സിലില്‍ ബഹളം
Wednesday, May 1, 2024 3:44 AM IST
തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുള്ള പോര് വിഷയമായപ്പോള്‍ നഗരസഭാ കൗണ്‍സിലിൽ ബഹളവും വാക്കേറ്റവും. മേയറുടെ നടപടി തലസ്ഥാന ജനതയ്ക്ക് അപമാനമുണ്ടാക്കുന്നതാണെന്നു കൗണ്‍സില്‍ യോഗത്തില്‍ നിലപാടെടുത്ത ബിജെപി കൗണ്‍സിലര്‍മാര്‍ യോഗം ബഹിഷ്‌കരിച്ചു.

വിഷയത്തില്‍ നിയമപരമായി ഡ്രൈവര്‍ക്കെതിരേ പരാതി നല്‍കുന്നതിനു പകരം ബസ് തടഞ്ഞിട്ടു യാത്രക്കാരെ പെരുവഴിയിലാക്കിയ മേയറുടെ നടപടി അപലപനീയമാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് അംഗങ്ങളും കൗണ്‍സില്‍ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി.

യോഗം ആരംഭിച്ചതിനു പിന്നാലെ ബിജെപി കൗണ്‍സിലര്‍ തിരുമല അനിലാണ് വിഷയം ഉന്നയിച്ചത്. അനില്‍ സംസാരിച്ച് തുടങ്ങിയപ്പോള്‍ തന്നെ സിപിഎം കൗണ്‍സിലര്‍മാര്‍ മേയറെ അനുകൂലിച്ച് രംഗത്തെത്തി. ഇതോടെ ഇരുകൂട്ടരും തമ്മില്‍ വാക്കുതര്‍ക്കവും ബഹളവുമായി. ഇതിനിടെ മേയറോട് മോശമായി പെരുമാറിയ കെഎസ്ആര്‍ടിസി ഡ്രൈവറെ ജോലിയില്‍നിന്നു പുറത്താക്കണമെന്നും ഡ്രൈവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് എല്‍ഡിഎഫ് കക്ഷി നേതാവ് ഡി.ആര്‍. അനില്‍ വാക്കാല്‍ പ്രമേയം അവതരിപ്പിച്ചു.

മേയറുടെ നടപടി നഗരവാസികള്‍ക്ക് അപമാനമുണ്ടാക്കിയെന്നും മാപ്പ് പറയണമെന്നും തിരുമല അനില്‍ ആവശ്യപ്പെട്ടു. അനില്‍ സംസാരിക്കുന്നതിനിടിയല്‍ മൈക്ക് ഓഫ് ചെയ്തതിലും അടുത്തയാള്‍ക്ക് കൈമാറിയതിലും പ്രതിഷേധിച്ച് ബിജെപി അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പിന്നാലെ യോഗം ബഹിഷ്‌കരിച്ച ബിജെപി അംഗങ്ങള്‍ കൗണ്‍സില്‍ ഹാളിനുചുറ്റും പ്രതിഷേധ പ്രകടനം നടത്തി.

തുടര്‍ന്ന് സംസാരിച്ച യുഡിഎഫ് കക്ഷി നേതാവ് പി. പദ്മകുമാറും ജോണ്‍സണ്‍ ജോസഫും മേയറുടെ നടപടിക്കെതിരേ രംഗത്തെത്തി. തെറ്റു തിരുത്താനും തലസ്ഥാനത്തെ ജനങ്ങളോടു മേയര്‍ മാപ്പു പറയണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. പിന്നാലെ പ്രസംഗിച്ച സിപിഎം അംഗം അംശു വാമദേവന്‍ ഡ്രൈവര്‍ യദുവിനെതിരേ 2017-ല്‍ പോലീസ് എടുത്ത കേസിലെ എഫ്‌ഐആര്‍ കൗണ്‍സില്‍ യോഗത്തില്‍ വായിച്ചു.

മേയര്‍ക്കെതിരേ മോശം പെരുമാറ്റമുണ്ടായപ്പോള്‍ ഒരു സ്ത്രീയെന്ന പരിഗണന നല്‍കി അവര്‍ക്കൊപ്പം നില്‍ക്കുന്നതിനു പകരം യുഡിഎഫും ബിജെപിയും വേട്ടക്കാരനൊപ്പം നില്‍ക്കുകയാണെന്നും അംശു വാ മദേവൻ ആരോപിച്ചു.

അതിനിടയില്‍ എഫ്‌ഐആറിലെ അശ്ലീല പരാമര്‍ശങ്ങള്‍ അംശു കൗണ്‍സിലില്‍ വായിച്ചതു സഭയ്ക്ക് ചേരുന്നതല്ലെന്നും ഇതിനു മേയര്‍ അനുമതി നല്‍കിയതു നാണക്കേടാണെന്നും കോണ്‍ഗ്രസ് കൗണ്‍സിലര്‍ മേരി പുഷ്പം പറഞ്ഞു. മേയറുടെ ഭര്‍ത്താവ് യാത്രക്കാരെ ബസില്‍ നിന്നിറക്കി വിട്ടതുശരിയല്ലെന്നും മേരി പുഷ്പം കൂട്ടിച്ചേര്‍ന്നു.

എന്നാല്‍ തന്‍റെ ഭര്‍ത്താവ് യാത്രക്കാരെ ബസില്‍നിന്ന് ഇറക്കി വിട്ടതിന് എന്തു തെളിവാണുള്ളതെന്നു മേയര്‍ തിരിച്ചു ചോദിച്ചു. ഇതിനു പിന്നാലെ എഴുന്നേറ്റ ഡപ്യൂട്ടി മേയര്‍ മേരി പുഷ്പത്തിന്‍റെ പ്രസംഗം തടസപ്പെടുത്തിയെന്നാരോപിച്ച് യുഡിഎഫും കൗണ്‍സില്‍ ബഹിഷ്‌കരിച്ചു. തുടര്‍ന്ന് വിഷയത്തിലുള്ള തന്‍റെ വിശദീകരണം മേയര്‍ സഭയെ അറിയിച്ചു. ഇതിനു ശേഷം ഔദ്യോഗിക അജണ്ടകള്‍ പാസാക്കി കൗണ്‍സില്‍ യോഗം പിരിഞ്ഞു.