Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
പോക്കുവരവ് എന്നാല്‍ അപേക്ഷകന്റെ പോക്കും വരവും?
പോക്കുവരവ് എന്നാൽ പോക്കും വരവുമായി മാറുന്നു. വില്ലേജ് ഓഫീസിൽ പോക്കുവരവിനു കൊടുത്താൽ ഇപ്പോഴത്തെ നിലയിൽ ഓണ്‍ ലൈനിലാണ് ശരിയാക്കുന്നത്. ഓണ്‍ ലൈനിലാണെങ്കിലും പതിനഞ്ച് ദിവസത്തിനുള്ളിൽ പോക്കുവരവ് ചെയ്തു കൊടുക്കണം.
പതിനഞ്ച് ദിവസത്തിനുള്ളിൽ പോക്കുവരവ് ചെയ്തു തരാൻ സാധിക്കാത്ത അവസ്ഥ വന്നാൽ അതു രേഖാമൂലം അറിയിക്കണമെന്നാണ് നിയമം. ഇതൊന്നും വില്ലേജ് ഓഫീസിൽ ചെയ്തു തരുന്നില്ല. പലപ്പോഴും വില്ലേജ് ഓഫീസിലേക്ക് കയറുന്പോൾ ഒരു ഉൾഭയമാണ് പലർക്കും ഉണ്ടാകുന്നത്. ഒന്നു ശരിയാകണമേ എന്ന പ്രാർഥന ഉരുവിടാത്ത അവിശ്വാസി പോലും കാണില്ല. കേരള ലോട്ടറിപരസ്യം പോലും നാളെ നാളെ എന്നാണ്. ഇതു പിന്നെ വാ നടത്തി തരാം, പിന്നെ വാ എന്നുമാത്രമാണ്. ഇതു വിശ്വസിച്ചു പാവപ്പെട്ടവർ നടക്കാൻതുടങ്ങും.
എന്നും കയറിയിറങ്ങി വിഷമിച്ചാലും ആളില്ല. അല്ലെങ്കിൽ വില്ലേജ് ഓഫീസറില്ല തുടങ്ങിയ വാചകമടി മാത്രമാണ് കേൾക്കാൻ കഴിയുന്നത്. പോക്കുവരവിന് ഒരു അപേക്ഷ വില്ലേജ് ഓഫീസർക്കു ലഭിച്ചാൽ അദ്ദേഹം എല്ലാ രേഖകളും ശരിയാണോ എന്നു പരിശോധിക്കും. രേഖകളെല്ലാം ശരിയാണെങ്കിൽ മാത്രമാണ് അപേക്ഷ പോലും സ്വീകരിക്കുകയുള്ളൂ. രേഖകളെല്ലാം ശരിയാണെന്നു ബോധ്യം വരുന്പോൾ ഓഫീസിലെ ഒരു സ്റ്റാഫിന്റെ പേര് പറഞ്ഞിട്ടു സാറിനെ ഏല്പിക്കാൻ പറയും. സാറിന്റെ അടുത്തു എത്തുന്പോൾ ധാരാളം പേർ അപേക്ഷയുമായി കാത്തു നിൽക്കുന്നുണ്ടാകും.
സാറിന്റെ അടുത്ത് എത്തുന്പോൾ സാറിന്റെ പരിശോധനയും കഴിഞ്ഞാണ് സ്വീകരിക്കുന്നത്. സാറിന്റെ നോട്ടത്തിൽ നമ്മുടെ ഓൾ ബോഡി സ്കാനിംഗ് നടക്കും. സാറിനറിയാം എപ്രകാരമുള്ള ആളാണെന്ന്. സാറിന്റെ യോജിച്ച ആളാണെങ്കിൽ ഒരു പുഞ്ചിരി വരും. കാണാം. എന്ന മറുപടി ലഭിക്കും. സാധാരാണക്കാരനാണെങ്കിൽ അടുത്ത മാസത്തെ ഒരു തീയതി പറയും. ഓണ്‍ലൈനിലെ പാകപ്പിഴകളെ കുറിച്ചുംജീവനക്കാരുടെ കഷ്ടപ്പാടിനെ കുറിച്ചും കുറച്ചു സങ്കടം കേൾക്കാനും തയാറായി വേണം പോകാൻ. പണമില്ലാത്തവനാണെങ്കിൽ നടത്തിച്ചു കൊല്ലും. വരാൻ പറയുന്ന ദിവസം ഒന്നെങ്കിൽ ഓഫീസ് അവധിയായിരിക്കും. അല്ലെങ്കിൽ വില്ലേജ് ഓഫീസർ കാണില്ല. അല്ലെങ്കിൽ സാറു കാണില്ല. നമ്മൾ വീണ്ടുംവീട്ടിലേക്ക് പോകും.
