Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ഇവിടെയുണ്ട് ഗോപാലകൃഷ്ണപ്പണിക്കരുടെ വീട്
ആർടിഒ ഓഫീസിലെ ജീവനക്കാരനായിരുന്ന അച്ഛന്റെ സമ്പാദ്യമായ നഗരമധ്യത്തിലെ വീട് വിൽക്കാൻ എത്തുന്ന ഹൗസ് ഓണർ ഗോപാലകൃഷ്ണപ്പണിക്കരെ മലയാളികൾ അത്രവേഗം മറക്കാൻ സാധ്യതയില്ല, ഒപ്പം ആ വീടും. സിനിമയിൽ മോഹൻലാൽ അഭിനയിച്ച നായകനൊപ്പം തന്നെ പ്രാധാന്യമുള്ള കഥാപാത്രമായിരുന്നു ആ വീട്.
സന്മനസുള്ളവർക്ക് സമാധാനം എന്ന സിനിമ മലയാളികളെ ആസ്വദിപ്പിക്കാൻ തുടങ്ങിയിട്ടു 30 വർഷം കഴിഞ്ഞിരിക്കുന്നു. സിനിമയും കഥാപാത്രങ്ങളും പോലെ തന്നെ ആ വീടും മലയാളികൾക്കു സുപരിചിതം. നഗരമധ്യത്തിൽ ചിറ്റൂർ റോഡിനു സമീപം മഹാകവി ജി. റോഡിൽ തിരക്കിൽനിന്നൊഴിഞ്ഞ്, ചുറ്റുമുള്ള ആധുനിക മന്ദിരങ്ങൾക്കു നടുവിൽ പഴമയുടെ പ്രൗഢിയോടെ ഇന്നും തലയുയർത്തി നിൽക്കുകയാണു ചാക്യാട്ട് വീട്. നഗരവത്കരണം ഈ വീടിനെ തെല്ലും ബാധിച്ചിട്ടില്ല.
ഈ വീടിനോട് അവിടെ വാടകയ്ക്കു താമസിക്കുന്ന കുടുംബത്തിനുള്ള മാനസികമായ അടുപ്പമാണ് വീടൊഴിയാൻ അവർ വിസമ്മതിക്കുന്നതിന്റെ കാരണം. ഈ അടുപ്പം ലാലിന്റെ കഥാപാത്രത്തിനും ഉണ്ടെങ്കിലും അയാളുടെ കടബാധ്യതകളാണ് ആ വീടു വിൽക്കാൻ അയാളെ നിർബന്ധിതനാക്കുന്നതും. ഇതേ ആത്മബന്ധം തന്നെയാണ് ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ചാക്യാട്ട് വീട് പൊളിച്ചു മാറ്റുന്നതിൽ നിന്നും വീട്ടുകാരെ പിന്നോട്ടു വലിക്കുന്നതും. കാലപ്പഴക്കം വീടിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. പഴയ കാലത്തിന്റെ നിർമിതി ആയതിനാൽ അറ്റകുറ്റപ്പണികളും അത്ര പ്രായോഗികമല്ല. എങ്കിലും വാസയോഗ്യമായ കാലത്തോളം ഇവിടെ താമസിക്കാണ് ലീല ശ്രീകുമാറിന്റേയും കുടുംബത്തിന്റേയും തീരുമാനം.
ചാക്യാട്ട് വീട് ഗോപാലകൃഷ്ണപ്പണിക്കരുടെ വീടാകുന്നു
രാധ എസ്. മേനോനും മകൾ ലീല ശ്രീകുമാറും മാത്രമാണ് അന്നിവിടെ താമസം. സഹോദരൻ ജോലി സംബന്ധമായി മുംബൈയിലായിരുന്നു. ചിന്മയ സ്കൂളിലെ ടീച്ചറായിരുന്ന ലീലയ്ക്ക് സിനിമ കണ്ടുള്ള പരിചയമേ ഉള്ളു. അമ്മ രാധയ്ക്കാകട്ടെ സിനിമ കാണുന്ന ശീലവുമില്ല. എന്നിട്ടും മലയാളികൾ നെഞ്ചേറ്റിയ സിനിമയുടെ പ്രധാന ലൊക്കേഷനാകാനുള്ള നിയോഗം ചാക്യാട്ട് വീടിനായിരുന്നു.
രാധ എസ്. മേനോൻ അംഗമായ എറണാകുളം വിമൻ അസോസിയേഷനിൽ വച്ചാണ് സുഹൃത്തായ മൈമുന അബ്ദുൾഖാദർ തന്റെ മകൻ സിയാദ് കോക്കർ നിർമിക്കുന്ന സിനിമ ഷൂട്ട് ചെയ്യുന്നതിന് ഒരു വീട് വേണമെന്നു പറയുന്നത്. സിയാദും കൂട്ടുകാരും സിനിമയ്ക്കായി കണ്ടെത്തിയിരിക്കുന്നതു തന്റെ വീ
ാണെന്നും മൈമൂന പറഞ്ഞു. അങ്ങനെയാണ് ചാക്യാട്ട് വീട് ഷൂട്ടിംഗ് ലൊക്കേഷനാകുന്നത്. പ്രതിഫലം ഒന്നും അവരോട് ആവശ്യപ്പെട്ടതുമില്ല.
