Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
തിരിച്ചറിയണം അപകടക്കെണി
കുരുതികൊടുക്കാൻ കീടനാശിനി–2
കേരളത്തിൽ വിറ്റഴിക്കപ്പെടുന്ന പച്ചക്കറികളിലും പഴങ്ങളിലും കീടനാശിനിയുടെ അളവ് കൂടുതലാണെന്നതിൽ സംശയം വേണ്ട.
പച്ചക്കറിക്കടകളിൽനിന്ന് സാമ്പിൾ ശേഖരിച്ച് പരിശോധന നടത്തുന്ന പ്ലാൻസ്കീം കൃഷിവകുപ്പും കാർഷിക സർവകലാശാലയും ചേർന്ന് സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ട്. 2013ൽ ആരംഭിച്ച പദ്ധതി അനുസരിച്ച് പ്രതിമാസം 60 ഇനം പച്ചക്കറികളുടെ 100 സാമ്പിളുകൾ വീതം വെള്ളായണി കാർഷിക കോളജിലെ കീടനാശിനി അവശിഷ്ട വിഷാംശ പരിശോധനാ ലബോറട്ടറിയിലാണ് പരിശോധിക്കുന്നത്. 2014ൽ പഴവർഗങ്ങൾ സുഗന്ധവ്യഞ്ജനങ്ങൾ, മസാലപ്പൊടികൾ, സംസ്കരിച്ച ഭക്ഷ്യവസ്തുക്കൾ എന്നിവകൂടി പരിശോധനാവിധേയമാക്കി.
നിലവിൽ സാമ്പിളുകളുടെ എണ്ണം 200 ആയി വർധിപ്പിക്കുകയും അതിൽ 100 എണ്ണം ജൈവ ജില്ലയായി പ്രഖ്യാപിച്ചിട്ടുള്ള കാസർഗോട്ടുനിന്നുമാത്രം ശേഖരിക്കുകയും ചെയ്തുവരുന്നു. അടുത്തയിടെ നടത്തിയ പരിശോധനയിൽ 27 സാമ്പിളുകളിൽ ആറെണ്ണത്തിൽ മാത്രമേ നിഷ്കർഷിച്ചിരിക്കുന്ന പരിധിക്കുതാഴെ വിഷാംശം ഉണ്ടായിരുന്നുള്ളൂ. പ്രൊഫെനോഫോസ്, സൈപെർ മെത്രിൻ (കറിവേപ്പില, കോളിഫ്ളവർ), ലാംഡ സൈഹാലോത്രിൻ (ബീൻസ്), ഡൈമെത്തോയേറ്റ് (പടവലം), എത്തയോൺ (പച്ചമുളക്, പയർ), സൈപെർമെത്രിൻ (മുരിങ്ങക്കായ), ക്യൂനാൽഫോസ് (ചുവപ്പ് ചീര) എന്നീ കീടനാശിനികളാണ് സാമ്പിളുകളിൽ കണ്ടെത്തിയത്. തിരുവനന്തപുരത്തെ ജൈവ പച്ചക്കറി മാർക്കറ്റുകളിൽനിന്ന് പരിശോധനയ്ക്കെടുത്ത 11 സാമ്പിളുകളിൽ നാലെണ്ണത്തിൽ അപകടസാധ്യതയുള്ള അളവിൽ വിഷാംശം കണ്ടെത്തി. ആറു സാമ്പിളുകളിൽ രണ്ടെണ്ണത്തിൽ മാത്രമേ നിഷ്കർഷിച്ചിരിക്കുന്ന പരിധിക്ക് താഴെ വിഷാംശം ഉണ്ടായിരുന്നുള്ളൂ. ഇവയിൽ ബൈഫെൻത്രിൻ, ക്ലോർപൈറിഫോസ്, സൈപെർമെത്രിൻ, എത്തയോൺ, പ്രൊഫെനോഫോസ് (കറിവേപ്പില), ഫെൻവാലറേറ്റ് (കോവയ്ക്ക), ക്യൂനാൽഫോസ് (പയർ), ബൈഫെൻത്രിൻ (പച്ചമുളക്) എന്നീ കീടനാശിനികൾ കണ്ടെത്തി.
പച്ചക്കറിയിലും പഴങ്ങളിലും നിരോധിച്ച കീടനാശിനികളുടെ സാന്നിധ്യമുള്ളതായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പഠനത്തിൽ തെളിഞ്ഞിട്ടുണ്ട്. അവരുടെ പഠനത്തിൽ വഴുതനയിലാണ് ഇതേറ്റവും കൂടുതൽ കണ്ടത്. അനുവദിച്ചതിന്റെ 860 ശതമാനത്തിലേറെയായിരുന്നു വഴുതനയിലെ കീടനാശിനി സാന്നിധ്യം. കോളിഫ്ളവറിലും കാബേജിലും സമാനമായരീതിയിൽ കീടനാശിനി വിഷമുണ്ട്.
