Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കുരുതികൊടുക്കാൻ കീടനാശിനി
1984 ഡിസംബർ രണ്ടിനു രാത്രി ഭോപ്പാലിലെ യൂണിയൻ കാർബൈഡ് ഇന്ത്യാ ലിമിറ്റഡിന്റെ കീടനാശിനി ഫാക്ടറിയിൽനിന്ന്് മീതൈൽ ഐസോസയനേറ്റ് എന്ന മാരകവിഷവാതകം ചോർന്നൊഴുകി. ആ രാത്രിയും പിറ്റേന്നുമായി മൂവായിരത്തിലേറെ പേർ വിഷവാതകം ശ്വസിച്ചു മരിച്ചു. പതിനായിരങ്ങൾ മാരകരോഗികളായി.
പരുത്തിച്ചെടിയിൽ ഉപയോഗിക്കുന്ന കീടനാശിനിയായിരുന്നു യൂണിയൻ കാർബൈഡിൽ നിർമിച്ചിരുന്നത്.
ലോകവ്യാപകമായി കീടനാശിനികൾ മൂലം ഓരോ വർഷവും കൊല്ലപ്പെടുന്നത് രണ്ടു ലക്ഷത്തിലേറെ പേരാണ്. കീടനാശിനികൾ കീടങ്ങളെ നിയന്ത്രിക്കുന്നില്ല; വാസ്തവത്തിൽ അവ മിത്രകീടങ്ങളെ കൊന്നൊടുക്കി അപകടകാരികളായ കീടങ്ങളെ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.
ഇതരസംസ്ഥാനങ്ങളിൽനിന്നു വിലകൊടുത്തു വാങ്ങുന്ന പഴങ്ങളിലും പച്ചക്കറികളിലും കീടനാശിനി അനുവദനീയമായതിന്റെ പതിൻമടങ്ങു കൂടുതലുണ്ടെന്ന് സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണർ ടി.വി അനുപമ പറഞ്ഞപ്പോൾ കീടനാശിനി കമ്പനികളുയർത്തിയ പ്രതിഷേധം ചില്ലറയല്ല.
കീടനാശിനി കമ്പനികളുടെ കൂട്ടായ്മയായ ക്രോപ് കെയർ ഫൗണ്ടേഷൻ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തുവന്നു.
വിത്തും വിളവും നോക്കിയല്ല നമ്മുടെ കീടനാശിനി പ്രയോഗം എന്നതിന് രണ്ടു പക്ഷമില്ല. കീടം വരുമ്പോഴല്ല കീടബാധ വരാതിരിക്കാൻ അളവോ തൂക്കമോ കാലമോ പക്കമോ നോക്കാതെ കീടനാശിനി പ്രയോഗിക്കുന്നവരാണ് ഏറെപ്പേരും. കൃഷി വകുപ്പിന്റെ നിർദേശമോ കാർഷിക അനുഭവമോ അല്ല കീടനാശിനി കടക്കാരൻ പറയുന്നതാണ് മരുന്ന്. ഇനവും അളവും എണ്ണവും നിർദേശിക്കുന്നത് ലാഭക്കൊതിയുള്ള കടക്കാരൻ. കടക്കാരനും ലാഭം കമ്പനിക്കും ലാഭം. വേണ്ടത്ര ജാഗ്രതയും സുരക്ഷാമാനദണ്ഡങ്ങളുമില്ലാതെ കീടനാശിനി കാലങ്ങളായി പ്രയോഗിക്കുന്നു തൊഴിലാളികളും കർഷകരും. വിത മുതൽ കൊയ്ത്തുവരെ നീളുന്ന മരുന്നടിക്കുശേഷം വിഷമാണ് തിന്നാൻ ചന്തയിലെത്തുക. ഈ വിഷക്കനികൾ മാരകരോഗങ്ങളായി ജീവജാലങ്ങളെ കാലങ്ങളായി വേട്ടയാടുന്നു. ആശങ്കയും അജ്ഞതയും ഒന്നുചേർന്ന കർഷകരുടെ ധാരണ കീടനാശിനിയില്ലാതെ ഇവിടെ കൃഷി നടക്കില്ലെന്നാണ്. പറഞ്ഞു പറ്റിക്കാൻ ഇടനിലക്കാർ പാടങ്ങളിലും തോട്ടങ്ങളിലും എത്തി ഭീതിയുടെ നിഴൽപരത്തുന്നു. ഇടനിലക്കാർ പറയുന്ന കമ്പനിയുടെ വിഷം പറയുന്ന അളവിൽ വാങ്ങി നടത്തുന്ന പ്രയോഗം വിളവിനെ മാത്രമല്ല മണ്ണിനെയും വെള്ളത്തെയും അന്തരീക്ഷത്തെയും വിഷലിപ്തമാക്കുന്നു. മനുഷ്യൻ മാത്രമല്ല മിത്രകീടങ്ങളും ജന്തുജാലങ്ങളും ചത്തൊടുങ്ങുന്നു.