ഇതു പോക്കുവരവു ചെയ്തിട്ടു വീട് വയ്ക്കാനോ, മക്കളുടെ വിവാഹം നടത്താനോ, പഠനത്തിനു ബാങ്കിൽ ലോണ്‍ വയ്ക്കാനോ ശ്രമിക്കുമന്നവർ കൈയിൽ നല്ലൊരു തുകയുമായി പോകുന്നതാണ് നല്ലത്. കാലവർഷം വന്നാലും വീട് വയ്ക്കാൻ കഴിയില്ല. കാരണം പോക്കുവരവ് ചെയ്തു വേണം ബാങ്കിൽ പോകാൻ. ബാങ്കിൽ പോകണമെങ്കിൽ സൈറ്റ് പ്ലാൻ വേണം. ഇതും വില്ലേജിൽ നിന്നുമാണ് ലഭിക്കുന്നത്. സൈറ്റ് പ്ലാൻ കാണാൻ സാറു വരണം. സാറിനെയാണല്ലോ വില്ലേജ്ഓഫീസർ ഏല്പിച്ചിരിക്കുന്നത്. സാറിനെ കൊണ്ടുപോകാൻ ഉച്ചകഴിഞ്ഞ് വരണം. അതും സാറു പറയുന്ന ദിവസം.
അന്നുവാഹനം വാടകയ്ക്കെടുത്ത് എത്തുന്പോൾ സാറു കാണില്ല. സാറുള്ള ദിവസം കാറുമായിഎത്തണം. സാറിനെ കയറ്റി സൈറ്റിൽ കൊണ്ടുപോകണം. സൈറ്റ് കണ്ടാലും സാറിനു മനസിലാകണമെങ്കിൽ പോക്കറ്റ് മണി എത്തണം. സാറിനു സന്തോ,ഷം വരണമെങ്കിൽ അല്പം മിനുങ്ങണം. അതിനുള്ള സമയവും പണവും നമ്മൾ കണ്ടെത്തണം. കുറഞ്ഞുപോയാൽ നമ്മുടെ കഷ്ടകാലം. പലരും കൂലിപ്പണിക്കു പോലും പോകാതെ ഇതിനും പോക്കുവരവിനും സൈറ്റ് പ്ലാനിനും വേണ്ടി നടക്കുകയാണ്. മക്കളുടെ വിവാഹത്തിനു പണം കണ്ടെത്താൻ ഓടിനടക്കുന്നവർ, സാറിപ്പോൾ വരുമെന്നറിയിക്കുന്നവർ. പത്തര കഴിഞ്ഞു വരുന്ന സാറിനെ കാത്തിരിക്കുന്നവനു കൂലിപ്പണിക്കു പോകാൻ പറ്റില്ല.
പോക്കുവരവ് ചെയ്തു കിട്ടണമെങ്കിൽ ഒരു വർഷം വരെ എടുത്തവരെ ലേഖകനറിയാം. ഇതു പണം വാരി എറിഞ്ഞു കളിക്കുന്നവർക്കു മാത്രമുള്ള മേഖലയാണ്. പോക്കുവരവിനു വേണ്ടി പ്രായമായവർ വരെ ക്യൂ നിൽക്കുന്പോൾ മണ്ണ് ഖനനക്കാർ വന്നാൽ സൈറ്റ് പരിശോധനയുടെ പേരിൽ ഒരു യാത്ര നടത്തും. ഇതെല്ലാം വില്ലേജിലെ നിത്യകാഴ്ചയാണ്. പോക്കുവരവ് ചെയ്തു കിട്ടാൻ ഓണ്‍ലൈനിൽ ശരിയാക്കണമെന്നതു പാവപ്പെട്ടവന്റെ കാര്യം. വിദേശത്തുനിന്നു വന്നയാൾക്ക് പോക്കുവരവ് ചെയ്തു കൊടുക്കാൻ അധിക ദിവസം വേണ്ടെന്നതും അറിയണം. അതിന് ഈ സാറിനു താലൂക്ക് ഓഫീസ് വരെ പോകണം. അതിനുള്ള പണം ചോദിച്ചു വാങ്ങാനും കരാർ വയ്ക്കാനും ആളുകൾ കൂടെയുണ്ട്.