ആപ്പിളിലും ഓറഞ്ചിലും നിരോധിത കീടനാശിനിയുടെ അളവ് അനുവദിക്കപ്പെട്ടതിലും 140 ശതമാനം കൂടുതലാണ്. പഴങ്ങൾ മെഴുക് പുരട്ടി ഭംഗിയാക്കുന്നത് അടുത്തകാലത്തുള്ള സമ്പ്രദായം. സാധാരണ കഴുകലിൽ ആ രാസവസ്തുവിന്റെ സാന്നിധ്യം പോകുന്നില്ല. കോളിഫ്ളവർ, കാബേജ് തുടങ്ങിയവയിൽ അഞ്ചുദിവസത്തിലൊരിക്കലാണ് കീടനാശിനി തളിക്കുന്നത്. വിളവെടുക്കാൻ അഞ്ചുമാസം വേണ്ട കാരറ്റിൽ 53 തവണയാണ് മരുന്നടിക്കുന്നതത്രെ. തമിഴ്നാട്ടിലെയും കർണാടകത്തിലെയും കർഷകർ ഇപ്പോൾ രണ്ടും മൂന്നും കീടനാശിനികളുടെ കോക്ക്ടെയ്ലുകളാണ് ഉപയോഗിക്കുന്നത്. അതിമാരകമായ രണ്ടോ മൂന്നോ കീടനാശിനികൾ കൂട്ടിക്കലർത്തിയുള്ള പ്രയോഗമാണ് പച്ചക്കറികളിലും പഴത്തോട്ടങ്ങളിലും നടത്തിവരുന്നത്. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ വീതമാണ് വിഷപ്രയോഗം.
വിഷാംശം അടങ്ങിയിരിക്കുന്നതിന്റെ അളവനുസരിച്ച് കീടനാശിനികളെ നാലായിട്ടാണ് ലോകാരോഗ്യ സംഘടന തരംതിരിച്ചിരിക്കുന്നത്. ഏറ്റവും കൂടുതൽ വിഷാംശമടങ്ങിയവയെ ചുവപ്പ്, കൂടുതൽ വിഷാംശമുള്ളവയെ മഞ്ഞ, കുറച്ച് വിഷാംശമുള്ളവയെ നീല, വിഷാംശം കുറഞ്ഞവയെ പച്ച എന്നിങ്ങനെ നിറങ്ങളിൽപെടുത്തിയിരിക്കുന്നു. എലികളിൽ കീടനാശിനി ഉപയോഗിച്ചു നടത്തിയ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലായി രുന്നു ഈ തരം തിരിക്കൽ.
കാടു കരിയിക്കാനും കീടനാശിനി
മുറ്റത്തും പറമ്പിലും കളകൾ കരിച്ചുകളയാനും കീടനാശിനി. പണിക്കൂലി കൂടുതലും പണിക്കാർക്കു ക്ഷാമവുമായതോടെ കളനശീകരണത്തിന് പരക്കെ പ്രയോഗിക്കുകയാണ് റൗണ്ടപ്പ്. 1970 ൽ മോൺസാന്റോ കമ്പനിയാണ് റൗണ്ടപ്പ് കീടനാശിനി കളനാശിനി എന്ന പേരിൽ അമേരിക്കൻ വിപണിയിൽ അവതരിപ്പിച്ചത്. പേറ്റന്റ് ലഭിച്ചതിനു ശേഷം റൗണ്ടപ്പിന്റെ ആദ്യ പ്രയോഗം വിയറ്റ്നാം യുദ്ധകാലത്തായിരുന്നു. വിയറ്റ്നാം ഗറില്ലാ പോരാളികൾ കാട്ടിൽ ഒളിച്ചിരിക്കുമ്പോൾ ഹെലികോപ്റ്ററിൽ നിന്നും അമേരിക്കൻ സേന റൗണ്ടപ്പ് തളിച്ചാണ് ശത്രുക്കളെ തുരത്തിയിരുന്നത്. റൗണ്ടപ്പ് തളിക്കുമ്പോൾ അടിക്കാടുകൾ കരിഞ്ഞ് പോരാളികൾക്ക് ഒളിച്ചിരിക്കാൻ സാധിക്കാതാവും. ഈ സമയത്ത് അമേരിക്കൻ സേന കരയാക്രമണം നടത്തുകയായിരുന്നു പതിവ്. വിയറ്റ്നാം യുദ്ധത്തിന് ശേഷം ആഫ്രിക്കയിലെ മൊസാംബിക്, കെനിയ, സിംബാവെ തുടങ്ങിയ രാജ്യങ്ങളിൽ കുറ്റിക്കാടുകൾ വെട്ടിത്തെളിച്ച് കൃഷി ചെയ്യാനായി റൗണ്ടപ്പ് ഉപയോഗിച്ചുതുടങ്ങി. എന്നാൽ ഇവിടങ്ങളിലെല്ലാം വൻ പാരിസ്ഥിതിക പ്രത്യാഘാതങ്ങളുണ്ടാക്കിയ റൗണ്ടപ്പ് ആഫ്രിക്കൻ രാജ്യങ്ങൾ പിന്നീടു നിരോധിക്കുകയായിരുന്നു.