വാരി വിതറുന്ന വിഷം
കീടനാശിനി പ്രയോഗത്താൽ കോഴിയും എലിയും പാമ്പും തവളയും മീനും ചാകുന്നതൊക്കെ കർഷകർ കാണുന്നുണ്ട്. കുപ്പി തുറന്നു മണത്താൽ തലചുറ്റലും തലവേദനയുമുണ്ടാകും. തൊഴിലാളികളും വിദ്യാർഥികളും ബോധരഹിതരാകുന്ന സംഭവങ്ങളും കേട്ടറിയുന്നു. വീര്യം കുറഞ്ഞ വിഷം ലഭ്യമാക്കാനില്ലാത്ത സാഹചര്യത്തിൽ കൊടുംവീര്യമുള്ളതു വാങ്ങി പ്രയോഗിക്കുന്നു. പരമാവധി പ്രയോജനം കിട്ടാൻ വെള്ളത്തിൽ നേർപ്പിക്കാതെയും പ്രയോഗിക്കുന്നു.
കീടബാധയും മുഞ്ഞയും എക്കാ ലവുമുണ്ട്. അവയെ പ്രതിരോധിക്കാൻ മുൻപ് നാടൻ മാർഗങ്ങളും മരുന്നുകളുമുണ്ടായിരുന്നു. രാസകീടനാശിനി കീടത്തെ മാത്രമല്ല മിത്രകീടങ്ങളെയും കൊല്ലുന്നുവെന്നതാണ് വസ്തുത. ഓരോ വർഷവും കീടങ്ങൾ കൂടുതൽ പ്രതിരോധം നേടുകയും ചെയ്യുന്നു. ഭീമമായ കൂലി കൊടുത്ത് കള പറിപ്പിച്ച് കൃഷി നടത്തിയാൽ മുതലാവില്ല. തൊഴിലാളികളെ നാട്ടിൽ കിട്ടാനുമില്ല. അതിനാൽ കളയ്ക്കും കീടത്തിനും പ്രയോഗം വിഷമാണ്. തടപ്പുഴു, കൊമ്പൻചെല്ലിയെയും ചെറുക്കാൻ ഫ്യൂറിഡാനും ഫോറേറ്റും. കുറുനാമ്പിനെ ചെറുക്കാൻ ഫ്യൂറിഡാൻ.
2000 ടൺ രാസവളങ്ങളും 500 ടൺ കീടനാശിനികളും 50 ടൺ കുമിൾ നാശിനികളും കേരളത്തിന്റെ നെല്ലറയായ കുട്ടനാട്ടിൽ മാത്രം ഉപയോഗിക്കുന്നതായാണ് കൃഷിവകുപ്പിന്റെ കണക്ക്. നിരോധിക്കപ്പെട്ട എൻഡോസൾഫാൻ, നിയന്ത്രണമുള്ള ലിൻഡേൻ, ക്ലോർപൈറിഫോസ്, മീഥൈൽ പാരാതയോൺ എന്നിവയും അമിതമായ അളവിൽ നമ്മുടെ പാടങ്ങളിലെത്തുന്നു. ഇത് കാർഷിക സർവകലാശാല ശിപാർശ ചെയ്തതിനെക്കാൾ വളരെ അധികമാണ്. 50 മുതൽ 75 ശതമാനംവരെ അധികം കീടനാശിനി കുട്ടനാട്ടിൽ ഉപയോഗിക്കുന്നുണ്ടെന്നാണ് മുമ്പ് നടന്ന പഠനത്തിൽ കണ്ടെത്തിയത്. ഉപയോഗിക്കുന്നതിൽ 50 ശതമാനം മരുന്നുകളും ഡി.ഡി.ടി ഉൾപ്പെടെ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുന്നതാണ്.
എൻഡോസൾഫാൻ ഉൾപ്പെടെ നിരോധിത മരുന്നുകളും പല പേരുകളിലായി കുട്ടനാട്ടിൽ വിതരണം ചെയ്യുന്നുമുണ്ട്. വിതയിൽ തുടങ്ങി വിളഞ്ഞ കതിരിൽ വരെയുള്ള വിഷപ്രയോഗം. ഇത്തരത്തിൽ വ്യാപകമായി മരുന്ന് ഉപയോഗിക്കുമ്പോഴും അതിെൻറ അഞ്ച് ശതമാനം വരെ മാത്രമാണ് കീടങ്ങളിൽ എത്തുന്നത് എന്നാണ് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തുന്നത്.