യുവതിയും അമ്മയും ആത്മഹത്യാ ഭീഷണി മുഴക്കിയത് എന്തിന്?
യുവതിയും അമ്മയുംആത്മഹത്യക്കു ശ്രമിച്ചു. പക്ഷേ, ഫയർഫോഴ്സ് രക്ഷിച്ചു. എന്തിനായിരുന്നു ഇവർ ആത്മഹത്യക്കു ശ്രമിച്ചത്. പട്ടയം ലഭിച്ച ഭൂമിയായിരുന്നു ഇവർക്കു ഉണ്ടായിരുന്നത്. എറണാകുളം ജില്ലയിലുള്ള ഇവർക്കു വേറെ മാർഗമില്ല. സാന്പത്തികമായി വളരെ പിന്നോക്കം നില്ക്കുന്ന ഇവർക്ക് ആകെയുള്ള സ്ഥലം പോക്കുവരവ് ചെയ്തു കൊടുക്കണം. ഉദ്യോഗസ്ഥർ കനിയണം. എന്നാൽ ഉദ്യോഗസ്ഥർക്കു പിടിവാശിയാണ്.കൈക്കൂലി വേണം. കൈക്കൂലി കൊടുക്കാൻ ഇവരുടെ കൈയിൽ പണമില്ല. ഒന്നും രണ്ടും രൂപയൊന്നുമല്ല ഇവർ ചോദിക്കുന്നത്.
ലക്ഷങ്ങളാണ് അല്ലെങ്കിൽ നടത്തിച്ചു തരുമെന്നാണ് സ്ഥിതി. അവസാനംഅവർ ഒരു തീരുമാനമെടുത്തു. പോക്കുവരവിന് അപക്ഷ കൊടുത്തു . അമ്മയും മകളും രാവിലെ താലൂക്ക് ഓഫീസിലെത്തി സ്ഥലത്തിന്റെ പോക്കുവരവിനു ശ്രമിച്ചെങ്കിലും നടന്നില്ല. സ്ഥലം അളക്കാനും രേഖകൾ ശരിയാക്കാനും ഉദ്യോഗസ്ഥർ ലക്ഷങ്ങളാണു തങ്ങളോടാവശ്യപ്പെട്ടത്. ഉദ്യോഗസ്ഥരുടെ നിലപാടിൽ പ്രതിഷേധിച്ചു മകൾ മിനി സിവിൽ സ്റ്റേഷനു മുൻവശത്തെ രണ്ടുനില കെട്ടിടത്തിനു മുകളിൽ കയറിനിന്നു സിവിൽ സ്റ്റേഷനെ ചൂണ്ടി ആത്മഹത്യാ ഭീഷണി മുഴക്കി. താഴെ ഗോവണിയിൽ മാതാവ് മണ്ണെണ്ണയും തീപ്പെട്ടിയുമായി നിന്നു. മകൾ ചാടിയാൽ താൻ തീ കൊളുത്തുമെന്ന് അമ്മ പറഞ്ഞു. സംഭവത്തെത്തുടർന്നു ജനം തടിച്ചുകൂടി. ഫയർഫോഴ്സ് സംഘവും പോലീസും സ്ഥലത്തെത്തി.