റൗണ്ടപ്പ് തളിക്കുമ്പോൾ മിത്രസസ്യങ്ങളും ജൈവവൈവിധ്യവും മിത്ര കീടങ്ങളും നശിക്കും. തൊലിപ്പുറത്തെ കാൻസറിന് കാരണമാകുന്ന ജിനോടോക്സിക്ക് രാസപദാർഥങ്ങളും ഹൃദയത്തിന്റെ പ്രവർത്തനം പെട്ടെന്ന് നിലയ്ക്കുന്ന രോഗാവസ്ഥയ്ക്ക് കാരണമാകുന്ന കാർബണിക സംയുക്തങ്ങളും റൗണ്ടപ്പിലുണ്ടെന്നാണ് പഠനങ്ങൾ. റൗണ്ടപ്പ് കാൻസറിനു കാരണമാകുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നതിനെ തുടർന്ന് യുഎസ് എൻവയൺമെന്റൽ പ്രൊട്ടക്ഷൻ ഏജൻസി, യൂറോപ്യൻ ഫുഡ് സേഫ്റ്റി അതോറിറ്റി, ലോകാരോഗ്യ സംഘടന എന്നീ ഏജൻസികൾ റൗണ്ടപ്പിന്റെ ഉപയോഗം നിരോധിക്കുകയോ നിയന്ത്രിക്കണമെന്ന മുന്നറിയിപ്പുകൾ നൽകുകയോ ചെയ്തിട്ടുണ്ട്. അതേസമയം ഇവിടെ റൗണ്ടപ്പിന് നിരോധനമില്ല. അന്തർദേശീയ ഭക്ഷ്യകോൺഗ്രസിൽ ലോകാരോഗ്യ സംഘടന റൗണ്ടപ്പ് നിയന്ത്രിക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു.
റൗണ്ട്അപ്പ് പ്രോ മാക്സ്, ഫാസ്റ്റ് ആക്ഷൻ റൗണ്ടപ്പ്, ലിക്വിഡ് കോൺസൻട്രേറ്റ് റൗണ്ടപ്പ്, എക്സ്റ്റൻഡഡ് കൺട്രോൾ റൗണ്ടപ്പ് തുടങ്ങിയ പേരുകളിൽ കടകളിൽ റൗണ്ടപ്പ് സുലഭം.
1970ൽ കളനാശിനിയായാണ് റൗണ്ടപ്പ് വിപണനം ആരംഭിച്ചത്. 115 രാജ്യങ്ങളിലേക്ക് അതിവേഗം വിൽപ്പന വ്യാപിച്ചു. പത്ത് വർഷത്തിനുള്ളിൽ റൗണ്ടപ്പ് മൊൺസാന്റോയുടെ ഏറ്റവും ലാഭകരമായ രാസഉൽപ്പന്നമായി മാറി. എലികൾ ഉപ്പു വിഴുങ്ങിയാലുണ്ടാകുന്നതിലും കുറച്ച് അപകടമേ മനുഷ്യർ ഗ്ലൈഫോസേറ്റ് കുടിച്ചാൽ ഉണ്ടാവുകയുള്ളൂ എന്നായിരുന്നു ഈ മാരക കളനാശിനിക്ക് മൊൺസാന്റോ ആദ്യം നൽകിയ പരസ്യം. ജൈവികമായി വിഘടിക്കുന്ന ലോകത്തിലെ ആദ്യത്തെ കളനാശിനിയെന്നും റൗണ്ടപ്പിനെ മൊൺസാന്റോ വിശേഷിപ്പിച്ചു. 1996ൽ മൊൺസാന്റോയുടെ ഈ വ്യാജ പരസ്യത്തിനെതിരേ ന്യൂയോർക്കിലെ കൺസ്യൂമർ ഫ്രോഡ്സ് ആൻഡ് പ്രൊട്ടക്ഷൻ ബ്യൂറോയ്ക്ക് മുമ്പാകെ പരാതി ഫയൽ ചെയ്യപ്പെട്ടു. റൗണ്ടപ്പിന്റെ ഇല്ലാത്ത സുരക്ഷിതത്വത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന വ്യാജ പരസ്യമാണ് കമ്പനിയുടേതെന്നായിരുന്നു അറ്റോർണിയുടെ കണ്ടെത്തൽ.