കെട്ടിനിൽക്കുന്ന വെള്ളത്തിൽക്കൂടി കീടനാശിനി കലർത്തുന്ന രീതിയിലാണ് വിഷപ്രയോഗം നടക്കുന്നത്. രാസവളം ഉപയോഗിക്കുന്ന കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി. കുട്ടനാട്ടിലെ ജലാശയങ്ങളിൽനിന്ന് ലഭിക്കുന്ന മത്സ്യങ്ങളിൽ അനുവദനീയമായതിെൻറ 10 ഇരട്ടി വിഷാംശമുള്ളതായാണ് പഠനങ്ങളിൽ കണ്ടെത്തിയത്.
കുട്ടനാട്ടിലെ പുഞ്ചകൃഷിക്ക് 370 ടൺ കീടനാശിനിയും രണ്ടാം കൃഷിക്ക് 130 ടൺ കീടനാശിനിയുമാണ് കർഷകർ ഉപയോഗിക്കുന്നത്. കുട്ടനാടൻ പ്രദേശം സമുദ്രനിരപ്പിനു താഴെയായതിനാൽ നെൽകൃഷിക്കുപയോഗിക്കുന്ന കീടനാശിനികൾ സമീപത്തുള്ള ആറുകളിലും തോടുകളിലും കലരുന്നത് മത്സ്യ സമ്പത്തിനെയും നശിപ്പിക്കുന്നു.
ദേശീയ തലത്തിലെ സ്ഥിതി ഇങ്ങനെ. രാജ്യത്ത് 150– ലേറെ കീടനാശിനികൾ മാർക്കറ്റിലുണ്ട്. ഇതിൽ 50 ശതമാനവും പരുത്തികൃഷിയിലാണ് ഉപയോഗിക്കുന്നത്. 17 ശതമാനം നെൽകൃഷിയിലും 13 ശതമാനം പഴംപച്ചക്കറി കൃഷിയിലും ഉപയോഗിക്കുന്നു. ലോകത്ത് ഏറ്റവും കൂടുതൽ അതായത് 12,000 മെട്രിക് ടൺ എൻഡോസൾഫാൻ ഉത്പാദിപ്പിക്കുന്ന വിപണിയാണ് ഇന്ത്യ. ലോകാരോഗ്യസംഘടനയുടെ കണക്കിൽ 250 ലക്ഷം തൊഴിലാളികൾ ഓരോ വർഷവും കീടനാശിനികൾ കൊണ്ടുള്ള വിഷബാധയ്ക്ക് വിധേയമാകുന്നു. വർഷം രണ്ടു ലക്ഷത്തോളം പേരാണ് കീടനാശിനി ദൂഷ്യഫലങ്ങൾ മൂലം മരണപ്പെടുന്നത്.
അതിശക്തരാണ് കീടനാശിനി കമ്പനികൾ
രാസകീടനാശിക്കു ബദൽ കൊണ്ടുവന്നാലും രക്ഷയില്ല. കീടനാശിനിയില്ലാതെ ഇവിടെ കൃഷി വേണ്ടെന്ന നിലപാടാണ് ചില കമ്പനികൾക്ക്. പച്ചക്കറി വിഷാംശം തടയാൻ കേരള കാർഷിക സർവകലാശാല വികസിപ്പിച്ച വെജിവാഷ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വൈസ്ചാൻസലർമാർക്കും ഭക്ഷ്യസുരക്ഷാ കമ്മീഷണർക്കും കീടനാശിനി കമ്പനികൾ വക്കീൽ നോട്ടീസയച്ചതും അടുത്ത കാലത്താണ്. അതിർത്തി കടന്നെത്തുന്ന പച്ചക്കറിയിൽ അമിതമായ അളവിൽ വിഷാംശമുള്ളതായി കാർഷിക സർവകലാശാല നടത്തിയ പഠനത്തിൽ കണ്ടെത്തിയ സാഹചര്യത്തിലാണ് വെജിവാഷ് സർവകലാശാല