ഒടുവിൽ ഗോവണി വഴി ഫയർഫോഴ്സ് ജീവനക്കാരൻ കെട്ടിടത്തിനു മുകളിൽ കയറി മകളെ താഴെയിറക്കി. നടന്നു നടന്നു മടുത്തു സാറേ, പാവപ്പെട്ട ഞങ്ങൾ എങ്ങനെ ലക്ഷങ്ങൾ കൊടുക്കുമെന്നാണ് ഇവർ കരഞ്ഞു കൊണ്ടു പോലീസിനോടു ചോദിക്കുന്നത്. ഇവരെപ്പോലെ നിരവധി പേർ ഇന്നും ജീവിക്കുന്നു. നോബിളിനു വേണം വരുമാനസർട്ടിഫിക്കറ്റ്. നോബിൾ താമസിക്കുന്നതു തൊടുപുഴയ്ക്കും കോട്ടയം ജില്ലയ്ക്കും അതിർത്തിയിലുള്ള ഒരു വില്ലേജ് ഓഫീസിനു കീഴിലാണ്. മക്കൾ പഠിക്കാൻ മിടുക്കരാണ്. പക്ഷേ, നോബിളിനു പഠിപ്പിക്കാൻ മാർഗമില്ല. രോഗിയാണ്. സ്വന്തമായി ഒരു വീടുള്ളതു പള്ളിയുടെ ധനസാഹയത്തിൽ ലഭിച്ചതാണ്. ഒരു പാറയിലാണ് കുടിൽ സ്ഥിതി ചെയ്യുന്നത്. പാറയും വീടും കൂടെ 30 സെന്റ് ഭൂമിയുണ്ട്. വരുമാനസർട്ടിഫിക്കറ്റ് ലഭിച്ചാൽ മക്കളെ ഏതെങ്കിലും അനാഥമന്ദിരത്തിലോ, മഠത്തിലോ നിർത്തി പഠിപ്പിക്കാൻ സാധിക്കും. വില്ലേജ് ഓഫീസിൽ എത്തി അപേക്ഷ നൽകിയതു ഭാര്യയാണ്. നോബിൾ കിടപ്പിലാണ്.
പക്ഷേ, വില്ലേജ് ഓഫീസർക്കു യാതൊരു മയവുമില്ല.
വരുമാനസർട്ടിഫിക്കറ്റ് തരാൻ മാർഗമില്ല. പള്ളീലച്ചന്റെയും പഞ്ചായത്ത് അംഗത്തിന്റെയും കത്ത് കാണിച്ചു. ഒരു രക്ഷയുമില്ല. വരുമാനസർട്ടിഫിക്കറ്റ് നൽകാൻ നിയമം അനുവദിക്കുന്നില്ല. 30 സെന്റ് പാറയുണ്ട്. നടന്നു നടന്നു മടുത്തിട്ടും വില്ലേജ്ഓഫീസറുടെ മനസ് മാറിയില്ല. സാറൊന്നു വന്നു കണ്ടിട്ട് എന്തെങ്കിലും തീരുമാനം എടുക്കാൻ അപേക്ഷിച്ചു. രക്ഷയില്ല. റേഷൻകാർഡിലെ എപിഎലും പ്രശ്നമാകുന്ന നിരവധി സംഭവങ്ങളും ഈ വില്ലേജിൽ അരങ്ങേറുന്നു. ചിലയിടത്തു വില്ലേജ് ഓഫീസർമാർ നീതി നടപ്പിലാക്കാൻ പരിശ്രമിക്കുന്പോൾ താപ്പാനകളായ സംഘടനാ പ്രവർത്തകരായ ജീവനക്കാരുണ്ട്. അവർ സമ്മതിക്കില്ല.
(തുടരും)
"കാര്യം കാണാൻ കഴുതക്കാൽ പിടിച്ചപ്പോൾ'
കാര്യം കാണാൻ കഴുതക്കാലും പിടിക്കണം എന്നൊരു പഴഞ്ചൊല്ലുണ്ട്, ഈ പഴഞ്ചൊല്ലിൽ പതിര
രാജ്യത്തെ ഞെട്ടിച്ച ചില തോൽവികൾ
ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ എല്ലാവരും ആരു ജയിക്കും ആരു തോൽ
തീ പടരുന്ന ‘തരിശ് ഭൂമി’
കച്ചത്തീവ്വ് എന്ന പേരിന്റെ അർഥം തരിശ് ഭൂമി എന്നാണ്. എന്നാൽ ഇന്ന് അത് വെറുമൊരു
പാമ്പുകളുടെ പ്രിയപ്പെട്ട രക്ഷക; പുലിയാണ് വിദ്യ രാജു
വിദ്യ രാജുവിന്റെ ഫോണിലേക്ക് വാര്‍ത്തയ്ക്കായി വിളിച്ചപ്പോള്‍ ആദ്യം ചോദിച്ചത് "എവ
ഒരു മുയ്യം മോഡൽ കൃഷിക്കഥ
ഇതരസംസ്ഥാനങ്ങളിൽനിന്നു വരുന്ന വിഷം കലർന്ന പച്ചക്കറികൾ തങ്ങളുടെ വീട്ടിലേക്
പരാജയ പരന്പരകളിൽ തളരാതെ; ഒരു കെഎഫ്സി വിജയഗാഥ
ലോകമെന്പാടുമുള്ള ഭക്ഷണപ്രേമികൾക്ക് സുപരിചിതമാണ് കെഎഫ്സി (കെന്റക്കി ഫ്രൈഡ് ച
ഒരു അതികായന്റെ പതനം!