ഇന്ന് മൊൺസാന്റോയുടെ വരുമാനത്തിന്റെ പകുതിയിലേറെയും റൗണ്ടപ്പിന്റെയും റൗണ്ടപ്പ് റെഡി വിത്തിന്റെയും വിൽപ്പനയിൽ നിന്നാണ്. അമേരിക്കയിലുള്ള സോയാബീൻ കൃഷിയുടെ 94 ശതമാനവും മക്കച്ചോളത്തിന്റെ 89 ശതമാനവും റൗണ്ടപ്പ് റെഡി വിത്തുകളാണ്. ജനിതകമായി പരിവർത്തനം ചെയ്ത റൗണ്ടപ്പ് റെഡി വിത്തുകളുടെ കൃഷി അമേരിക്കൻ ഐക്യനാടുകളിലും ലാറ്റിൻ അമേരിക്കയിലും വ്യാപകമായതോടെ റൗണ്ടപ്പ് റെഡി വിത്തുകൾ വിപണിയിലെത്തിയ 1996ന് ശേഷം റൗണ്ടപ്പ് കളനാശിനിയുടെ വിൽപ്പന 1000 ശതമാനം വർധിച്ചു.
ഇന്ത്യയിൽ 201314 ൽ 208.89 കോടി രൂപയായിരുന്നു ഈ കീടനാശിനിയിൽ നിന്നുള്ള വിറ്റുവരവ്. സുരക്ഷിത കളനാശിനി എന്ന പേരിൽ ഓരോ വർഷവും ഈ കളനാശിനിയുടെ വിൽപ്പന ഇന്ത്യയിൽ വർധിച്ച് വരികയാണ്. 20–12–13ൽ 139.03 കോടിക്കായിരുന്നു ഇന്ത്യയിൽ റൗണ്ടപ്പിന്റെ വിൽപന.
കുറഞ്ഞ അളവിലാണെങ്കിൽ പോലും കീടനാശിനികളുടെ അംശം ദീർഘനാൾ ഉള്ളിലെത്തിയാൽ പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. മുതിർന്നയാളുടെ ശരീരത്തിൽ കീടനാശിനി സൃഷ്ടിക്കുന്നതിലധികമാണ് കുട്ടികളിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ. കുട്ടികളിൽ അവരുടെ ശരീരഭാരത്തെ അപേക്ഷിച്ച് ഗണ്യമായ അളവിൽ കീടനാശിനികൾ ഉള്ളിലെത്തുന്നു. 1 പിപിഎം കീടനാശിനി 60 കിലോ ഉള്ള ഒരാളിൽ സൃഷ്ടിക്കുന്നതിലും അപകടകരമായിരിക്കും 10 കിലോ തൂക്കമുള്ളയാളിൽ സൃഷ്ടിക്കുന്നത്. വളരുന്ന പ്രായത്തിൽ ഉണ്ടാകുന്ന കീടനാശിനി കുഞ്ഞുങ്ങളുടെ തലച്ചോറിന്റെ വികാസത്തെ തന്നെ ദോഷകരമായി ബാധിക്കും. അമ്മയുടെ ശരീരത്തിലെത്തുന്ന രാസമാലിന്യങ്ങൾ മറുപിള്ളയിലൂടെ കുഞ്ഞിലേക്കു നീക്കപ്പെടുന്നുണ്ട്. കുഞ്ഞ് വളരുന്ന ആദ്യ അന്തരീക്ഷം തന്നെ അങ്ങനെ വിഷമയമാകുന്നു. കുഞ്ഞുങ്ങളിൽ മുതിർന്നവരിലെ പോലെ വിഷങ്ങൾ വിഘടിച്ചു നിർവീര്യമാകാനും സാധ്യത കുറവാണ്. കീടനാശിനി പ്രയോഗമുള്ളിടങ്ങളുമായി സമ്പർക്കമുണ്ടായ ഗർഭിണികളുടെ കുഞ്ഞുങ്ങൾ വൈകല്യങ്ങളോടെ ജനിക്കാനുള്ള സാധ്യത കൂടുതലാണ്. കാസർഗോട്ട് സംഭവിച്ചതും ഇത്തരത്തിലുള്ള ദുരന്തമാണ്.