വികസിപ്പിച്ചെടുത്തത്. നിശ്ചിത അളവിൽ ഈ മിശ്രിതം വെള്ളത്തിൽ ചേർത്ത് പച്ചക്കറി കഴുകിയെടുത്താൽ പുറമെയുള്ള വിഷാംശം കുറയ്ക്കും. വെജി വാഷ് സംസ്ഥാനത്തിനകത്തും പുറത്തും വ്യാപകമായി വിൽക്കുന്നുമുണ്ട്. അഞ്ചു വർഷത്തെ ഗവേഷണത്തിലൂടെയാണ് രണ്ടു വർഷം മുൻപ് വെജിവാഷ് വികസിപ്പിച്ചത്. കാർഷിക സർവകലാശാലയിലെ പിഎച്ച്ഡി, എംഎസ്സി വിഭാഗങ്ങളാണ് ഡോ. ബിജു തോമസ് വർഗീസിന്റെ നേതൃത്വത്തിൽ ഗവേഷണം നടത്തിയത്. വീടുകളിൽ നിത്യേന ഉപയോഗിക്കുന്ന വാളൻപുളി, വിനാഗിരി, നാരങ്ങാനീര്, മഞ്ഞൾ ഉൾപ്പടെയുള്ളവയാണ് ജൈവ ലായനിയായ വെജ് വാഷിൽ അടങ്ങിയിരിക്കുന്നത്. നാൽപതിലധികം കമ്പനികൾ കരാർ അടിസ്ഥാനത്തിൽ വെജ് വാഷിന്റെ സാങ്കേതികവിദ്യ പിൻപറ്റുന്നുണ്ട്. ഇതിനെതിരെയാണ് കീടനാശിനി കമ്പനികൾ രംഗത്തെത്തിയത്.
അമേരിക്ക, കാനഡ, യൂറോപ്യൻ യൂണിയൻ, ബ്രസീൽ, ഓസ്ട്രേലിയ തുടങ്ങി എൺപതോളം രാഷ്ര്ടങ്ങൾ എൻഡോസൾഫാന്‍ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ ഇതിന്റെ നിരോധനം പ്രായോഗികമാകുന്നില്ല. ലോകാരോഗ്യസംഘടനയുടെ കണക്കു പ്രകാരം എൻഡോസൾഫാന്റെ ആഗോള വാർഷിക ഉത്പാദനം 1980 കളുടെ തുടക്കത്തിൽ 9000 മെട്രിക് ടൺ ആയിരുന്നു. 1989 ആയപ്പോൾ 10,500 മെട്രിക് ടൺ ആയി. 1990 കളിൽ എൻഡോസൾഫാൻ ഉൽപ്പാദനം 12,800 മെട്രിക് ടണ്ണായി വർധിച്ചു.
കാസർഗോഡ് ഉൾപ്പെടെ ഒട്ടേറെയിടങ്ങളിൽ എൻഡോസൾഫാൻ രക്തസാക്ഷികൾ ഇപ്പോഴുമുണ്ട്. കാസർഗോഡ് ജില്ലയിലെ കശുമാവു തോട്ടങ്ങളിൽ കാലങ്ങളോളം പ്രയോഗിച്ച എൻഡോസൾഫാൻ തലമുറകളെ കൊന്നൊടുക്കിക്കൊണ്ടിരിക്കുന്നു. ഇതുകൊണ്ടൊന്നും കശുമാവുകൃഷി ലാഭത്തിലെത്തിയില്ലതാനും.
എൻഡോസൾഫാൻ ഏറ്റവും കൂടുതൽ ഉൽപ്പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന രാഷ്ട്രമായി ഇന്ത്യ. ഹിന്ദുസ്ഥാൻ ഇൻസെക്ടിസൈഡ്സ്, എക്സൽ ക്രോപ്കയർ, കൊറോമാണ്ഡൽ ഫെർട്ടിലൈസേഴ്സ് തുടങ്ങിയ നിരവധി സ്ഥാപനങ്ങൾ പ്രതിവർഷം 8500 ടൺ എൻഡോസൾഫാൻ ഉൽപ്പാദിപ്പിക്കുന്നു. അതിൽ 4500 ടണ്ണിന്റെ വിപണിയും ഇന്ത്യതന്നെ.