ഒന്നുമില്ലായ്മയിൽനിന്ന് കോടികളുടെ വ്യവസായം പടുത്തുയർത്തിയയാളാണ് ബി.ആർ. ഷെ
പാന്പൻ പാലത്തിനു പുതിയ ഭാവം
പുതിയ രൂപത്തിൽ അണിഞ്ഞൊരുങ്ങി പാമ്പൻ പാലം. കടലിന് മുകളിലൂടെയുള്ള ഇന്ത്യയിലെ
കാലുമാറൽ രാഷ്ട്രീയം അഥവാ; "ആയാറാം ഗയാറാം'
രാഷ്ട്രീയപ്പാർട്ടിക്കാരുടെ കാലുമാറ്റത്തിന് പൊതുവേയുള്ള പരിഹാസച്ചൊല്ലാണ് "ആയ
ഉള്ളു നിറയെ സംഗീതം
ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ
വടക്കുംനാഥ
മഹേഷിന്റെ ‘ഉൾക്കാഴ്ച'
അർപ്പണബോധത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉത്തമ മാതൃകയാണ് കോട്ടയം പാലാ
ചരിത്രം ഈ ക്ഷേത്രം
ശ്രീരാമന്റെ ജന്മസ്ഥലമായി കണക്കാക്കുന്ന ഹിന്ദുക്കളുടെ പുണ്യഭൂമിയാണ് അയോധ്യ.
പാർഥസാരഥിയും ഗാനഗന്ധർവനും
വർഷങ്ങൾക്കു മുന്‍പാണ്, അന്ന് ഗുരുവായൂർ ക്ഷേത്രത്തിനു സമീപമുള്ള ചെറിയ പാർഥസാര
ടെക്നോക്രാറ്റില്നിന്ന് കര്ഷകനേതാവിലേക്ക്
പി.കെ. രാംദാസ് എന്ന വന്മരം വീണപ്പോള്‍ ഇനി ആര് എന്ന് ചോദിച്ചതുപോലെയായിരുന്നു അ
മരുന്നുവാഴും മലൈ അഥവാ മരുത്വാമല
ജനങ്ങളാൽ സംരക്ഷിക്കപ്പെടുന്ന ഒരു മലയുണ്ട്, നമ്മുടെ അയൽ നാട്ടിൽ. കന്യാകുമാര
പൂരത്തിന്റെ നാട്ടിൽനിന്ന് ആനവണ്ടിയിൽ ഉല്ലാസയാത്രകൾ
ക്രിസ്മസ് അവധിക്കാലം വരാൻ പോവുകയല്ലേ, ഇത്തവണ എന്താ പരിപാടി, എവിടേക്കാണ് അടി
സിമ്മില്‍ കുടുങ്ങരുത്....! വ്യാജന്മാര് ഇനി റേഞ്ചിന് പുറത്ത്
കോഴിക്കോട്: ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവാണ് നമ്മളില്‍ പലരും.