കേരളത്തിൽ നിരോധിച്ച കീടനാശിനികൾ അതിർത്തി ചെക്ക്പോസ്റ്റുകൾ വഴി എത്തിച്ചുള്ള വിൽപ്പന വ്യാപകമാണ്. ട്രൈസോ ഫോസ്, പ്രഫന്ന ഫോസ്, മോണോക്രോട്ടോഫോസ്, ഫ്യൂരഡാൻ, ഫോറേറ്റ് തുടങ്ങിയ നിരോധിത കീടനാശിനികളാണ് കേരളത്തിൽ സുലഭമായി വിറ്റഴിക്കുന്നത്.
കവറിലും പേരിലും മാറ്റംവരുത്തി മരുന്നുകൾ വിപണിയിൽ എത്തുന്നതിനാൽ പെട്ടെന്ന് കണ്ടുപിടിക്കാൻ സാധിക്കുകയില്ല.
ജനിതക വൈകല്യങ്ങൾക്ക് കാരണമായ എൻഡോസൾഫാൻ, എമിസാൻ, ക്ലോറോഫോരിസ്, എത്തിഫാൻ, കാർബോഫ്യൂറിഡാൻ, റൗണ്ടപ്പ്, ഗ്ലൈസിൽ തുടങ്ങിയ മാരകവിഷാംശം അടങ്ങിയ മരുന്നുകളാണ് കേരളത്തിൽ വ്യാപകമായി പ്രയോഗിക്കുന്നത്. (തുടരും)
റെജി ജോസഫ്
"കാര്യം കാണാൻ കഴുതക്കാൽ പിടിച്ചപ്പോൾ'
കാര്യം കാണാൻ കഴുതക്കാലും പിടിക്കണം എന്നൊരു പഴഞ്ചൊല്ലുണ്ട്, ഈ പഴഞ്ചൊല്ലിൽ പതിര
രാജ്യത്തെ ഞെട്ടിച്ച ചില തോൽവികൾ
ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ എല്ലാവരും ആരു ജയിക്കും ആരു തോൽ
തീ പടരുന്ന ‘തരിശ് ഭൂമി’
കച്ചത്തീവ്വ് എന്ന പേരിന്റെ അർഥം തരിശ് ഭൂമി എന്നാണ്. എന്നാൽ ഇന്ന് അത് വെറുമൊരു
പാമ്പുകളുടെ പ്രിയപ്പെട്ട രക്ഷക; പുലിയാണ് വിദ്യ രാജു
വിദ്യ രാജുവിന്റെ ഫോണിലേക്ക് വാര്‍ത്തയ്ക്കായി വിളിച്ചപ്പോള്‍ ആദ്യം ചോദിച്ചത് "എവ
ഒരു മുയ്യം മോഡൽ കൃഷിക്കഥ
ഇതരസംസ്ഥാനങ്ങളിൽനിന്നു വരുന്ന വിഷം കലർന്ന പച്ചക്കറികൾ തങ്ങളുടെ വീട്ടിലേക്
പരാജയ പരന്പരകളിൽ തളരാതെ; ഒരു കെഎഫ്സി വിജയഗാഥ
ലോകമെന്പാടുമുള്ള ഭക്ഷണപ്രേമികൾക്ക് സുപരിചിതമാണ് കെഎഫ്സി (കെന്റക്കി ഫ്രൈഡ് ച
ഒരു അതികായന്റെ പതനം!
ഒന്നുമില്ലായ്മയിൽനിന്ന് കോടികളുടെ വ്യവസായം പടുത്തുയർത്തിയയാളാണ് ബി.ആർ. ഷെ
പാന്പൻ പാലത്തിനു പുതിയ ഭാവം
പുതിയ രൂപത്തിൽ അണിഞ്ഞൊരുങ്ങി പാമ്പൻ പാലം. കടലിന് മുകളിലൂടെയുള്ള ഇന്ത്യയിലെ
കാലുമാറൽ രാഷ്ട്രീയം അഥവാ; "ആയാറാം ഗയാറാം'
രാഷ്ട്രീയപ്പാർട്ടിക്കാരുടെ കാലുമാറ്റത്തിന് പൊതുവേയുള്ള പരിഹാസച്ചൊല്ലാണ് "ആയ
ഉള്ളു നിറയെ സംഗീതം
ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ
വടക്കുംനാഥ
മഹേഷിന്റെ ‘ഉൾക്കാഴ്ച'
അർപ്പണബോധത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉത്തമ മാതൃകയാണ് കോട്ടയം പാലാ
ചരിത്രം ഈ ക്ഷേത്രം
ശ്രീരാമന്റെ ജന്മസ്ഥലമായി കണക്കാക്കുന്ന ഹിന്ദുക്കളുടെ പുണ്യഭൂമിയാണ് അയോധ്യ.