1868ൽ പാരീസ്ഗ്രിൻ ഡൈ എന്ന പേരിലാണ് ആദ്യ കൃത്രിമ കീടനാശിനി വികസിപ്പിച്ചത്. ഹരിത വിപ്ലവവും തുടർന്ന് അത്യുത്പാദനശേഷിയുള്ള പുതിയ വിത്തിനങ്ങളും കീടനാശിനിയെ കൃഷിയിടത്തിലെ അവശ്യവസ്തുവാക്കി മാറ്റി. കീടനാശിനികളുടെ രംഗത്ത് വലിയ മുന്നേറ്റമായിരുന്നു ഡിഡിറ്റി. 1939ൽ സ്വിറ്റ്സർലൻഡിലെ പോൾ ഹെമൻമുള്ളർ എന്ന ശാസ്ത്രജ്ഞനാണ് ഡി ഡി റ്റി കണ്ടുപിടിച്ചത്. 1968ൽ അമേരിക്കയും തുടർന്ന് മറ്റു പല രാജ്യങ്ങളും ഡി ഡി റ്റി നിരോധിച്ചു.
(തുടരും).
റെജി ജോസഫ്
"കാര്യം കാണാൻ കഴുതക്കാൽ പിടിച്ചപ്പോൾ'
കാര്യം കാണാൻ കഴുതക്കാലും പിടിക്കണം എന്നൊരു പഴഞ്ചൊല്ലുണ്ട്, ഈ പഴഞ്ചൊല്ലിൽ പതിര
രാജ്യത്തെ ഞെട്ടിച്ച ചില തോൽവികൾ
ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ എല്ലാവരും ആരു ജയിക്കും ആരു തോൽ
തീ പടരുന്ന ‘തരിശ് ഭൂമി’
കച്ചത്തീവ്വ് എന്ന പേരിന്റെ അർഥം തരിശ് ഭൂമി എന്നാണ്. എന്നാൽ ഇന്ന് അത് വെറുമൊരു
പാമ്പുകളുടെ പ്രിയപ്പെട്ട രക്ഷക; പുലിയാണ് വിദ്യ രാജു
വിദ്യ രാജുവിന്റെ ഫോണിലേക്ക് വാര്‍ത്തയ്ക്കായി വിളിച്ചപ്പോള്‍ ആദ്യം ചോദിച്ചത് "എവ
ഒരു മുയ്യം മോഡൽ കൃഷിക്കഥ
ഇതരസംസ്ഥാനങ്ങളിൽനിന്നു വരുന്ന വിഷം കലർന്ന പച്ചക്കറികൾ തങ്ങളുടെ വീട്ടിലേക്
പരാജയ പരന്പരകളിൽ തളരാതെ; ഒരു കെഎഫ്സി വിജയഗാഥ
ലോകമെന്പാടുമുള്ള ഭക്ഷണപ്രേമികൾക്ക് സുപരിചിതമാണ് കെഎഫ്സി (കെന്റക്കി ഫ്രൈഡ് ച
ഒരു അതികായന്റെ പതനം!
ഒന്നുമില്ലായ്മയിൽനിന്ന് കോടികളുടെ വ്യവസായം പടുത്തുയർത്തിയയാളാണ് ബി.ആർ. ഷെ
പാന്പൻ പാലത്തിനു പുതിയ ഭാവം
പുതിയ രൂപത്തിൽ അണിഞ്ഞൊരുങ്ങി പാമ്പൻ പാലം. കടലിന് മുകളിലൂടെയുള്ള ഇന്ത്യയിലെ
കാലുമാറൽ രാഷ്ട്രീയം അഥവാ; "ആയാറാം ഗയാറാം'
രാഷ്ട്രീയപ്പാർട്ടിക്കാരുടെ കാലുമാറ്റത്തിന് പൊതുവേയുള്ള പരിഹാസച്ചൊല്ലാണ് "ആയ
ഉള്ളു നിറയെ സംഗീതം
ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ
വടക്കുംനാഥ
മഹേഷിന്റെ ‘ഉൾക്കാഴ്ച'
അർപ്പണബോധത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉത്തമ മാതൃകയാണ് കോട്ടയം പാലാ
ചരിത്രം ഈ ക്ഷേത്രം
ശ്രീരാമന്റെ ജന്മസ്ഥലമായി കണക്കാക്കുന്ന ഹിന്ദുക്കളുടെ പുണ്യഭൂമിയാണ് അയോധ്യ.