പടക്കങ്ങൾ പൊട്ടാത്ത നാട്
പടക്കം മിക്കവർക്കും ഹരമാണ്. തമിഴ്നാട്ടിലാണെങ്കിൽ അത് വികാരവും. ദീപാവലി ഏറ്റ
പതിനെട്ടുകാരന്റെ കന്പനിക്ക് 100 കോടിയുടെ ആസ്തി
മുംബൈ നിവാസിയായ ഒരു പതിമൂന്നുകാരൻ തുടങ്ങിയ സംരംഭം ഇന്ന് ലോകശ്രദ്ധ ആകർഷിക്കു
വെൽക്കം ടു ശ്രീലങ്ക; ജലപാതകളിലൂടെ ലങ്കയിലെത്താം
കേരളത്തിന്റെ അതിർത്തിക്കപ്പുറത്ത് അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ശ്രീലങ്ക. ഒരു
അധ്യാപകരുടെ പാട്ട് കൂട്ടുകെട്ട്
കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിന്റെ സ്റ്റാഫ് റൂമിൽ എന്നും പാട്ടുകൾ തളംകെട്ടി നി
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെ തോല്പിച്ച സിന്ധ്യ
രണ്ടാം ഭാഗം
ജനസംഘം പിന്നീട് ബിജെപിയായി മാറിയപ്പോൾ പാർട്ടിക്ക് കാര്യ
രാഷ്ട്രീയത്തിൽ വാഴുന്ന ഗ്വാളിയോർ സിന്ധ്യമാർ
സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതൽ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയരംഗത്ത് ഏറെ സ്വാധീന
സജീവം സജ്ജീവ് ബാലകൃഷ്ണൻ
സീമ മോഹന്‍ലാല്‍
കൊച്ചി: നികുതിക്കണക്കുകളിലെ കൂട്ടലും കിഴിക്കലും പൂ
അപൂർവം ഈ സമരജീവിതം
കർക്കശക്കാരനായ പാർട്ടി നേതാവ് എന്ന നിലയിൽനിന്ന് ജനപ്രിയനായ രാഷ്ട്രീയനേതാ
പൊന്ത കാടുകെട്ടി
കോവിഡ് കാലത്തെ ഒരു നൻപകൽ നേരത്ത് മയക്കം വിട്ട് പുതിയ സ്വപ്നങ്ങളിലേക്ക് ഉണർ
അരിട്ടപ്പട്ടി പഞ്ചായത്ത് പ്രസിഡന്റ്, വയസ് 89
തമിഴ്നാട്ടിലെ അരിട്ടപ്പട്ടി പഞ്ചായത്തിലെ പ്രസിഡന്റായ 89കാരിയായ വീരമ്മാൾ അമ
തെരഞ്ഞെടുപ്പുഗോദയിലെ അതികായ ഗായത്രിദേവി
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച വനിതയാണ് ഗായത്രീദേവി. ഇന്നത്തെ
മരുഭൂമിയെ പച്ചക്കറികൾ കൊണ്ട് പച്ച പുതപ്പിച്ച്...
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്...
എന്ന പാ
വചസിലെ വായനാവസന്തം
രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ഒരു ഗൃഹപ്രവേശം നടന്നു. "വചസ്'
10 വർഷം 1,500 നാടക വേദികൾ, 20 വർഷം 75 സിനിമകൾ
പാട്യം ശ്രീനി എന്ന ശ്രീനിവാസനും നർത്തകൻ വിനീതിനും ശേഷം കണ്ണൂർ ജില്ലയിൽ നിന്ന്
കണ്ണീർപ്പാടങ്ങൾ വറ്റിച്ച വിപ്ലവകാരി
ഇന്ത്യയിൽ കൃഷിയെന്നത് അമേരിക്കയിലെയും ഓസ്ട്രേലിയയിലെയുംപോലെ കേവലമൊരു ഭക്ഷ്
ഇഡി എന്നാൽ ഇഡിയറ്റ് ഡെവിൾസ് എന്നല്ല നാരായണാ...