പാർഥസാരഥിയും ഗാനഗന്ധർവനും
വർഷങ്ങൾക്കു മുന്‍പാണ്, അന്ന് ഗുരുവായൂർ ക്ഷേത്രത്തിനു സമീപമുള്ള ചെറിയ പാർഥസാര
ടെക്നോക്രാറ്റില്നിന്ന് കര്ഷകനേതാവിലേക്ക്
പി.കെ. രാംദാസ് എന്ന വന്മരം വീണപ്പോള്‍ ഇനി ആര് എന്ന് ചോദിച്ചതുപോലെയായിരുന്നു അ
മരുന്നുവാഴും മലൈ അഥവാ മരുത്വാമല
ജനങ്ങളാൽ സംരക്ഷിക്കപ്പെടുന്ന ഒരു മലയുണ്ട്, നമ്മുടെ അയൽ നാട്ടിൽ. കന്യാകുമാര
പൂരത്തിന്റെ നാട്ടിൽനിന്ന് ആനവണ്ടിയിൽ ഉല്ലാസയാത്രകൾ
ക്രിസ്മസ് അവധിക്കാലം വരാൻ പോവുകയല്ലേ, ഇത്തവണ എന്താ പരിപാടി, എവിടേക്കാണ് അടി
സിമ്മില്‍ കുടുങ്ങരുത്....! വ്യാജന്മാര് ഇനി റേഞ്ചിന് പുറത്ത്
കോഴിക്കോട്: ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവാണ് നമ്മളില്‍ പലരും.
പടക്കങ്ങൾ പൊട്ടാത്ത നാട്
പടക്കം മിക്കവർക്കും ഹരമാണ്. തമിഴ്നാട്ടിലാണെങ്കിൽ അത് വികാരവും. ദീപാവലി ഏറ്റ
പതിനെട്ടുകാരന്റെ കന്പനിക്ക് 100 കോടിയുടെ ആസ്തി
മുംബൈ നിവാസിയായ ഒരു പതിമൂന്നുകാരൻ തുടങ്ങിയ സംരംഭം ഇന്ന് ലോകശ്രദ്ധ ആകർഷിക്കു
വെൽക്കം ടു ശ്രീലങ്ക; ജലപാതകളിലൂടെ ലങ്കയിലെത്താം
കേരളത്തിന്റെ അതിർത്തിക്കപ്പുറത്ത് അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ശ്രീലങ്ക. ഒരു
അധ്യാപകരുടെ പാട്ട് കൂട്ടുകെട്ട്
കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിന്റെ സ്റ്റാഫ് റൂമിൽ എന്നും പാട്ടുകൾ തളംകെട്ടി നി
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെ തോല്പിച്ച സിന്ധ്യ
രണ്ടാം ഭാഗം
ജനസംഘം പിന്നീട് ബിജെപിയായി മാറിയപ്പോൾ പാർട്ടിക്ക് കാര്യ
രാഷ്ട്രീയത്തിൽ വാഴുന്ന ഗ്വാളിയോർ സിന്ധ്യമാർ
സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതൽ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയരംഗത്ത് ഏറെ സ്വാധീന
സജീവം സജ്ജീവ് ബാലകൃഷ്ണൻ
സീമ മോഹന്‍ലാല്‍
കൊച്ചി: നികുതിക്കണക്കുകളിലെ കൂട്ടലും കിഴിക്കലും പൂ
അപൂർവം ഈ സമരജീവിതം
കർക്കശക്കാരനായ പാർട്ടി നേതാവ് എന്ന നിലയിൽനിന്ന് ജനപ്രിയനായ രാഷ്ട്രീയനേതാ
പൊന്ത കാടുകെട്ടി
കോവിഡ് കാലത്തെ ഒരു നൻപകൽ നേരത്ത് മയക്കം വിട്ട് പുതിയ സ്വപ്നങ്ങളിലേക്ക് ഉണർ
അരിട്ടപ്പട്ടി പഞ്ചായത്ത് പ്രസിഡന്റ്, വയസ് 89
തമിഴ്നാട്ടിലെ അരിട്ടപ്പട്ടി പഞ്ചായത്തിലെ പ്രസിഡന്റായ 89കാരിയായ വീരമ്മാൾ അമ
തെരഞ്ഞെടുപ്പുഗോദയിലെ അതികായ ഗായത്രിദേവി
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച വനിതയാണ് ഗായത്രീദേവി. ഇന്നത്തെ
മരുഭൂമിയെ പച്ചക്കറികൾ കൊണ്ട് പച്ച പുതപ്പിച്ച്...
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്...