പാർഥസാരഥിയും ഗാനഗന്ധർവനും
വർഷങ്ങൾക്കു മുന്‍പാണ്, അന്ന് ഗുരുവായൂർ ക്ഷേത്രത്തിനു സമീപമുള്ള ചെറിയ പാർഥസാര
ടെക്നോക്രാറ്റില്നിന്ന് കര്ഷകനേതാവിലേക്ക്
പി.കെ. രാംദാസ് എന്ന വന്മരം വീണപ്പോള്‍ ഇനി ആര് എന്ന് ചോദിച്ചതുപോലെയായിരുന്നു അ
മരുന്നുവാഴും മലൈ അഥവാ മരുത്വാമല
ജനങ്ങളാൽ സംരക്ഷിക്കപ്പെടുന്ന ഒരു മലയുണ്ട്, നമ്മുടെ അയൽ നാട്ടിൽ. കന്യാകുമാര
പൂരത്തിന്റെ നാട്ടിൽനിന്ന് ആനവണ്ടിയിൽ ഉല്ലാസയാത്രകൾ
ക്രിസ്മസ് അവധിക്കാലം വരാൻ പോവുകയല്ലേ, ഇത്തവണ എന്താ പരിപാടി, എവിടേക്കാണ് അടി
സിമ്മില്‍ കുടുങ്ങരുത്....! വ്യാജന്മാര് ഇനി റേഞ്ചിന് പുറത്ത്
കോഴിക്കോട്: ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവാണ് നമ്മളില്‍ പലരും.
പടക്കങ്ങൾ പൊട്ടാത്ത നാട്
പടക്കം മിക്കവർക്കും ഹരമാണ്. തമിഴ്നാട്ടിലാണെങ്കിൽ അത് വികാരവും. ദീപാവലി ഏറ്റ
പതിനെട്ടുകാരന്റെ കന്പനിക്ക് 100 കോടിയുടെ ആസ്തി
മുംബൈ നിവാസിയായ ഒരു പതിമൂന്നുകാരൻ തുടങ്ങിയ സംരംഭം ഇന്ന് ലോകശ്രദ്ധ ആകർഷിക്കു
വെൽക്കം ടു ശ്രീലങ്ക; ജലപാതകളിലൂടെ ലങ്കയിലെത്താം
കേരളത്തിന്റെ അതിർത്തിക്കപ്പുറത്ത് അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ശ്രീലങ്ക. ഒരു
അധ്യാപകരുടെ പാട്ട് കൂട്ടുകെട്ട്
കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിന്റെ സ്റ്റാഫ് റൂമിൽ എന്നും പാട്ടുകൾ തളംകെട്ടി നി
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെ തോല്പിച്ച സിന്ധ്യ
രണ്ടാം ഭാഗം
ജനസംഘം പിന്നീട് ബിജെപിയായി മാറിയപ്പോൾ പാർട്ടിക്ക് കാര്യ
രാഷ്ട്രീയത്തിൽ വാഴുന്ന ഗ്വാളിയോർ സിന്ധ്യമാർ
സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതൽ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയരംഗത്ത് ഏറെ സ്വാധീന
സജീവം സജ്ജീവ് ബാലകൃഷ്ണൻ
സീമ മോഹന്‍ലാല്‍
കൊച്ചി: നികുതിക്കണക്കുകളിലെ കൂട്ടലും കിഴിക്കലും പൂ
അപൂർവം ഈ സമരജീവിതം
കർക്കശക്കാരനായ പാർട്ടി നേതാവ് എന്ന നിലയിൽനിന്ന് ജനപ്രിയനായ രാഷ്ട്രീയനേതാ
പൊന്ത കാടുകെട്ടി
കോവിഡ് കാലത്തെ ഒരു നൻപകൽ നേരത്ത് മയക്കം വിട്ട് പുതിയ സ്വപ്നങ്ങളിലേക്ക് ഉണർ
അരിട്ടപ്പട്ടി പഞ്ചായത്ത് പ്രസിഡന്റ്, വയസ് 89
തമിഴ്നാട്ടിലെ അരിട്ടപ്പട്ടി പഞ്ചായത്തിലെ പ്രസിഡന്റായ 89കാരിയായ വീരമ്മാൾ അമ
തെരഞ്ഞെടുപ്പുഗോദയിലെ അതികായ ഗായത്രിദേവി
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച വനിതയാണ് ഗായത്രീദേവി. ഇന്നത്തെ
മരുഭൂമിയെ പച്ചക്കറികൾ കൊണ്ട് പച്ച പുതപ്പിച്ച്...
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്...
എന്ന പാ
വചസിലെ വായനാവസന്തം
രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ഒരു ഗൃഹപ്രവേശം നടന്നു. "വചസ്'
10 വർഷം 1,500 നാടക വേദികൾ, 20 വർഷം 75 സിനിമകൾ
പാട്യം ശ്രീനി എന്ന ശ്രീനിവാസനും നർത്തകൻ വിനീതിനും ശേഷം കണ്ണൂർ ജില്ലയിൽ നിന്ന്
കണ്ണീർപ്പാടങ്ങൾ വറ്റിച്ച വിപ്ലവകാരി
ഇന്ത്യയിൽ കൃഷിയെന്നത് അമേരിക്കയിലെയും ഓസ്ട്രേലിയയിലെയുംപോലെ കേവലമൊരു ഭക്ഷ്
ഇഡി എന്നാൽ ഇഡിയറ്റ് ഡെവിൾസ് എന്നല്ല നാരായണാ...
