മുതലപ്പൊഴി: അധികൃതരോട് റിപ്പോർട്ട് തേടി സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ
Wednesday, May 1, 2024 3:44 AM IST
തിരുവനന്തപുരം: തിരുവനന്തപുരത്തെ തീരദേശ മേഖലയായ മുതലപ്പൊഴിയിൽ അപകടങ്ങൾ തുടർക്കഥയാകുന്നത് തീരദേശത്ത് ആശങ്ക വർദ്ധിപ്പിക്കുകയാണ്. 2006-ൽ പുലിമുട്ട് നിർമ്മാണം പൂർത്തിയായതിനുശേഷം 125 അപകടങ്ങളിലായി 73 മത്സ്യതൊഴിലാളികളുടെ ജീവൻ നഷ്ടമാവുകയും എഴുനൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളും സംഭവിച്ചു. തീരദേശ മേഖലയിലെ അപകടാവസ്ഥയെക്കുറിച്ച് പതിമൂന്ന് വർഷത്തിനിടയിൽ ഏഴ് വിദഗ്ധ പഠനങ്ങൾ നടന്നിട്ടുണ്ട്. ഈ പഠന റിപ്പോർട്ടുകളിന്മേൽ എന്ത് നടപടി സ്വീകരിച്ചു എന്നതിനെ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് ഒരാഴ്ചക്കുള്ളിൽ നൽകുവാൻ തുറമുഖ വകുപ്പ് സെക്രട്ടറി, ഫിഷറീസ് വകുപ്പ് ഡയറക്ടർ, തീരദേശ പോലീസ് മേധാവി, തിരുവനന്തപുരം ജില്ലാ കളക്ടർ എന്നിവരോട് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അഡ്വ. എ.എ റഷീദ് നിർദ്ദേശിച്ചു.