എന്ന പാ
വചസിലെ വായനാവസന്തം
രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ഒരു ഗൃഹപ്രവേശം നടന്നു. "വചസ്'
10 വർഷം 1,500 നാടക വേദികൾ, 20 വർഷം 75 സിനിമകൾ
പാട്യം ശ്രീനി എന്ന ശ്രീനിവാസനും നർത്തകൻ വിനീതിനും ശേഷം കണ്ണൂർ ജില്ലയിൽ നിന്ന്
കണ്ണീർപ്പാടങ്ങൾ വറ്റിച്ച വിപ്ലവകാരി
ഇന്ത്യയിൽ കൃഷിയെന്നത് അമേരിക്കയിലെയും ഓസ്ട്രേലിയയിലെയുംപോലെ കേവലമൊരു ഭക്ഷ്
ഇഡി എന്നാൽ ഇഡിയറ്റ് ഡെവിൾസ് എന്നല്ല നാരായണാ...
പണ്ട് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ ഇറങ്ങിയതിനു ശേഷം കേരളത്തിലെ കേസായ
ചെറുശേരിയുടെ ചിറക്കൽ
കണ്ണൂരിന്റെ സാംസ്കാരിക പൈതൃകത്തില്‍ ചിറക്കല്‍ എന്നത് വലിയൊരേടാണ്. ഏഷ്യയിലെ
കാനാൻ ദേശക്കാർ നിർമിച്ച കമാനവും പടിപ്പുരയും കണ്ടെത്തി
ഇസ്രയേൽ: വടക്കൻ ഇസ്രയേലിൽ പുരാവസ്തു ഗവേഷകർ അടുത്തിടെ അതിശയകരമായ ഒരു കണ്
നൂറിന്റെ നിറവില്‍ കഥാപ്രസംഗം
സര്വകലകളുടേയും സമന്വയമായ കഥാപ്രസംഗമെന്ന കല നൂറിന്റെ നിറവിൽ. കുമാരനാശാ
അരീക്കൽ വെള്ളച്ചാട്ടത്തിൽ ആർത്തുല്ലസിക്കാം
എറണാകുളം ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് പിറവം പാമ്പാക്കുടയി
കൈക്കരുത്തിൽ ഉയരങ്ങളിലേക്ക്
കൊച്ചി: സ്കൂള്‍ പഠനകാലത്ത് പിറ്റി പിരീഡില്‍ കൂട്ടുകാരെല്ലാം ഓരോ കായികവിനോദങ
സത്യമോ മിഥ്യയോ?
അഗസ്ത്യമലനിരകളിലെ പാറയിടുക്കുകൾക്കിടയിലൂടെയും പുൽമേടുകളിലൂടെയും 'തുമ്പ
കൈയിലല്ല കാര്യം ചങ്കുറപ്പിലാണ്...
അഗസ്ത്യമലയുടെ അടിവാരത്തെ ശ്രീധരൻകാണിക്ക് കൈ കളില്ലെങ്കിലും ചങ്കുറപ്പ് ആവോ
കുഞ്ഞൂഞ്ഞ് അങ്ങനെ ‘കുഞ്ഞ്’ ആയി
ഉമ്മൻ ചാണ്ടിയുടെ പാതിമെയ്യായിനിന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ അഭിമ
പിന്നിട്ടത് കാല് നൂറ്റാണ്ട്; സിനിമാ വാര്‍ത്തയെഴുത്തിന്റെ അമരക്കാരനായി എ.എസ്. ദിനേശ്
പുതിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തുമ്പോള്‍ മിക്കപ്പോഴും അഭ്രപാളികളില്‍ തെ
എംടിയുടെ കൂടല്ലൂർ; കഥയുടെ ഇതിഹാസത്തിന് നവതി
എം.ടി. വാസുദേവൻ നായർ - മലയാള വായനക്കാരന്റെ നെഞ്ചിടിപ്പായ എംടി യുടെ പേരിനു മു
ജൂലൈയുടെ നഷ്ടം
""ഞാന്‍ എന്റെ പാട്ടുകളൊന്നും ടേപ്പ് റെക്കോര്‍ഡില്‍ ഇട്ടു കേള്‍ക്കാറേയില്ല. കാറില
സജീവ് ഡോക്ടർ കഥയെഴുതുകയാണ്...
തൃശൂർ: പ്രിസ്ക്രിപ്ഷൻ എഴുതുന്ന കൈവിരൽത്തുമ്പിൽ നിന്നും കഥയും കവിതയും മനോഹരമാ
പോലീസ് കര്ഷകന്
നീതി നിര്‍വഹണത്തിനൊപ്പം കൃഷിയില്‍ നൂറുമേനി വിളയിക്കാനും തനിക്ക് കഴിയുമെന്ന്
അമേരിക്കയിൽ വെന്നിക്കൊടി പാറിച്ച് ഐപിഎസ് ദന്പതികൾ
ലോകത്തിലെ ഏറ്റവും കഠിനവും ബുദ്ധിമുട്ടുമുള്ള മത്സര ഇനമായ അമേരിക്കയിലെ അയണ്‍
തൊണ്ണൂറ്റിരണ്ടിലും കവിതയുടെ ബാധയൊഴിയാതെ...