പണ്ട് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ ഇറങ്ങിയതിനു ശേഷം കേരളത്തിലെ കേസായ
ചെറുശേരിയുടെ ചിറക്കൽ
കണ്ണൂരിന്റെ സാംസ്കാരിക പൈതൃകത്തില്‍ ചിറക്കല്‍ എന്നത് വലിയൊരേടാണ്. ഏഷ്യയിലെ
കാനാൻ ദേശക്കാർ നിർമിച്ച കമാനവും പടിപ്പുരയും കണ്ടെത്തി
ഇസ്രയേൽ: വടക്കൻ ഇസ്രയേലിൽ പുരാവസ്തു ഗവേഷകർ അടുത്തിടെ അതിശയകരമായ ഒരു കണ്
നൂറിന്റെ നിറവില്‍ കഥാപ്രസംഗം
സര്വകലകളുടേയും സമന്വയമായ കഥാപ്രസംഗമെന്ന കല നൂറിന്റെ നിറവിൽ. കുമാരനാശാ
അരീക്കൽ വെള്ളച്ചാട്ടത്തിൽ ആർത്തുല്ലസിക്കാം
എറണാകുളം ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് പിറവം പാമ്പാക്കുടയി
കൈക്കരുത്തിൽ ഉയരങ്ങളിലേക്ക്
കൊച്ചി: സ്കൂള്‍ പഠനകാലത്ത് പിറ്റി പിരീഡില്‍ കൂട്ടുകാരെല്ലാം ഓരോ കായികവിനോദങ
സത്യമോ മിഥ്യയോ?
അഗസ്ത്യമലനിരകളിലെ പാറയിടുക്കുകൾക്കിടയിലൂടെയും പുൽമേടുകളിലൂടെയും 'തുമ്പ
കൈയിലല്ല കാര്യം ചങ്കുറപ്പിലാണ്...
അഗസ്ത്യമലയുടെ അടിവാരത്തെ ശ്രീധരൻകാണിക്ക് കൈ കളില്ലെങ്കിലും ചങ്കുറപ്പ് ആവോ
കുഞ്ഞൂഞ്ഞ് അങ്ങനെ ‘കുഞ്ഞ്’ ആയി
ഉമ്മൻ ചാണ്ടിയുടെ പാതിമെയ്യായിനിന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ അഭിമ
പിന്നിട്ടത് കാല് നൂറ്റാണ്ട്; സിനിമാ വാര്‍ത്തയെഴുത്തിന്റെ അമരക്കാരനായി എ.എസ്. ദിനേശ്
പുതിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തുമ്പോള്‍ മിക്കപ്പോഴും അഭ്രപാളികളില്‍ തെ
എംടിയുടെ കൂടല്ലൂർ; കഥയുടെ ഇതിഹാസത്തിന് നവതി
എം.ടി. വാസുദേവൻ നായർ - മലയാള വായനക്കാരന്റെ നെഞ്ചിടിപ്പായ എംടി യുടെ പേരിനു മു
ജൂലൈയുടെ നഷ്ടം
""ഞാന്‍ എന്റെ പാട്ടുകളൊന്നും ടേപ്പ് റെക്കോര്‍ഡില്‍ ഇട്ടു കേള്‍ക്കാറേയില്ല. കാറില
സജീവ് ഡോക്ടർ കഥയെഴുതുകയാണ്...
തൃശൂർ: പ്രിസ്ക്രിപ്ഷൻ എഴുതുന്ന കൈവിരൽത്തുമ്പിൽ നിന്നും കഥയും കവിതയും മനോഹരമാ
പോലീസ് കര്ഷകന്
നീതി നിര്‍വഹണത്തിനൊപ്പം കൃഷിയില്‍ നൂറുമേനി വിളയിക്കാനും തനിക്ക് കഴിയുമെന്ന്
അമേരിക്കയിൽ വെന്നിക്കൊടി പാറിച്ച് ഐപിഎസ് ദന്പതികൾ
ലോകത്തിലെ ഏറ്റവും കഠിനവും ബുദ്ധിമുട്ടുമുള്ള മത്സര ഇനമായ അമേരിക്കയിലെ അയണ്‍
തൊണ്ണൂറ്റിരണ്ടിലും കവിതയുടെ ബാധയൊഴിയാതെ...