പണ്ട് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ ഇറങ്ങിയതിനു ശേഷം കേരളത്തിലെ കേസായ
ചെറുശേരിയുടെ ചിറക്കൽ
കണ്ണൂരിന്റെ സാംസ്കാരിക പൈതൃകത്തില്‍ ചിറക്കല്‍ എന്നത് വലിയൊരേടാണ്. ഏഷ്യയിലെ
കാനാൻ ദേശക്കാർ നിർമിച്ച കമാനവും പടിപ്പുരയും കണ്ടെത്തി
ഇസ്രയേൽ: വടക്കൻ ഇസ്രയേലിൽ പുരാവസ്തു ഗവേഷകർ അടുത്തിടെ അതിശയകരമായ ഒരു കണ്
നൂറിന്റെ നിറവില്‍ കഥാപ്രസംഗം
സര്വകലകളുടേയും സമന്വയമായ കഥാപ്രസംഗമെന്ന കല നൂറിന്റെ നിറവിൽ. കുമാരനാശാ
അരീക്കൽ വെള്ളച്ചാട്ടത്തിൽ ആർത്തുല്ലസിക്കാം
എറണാകുളം ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് പിറവം പാമ്പാക്കുടയി
കൈക്കരുത്തിൽ ഉയരങ്ങളിലേക്ക്
കൊച്ചി: സ്കൂള്‍ പഠനകാലത്ത് പിറ്റി പിരീഡില്‍ കൂട്ടുകാരെല്ലാം ഓരോ കായികവിനോദങ
സത്യമോ മിഥ്യയോ?
അഗസ്ത്യമലനിരകളിലെ പാറയിടുക്കുകൾക്കിടയിലൂടെയും പുൽമേടുകളിലൂടെയും 'തുമ്പ
കൈയിലല്ല കാര്യം ചങ്കുറപ്പിലാണ്...
അഗസ്ത്യമലയുടെ അടിവാരത്തെ ശ്രീധരൻകാണിക്ക് കൈ കളില്ലെങ്കിലും ചങ്കുറപ്പ് ആവോ
കുഞ്ഞൂഞ്ഞ് അങ്ങനെ ‘കുഞ്ഞ്’ ആയി
ഉമ്മൻ ചാണ്ടിയുടെ പാതിമെയ്യായിനിന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ അഭിമ
പിന്നിട്ടത് കാല് നൂറ്റാണ്ട്; സിനിമാ വാര്‍ത്തയെഴുത്തിന്റെ അമരക്കാരനായി എ.എസ്. ദിനേശ്
പുതിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തുമ്പോള്‍ മിക്കപ്പോഴും അഭ്രപാളികളില്‍ തെ
എംടിയുടെ കൂടല്ലൂർ; കഥയുടെ ഇതിഹാസത്തിന് നവതി
എം.ടി. വാസുദേവൻ നായർ - മലയാള വായനക്കാരന്റെ നെഞ്ചിടിപ്പായ എംടി യുടെ പേരിനു മു
ജൂലൈയുടെ നഷ്ടം
""ഞാന്‍ എന്റെ പാട്ടുകളൊന്നും ടേപ്പ് റെക്കോര്‍ഡില്‍ ഇട്ടു കേള്‍ക്കാറേയില്ല. കാറില
സജീവ് ഡോക്ടർ കഥയെഴുതുകയാണ്...
തൃശൂർ: പ്രിസ്ക്രിപ്ഷൻ എഴുതുന്ന കൈവിരൽത്തുമ്പിൽ നിന്നും കഥയും കവിതയും മനോഹരമാ
പോലീസ് കര്ഷകന്
നീതി നിര്‍വഹണത്തിനൊപ്പം കൃഷിയില്‍ നൂറുമേനി വിളയിക്കാനും തനിക്ക് കഴിയുമെന്ന്
അമേരിക്കയിൽ വെന്നിക്കൊടി പാറിച്ച് ഐപിഎസ് ദന്പതികൾ
ലോകത്തിലെ ഏറ്റവും കഠിനവും ബുദ്ധിമുട്ടുമുള്ള മത്സര ഇനമായ അമേരിക്കയിലെ അയണ്‍
തൊണ്ണൂറ്റിരണ്ടിലും കവിതയുടെ ബാധയൊഴിയാതെ...