കവി ഭരതന്നൂർ ശിവരാജൻ ഇപ്പോഴും എഴുത്തിന്റെ തിരക്കിലാണ്. പ്രായം തൊണ്ണൂറ്റിരണ്ട
സൂര്യതേജസിന്റെ പ്രഭ
മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
സൂര്യചൈതന്യത്തിന്റെ 45 വർഷങ്ങൾ
നടരാജ കൃഷ്ണമൂർത്തി അല്ലെങ്കിൽ എൻ. കൃഷ്ണമൂർത്തി എന്നു പറഞ്ഞാൽ അധികമാരും തിരി
പാണ്ടിപ്പത്ത് സാഹസികരുടെ മലനിരകൾ
പാണ്ടിപ്പത്ത്, സാഹസികര്‍ ഇഷ്ടപ്പെടുന്ന വനം! പ്രകൃതിരമണീയമായ, സഞ്ചാരികള്‍ക്ക
നാലായിരം അമ്മമാരുടെ മെഗാ റന്പാൻ പാട്ട്: ലോകചരിത്രത്തിൽ ഇടംനേടി പാലയൂർ
പാലയൂർ: മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായൽക്കാഴ്ചകൾ
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായല്‍ക്കാഴ്ചകളും പ്രകൃതി സൗന്ദര്യവും ആസ്വദിച്
രാഷ്ട്രീയജീവിതത്തിൽ അക്ഷരത്തെറ്റ് ഉണ്ടാക്കാത്ത നേതാവ്
കടുത്ത മുഖഭാവമാണ്, കനത്ത ശബ്ദമാണ്, കർക്കശക്കാരനാണ്, തുറന്നൊരു ചിരി വളരെ അ
വരവൂർ ഗോൾഡ് : മണ്ണിൽ വിളയുന്ന സ്വർണം
വരവൂരിലെ സ്വർണം അഥവാ വരവൂർ ഗോൾഡ് എന്ന് കേട്ടിട്ടുണ്ടോ. സാക്ഷാൽ സ്വർണവുമായി വ
വൈപ്പിനിൽനിന്നു ലഡാക്കിലേക്ക്
അലകടലിന്റെ തീരത്തുനിന്നു കിലോമീറ്ററുകൾ താണ്ടി സമതലങ്ങളും കുന്നും കാടും കട
ചരിത്രത്തിന്റെ ഓർമയായി "കൊതി'ക്കല്ല്
പഴയ നാട്ടുരാജ്യങ്ങളുടെ ഓർമ പേറുന്ന അതിർത്തിക്കല്ലുണ്ട് കാഞ്ഞിരമറ്റത്ത്. കൊച
"വീട്ടിലെ ആശുപത്രി'
ഒരു വീട് സ്വന്തമാക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ, ഒരു വീട് ഒരുപാ
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ സഖാവ്
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ ഉടമയായിരുന്നു അന്തരിച്ച കുഞ്ഞനന്തൻ നായരെന്
നീതികിട്ടാതെ പത്തുവര്‍ഷം; നീറുന്ന ഓര്‍മയായി ജിഷ
നീതി വൈകിപ്പിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നു പറയുമ്പോഴും അനിശ്
Latest News
ഭൂരിപക്ഷം വോട്ടുകളും യുഡിഎഫിന് തന്നെ: ശശി തരൂർ
എൻഡിഎയ്ക്കുള്ള പിന്തുണ പ്രതിപക്ഷത്തെ കൂടുതൽ നിരാശരാക്കും: പ്രധാനമന്ത്രി
മതം പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചു; തേജസ്വി സൂര്യക്കെതിരെ തെര. കമ്മീഷൻ കേസെടുത്തു
സംസ്ഥാനത്ത് വോട്ടിംഗ് സമാധാനപൂർണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടന്നില്ലെന്ന് വി.ഡി. സതീശൻ
Latest News
ഭൂരിപക്ഷം വോട്ടുകളും യുഡിഎഫിന് തന്നെ: ശശി തരൂർ
എൻഡിഎയ്ക്കുള്ള പിന്തുണ പ്രതിപക്ഷത്തെ കൂടുതൽ നിരാശരാക്കും: പ്രധാനമന്ത്രി
മതം പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചു; തേജസ്വി സൂര്യക്കെതിരെ തെര. കമ്മീഷൻ കേസെടുത്തു
സംസ്ഥാനത്ത് വോട്ടിംഗ് സമാധാനപൂർണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടന്നില്ലെന്ന് വി.ഡി. സതീശൻ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top