കവി ഭരതന്നൂർ ശിവരാജൻ ഇപ്പോഴും എഴുത്തിന്റെ തിരക്കിലാണ്. പ്രായം തൊണ്ണൂറ്റിരണ്ട
സൂര്യതേജസിന്റെ പ്രഭ
മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
സൂര്യചൈതന്യത്തിന്റെ 45 വർഷങ്ങൾ
നടരാജ കൃഷ്ണമൂർത്തി അല്ലെങ്കിൽ എൻ. കൃഷ്ണമൂർത്തി എന്നു പറഞ്ഞാൽ അധികമാരും തിരി
പാണ്ടിപ്പത്ത് സാഹസികരുടെ മലനിരകൾ
പാണ്ടിപ്പത്ത്, സാഹസികര്‍ ഇഷ്ടപ്പെടുന്ന വനം! പ്രകൃതിരമണീയമായ, സഞ്ചാരികള്‍ക്ക
നാലായിരം അമ്മമാരുടെ മെഗാ റന്പാൻ പാട്ട്: ലോകചരിത്രത്തിൽ ഇടംനേടി പാലയൂർ
പാലയൂർ: മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായൽക്കാഴ്ചകൾ
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായല്‍ക്കാഴ്ചകളും പ്രകൃതി സൗന്ദര്യവും ആസ്വദിച്
രാഷ്ട്രീയജീവിതത്തിൽ അക്ഷരത്തെറ്റ് ഉണ്ടാക്കാത്ത നേതാവ്
കടുത്ത മുഖഭാവമാണ്, കനത്ത ശബ്ദമാണ്, കർക്കശക്കാരനാണ്, തുറന്നൊരു ചിരി വളരെ അ
വരവൂർ ഗോൾഡ് : മണ്ണിൽ വിളയുന്ന സ്വർണം
വരവൂരിലെ സ്വർണം അഥവാ വരവൂർ ഗോൾഡ് എന്ന് കേട്ടിട്ടുണ്ടോ. സാക്ഷാൽ സ്വർണവുമായി വ
വൈപ്പിനിൽനിന്നു ലഡാക്കിലേക്ക്
അലകടലിന്റെ തീരത്തുനിന്നു കിലോമീറ്ററുകൾ താണ്ടി സമതലങ്ങളും കുന്നും കാടും കട
ചരിത്രത്തിന്റെ ഓർമയായി "കൊതി'ക്കല്ല്
പഴയ നാട്ടുരാജ്യങ്ങളുടെ ഓർമ പേറുന്ന അതിർത്തിക്കല്ലുണ്ട് കാഞ്ഞിരമറ്റത്ത്. കൊച
"വീട്ടിലെ ആശുപത്രി'
ഒരു വീട് സ്വന്തമാക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ, ഒരു വീട് ഒരുപാ
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ സഖാവ്
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ ഉടമയായിരുന്നു അന്തരിച്ച കുഞ്ഞനന്തൻ നായരെന്
നീതികിട്ടാതെ പത്തുവര്‍ഷം; നീറുന്ന ഓര്‍മയായി ജിഷ
നീതി വൈകിപ്പിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നു പറയുമ്പോഴും അനിശ്
Latest News
ആശാൻ മടങ്ങി; കേരള ബ്ലാസ്റ്റേഴ്സ് പരിശീലക സ്ഥാനം രാജിവച്ച് ഇവാൻ വുകോമനോവിച്ച്
കൽപറ്റയിൽ പിക്കപ്പിലേക്ക് ലോറിയിടിച്ച് യുവാവ് മരിച്ചു
പോളിംഗ് സമയം അവസാനിച്ചു; പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര
സംസ്ഥാനത്ത് പോളിംഗ് അവസാനലാപ്പിൽ; 60 കടന്ന് വോട്ടിംഗ് ശതമാനം
വോട്ടെടുപ്പിൽ വേഗതയില്ല; പൊന്നാനിയിൽ പരാതിയുമായി മുസ്ലിംലീഗ്
Latest News
ആശാൻ മടങ്ങി; കേരള ബ്ലാസ്റ്റേഴ്സ് പരിശീലക സ്ഥാനം രാജിവച്ച് ഇവാൻ വുകോമനോവിച്ച്
കൽപറ്റയിൽ പിക്കപ്പിലേക്ക് ലോറിയിടിച്ച് യുവാവ് മരിച്ചു
പോളിംഗ് സമയം അവസാനിച്ചു; പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര
സംസ്ഥാനത്ത് പോളിംഗ് അവസാനലാപ്പിൽ; 60 കടന്ന് വോട്ടിംഗ് ശതമാനം
വോട്ടെടുപ്പിൽ വേഗതയില്ല; പൊന്നാനിയിൽ പരാതിയുമായി മുസ്ലിംലീഗ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top