കവി ഭരതന്നൂർ ശിവരാജൻ ഇപ്പോഴും എഴുത്തിന്റെ തിരക്കിലാണ്. പ്രായം തൊണ്ണൂറ്റിരണ്ട
സൂര്യതേജസിന്റെ പ്രഭ
മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
സൂര്യചൈതന്യത്തിന്റെ 45 വർഷങ്ങൾ
നടരാജ കൃഷ്ണമൂർത്തി അല്ലെങ്കിൽ എൻ. കൃഷ്ണമൂർത്തി എന്നു പറഞ്ഞാൽ അധികമാരും തിരി
പാണ്ടിപ്പത്ത് സാഹസികരുടെ മലനിരകൾ
പാണ്ടിപ്പത്ത്, സാഹസികര്‍ ഇഷ്ടപ്പെടുന്ന വനം! പ്രകൃതിരമണീയമായ, സഞ്ചാരികള്‍ക്ക
നാലായിരം അമ്മമാരുടെ മെഗാ റന്പാൻ പാട്ട്: ലോകചരിത്രത്തിൽ ഇടംനേടി പാലയൂർ
പാലയൂർ: മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായൽക്കാഴ്ചകൾ
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായല്‍ക്കാഴ്ചകളും പ്രകൃതി സൗന്ദര്യവും ആസ്വദിച്
രാഷ്ട്രീയജീവിതത്തിൽ അക്ഷരത്തെറ്റ് ഉണ്ടാക്കാത്ത നേതാവ്
കടുത്ത മുഖഭാവമാണ്, കനത്ത ശബ്ദമാണ്, കർക്കശക്കാരനാണ്, തുറന്നൊരു ചിരി വളരെ അ
വരവൂർ ഗോൾഡ് : മണ്ണിൽ വിളയുന്ന സ്വർണം
വരവൂരിലെ സ്വർണം അഥവാ വരവൂർ ഗോൾഡ് എന്ന് കേട്ടിട്ടുണ്ടോ. സാക്ഷാൽ സ്വർണവുമായി വ
വൈപ്പിനിൽനിന്നു ലഡാക്കിലേക്ക്
അലകടലിന്റെ തീരത്തുനിന്നു കിലോമീറ്ററുകൾ താണ്ടി സമതലങ്ങളും കുന്നും കാടും കട
ചരിത്രത്തിന്റെ ഓർമയായി "കൊതി'ക്കല്ല്
പഴയ നാട്ടുരാജ്യങ്ങളുടെ ഓർമ പേറുന്ന അതിർത്തിക്കല്ലുണ്ട് കാഞ്ഞിരമറ്റത്ത്. കൊച
"വീട്ടിലെ ആശുപത്രി'
ഒരു വീട് സ്വന്തമാക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ, ഒരു വീട് ഒരുപാ
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ സഖാവ്
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ ഉടമയായിരുന്നു അന്തരിച്ച കുഞ്ഞനന്തൻ നായരെന്
നീതികിട്ടാതെ പത്തുവര്‍ഷം; നീറുന്ന ഓര്‍മയായി ജിഷ
നീതി വൈകിപ്പിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നു പറയുമ്പോഴും അനിശ്
Latest News
ഭൂരിപക്ഷം വോട്ടുകളും യുഡിഎഫിന് തന്നെ: ശശി തരൂർ
എൻഡിഎയ്ക്കുള്ള പിന്തുണ പ്രതിപക്ഷത്തെ കൂടുതൽ നിരാശരാക്കും: പ്രധാനമന്ത്രി
മതം പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചു; തേജസ്വി സൂര്യക്കെതിരെ തെര. കമ്മീഷൻ കേസെടുത്തു
സംസ്ഥാനത്ത് വോട്ടിംഗ് സമാധാനപൂർണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടന്നില്ലെന്ന് വി.ഡി. സതീശൻ
Latest News
ഭൂരിപക്ഷം വോട്ടുകളും യുഡിഎഫിന് തന്നെ: ശശി തരൂർ
എൻഡിഎയ്ക്കുള്ള പിന്തുണ പ്രതിപക്ഷത്തെ കൂടുതൽ നിരാശരാക്കും: പ്രധാനമന്ത്രി
മതം പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചു; തേജസ്വി സൂര്യക്കെതിരെ തെര. കമ്മീഷൻ കേസെടുത്തു
സംസ്ഥാനത്ത് വോട്ടിംഗ് സമാധാനപൂർണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടന്നില്ലെന്ന് വി.ഡി. സതീശൻ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top