മുറ്റവും ഉമ്മറവും ഒരു മുറിയും മാത്രമായിരുന്നു ഷൂട്ടിംഗിനായി നൽകിയത്. പക്ഷെ പിന്നീട് വീട് പൂർണമായും ഷൂട്ടിംഗിനായി ഉപയോഗിച്ചു. ഒരിക്കൽ പോലും ഷൂട്ടിംഗിന്റെ പേരിൽ തങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായില്ലെന്നും ലീലയും അമ്മയും പറയുന്നു.
ഷൂട്ടിംഗ് ഓർമകൾ
ഷൂട്ടിംഗ് കാണുന്നതിനു തടസമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും അവിടേക്കു പോകാറില്ലായിരുന്നെന്ന് രാധ പറയുന്നു. ഷൂട്ടിംഗ് തീരുന്നതുവരെ സഹോദരിയുടെ വീട്ടിലായിരുന്നു താമസം. 27 ദിവസത്തെ ഷൂട്ടിംഗ് ഉണ്ടായിരുന്നു. ഇടയ്ക്ക് എന്തെങ്കിലും ആവശ്യത്തിനായി വീട്ടിലെത്തുമ്പോൾ കണ്ടതു മാത്രമാണ് അന്നത്തെ ഷൂട്ടിംഗ് ഓർമകൾ. വാടകക്കാരെ ഒഴിപ്പിക്കാനായി എസ്ഐ രാജേന്ദ്രൻ പോലീസ് ജീപ്പിൽ വീട്ടുമുറ്റത്തേക്ക് വന്നിറങ്ങുന്നതും ഗോപാലകൃഷ്ണപ്പണിക്കരെ ഭയന്നു തിലകന്റെ ദാമോദർജി എന്ന കഥാപാത്രം ഓടുന്നതും മറക്കാത്ത ഓർമകളാണെന്നു രാധ എസ്. മേനോൻ പറയുന്നു.
ഷൂട്ടിംഗിന്റെ ഇടവേളകളിൽ കാർത്തികയും കെപിഎസി ലളിതയും തങ്ങൾക്കൊപ്പം വന്നിരുന്ന് സംസാരിക്കുമായിരുന്നെന്ന് ലീല ഓർമിക്കുന്നു. ഇന്നത്തെപ്പോലെ കാരവൻ ഒന്നും അന്നില്ല. വീടിന്റെ ഉമ്മറത്തും തിണ്ണയിലും ഇരുന്നാണു താരങ്ങൾ വിശ്രമിച്ചിരുന്നത്. ശ്രീനിവാസൻ അധികം സംസാരിക്കാറില്ല. മുറിയിലിരുന്നു മിക്കപ്പോഴും എഴുത്തായിരിക്കും. കാണുമ്പോൾ ഒരു ചെറുചിരി മാത്രം. തന്റെ മുറിയാണു കാർത്തിക വിശ്രമത്തിനായി ഉപയോഗിച്ചിരുന്നതെന്നും രാധ എസ്. മേനോൻ ഓർമിക്കുന്നു.
എല്ലാം പഴയതുപോലെ
30 വർഷത്തിനിപ്പുറവും ചാക്യാട്ട് വീട് പഴയതുപോലെ. സിനിമയിൽ കാണുന്നപോലെ തന്നെ. ആകെ വന്നൊരു മാറ്റം ഗോപാലകൃഷ്ണപ്പണിക്കരെ പേടിച്ചു ദാമോദർജി പിൻവശത്തൂടെ ഓടിപ്പോകുന്നുണ്ട്. ആ വാതിൽ മാറ്റി അവിടെ ജനൽ പിടിപ്പിച്ചു. പിന്നെ എല്ലാം പഴയപോലെ. ഹൗസ് ഓണറുടെ മുറി എന്നു പറഞ്ഞു മോഹൻലാൽ താമസിക്കുന്ന മുറിയും ഉമ്മറവും എല്ലാം അതുപോലെ തന്നെയുണ്ട്. ചില ഫർണിച്ചറുകൾ പുതിയ അതിഥികളായി എന്നതു മാത്രം. തൊട്ടു സമീപത്തുള്ള മമ്മുക്കോയയുടെ വീടും അങ്ങനെ തന്നെയുണ്ട്. ഈ വീട്ടിലേക്ക് പതുക്കെ താമസം മാറാനാണ് ഇവർ ഉദ്ദേശിക്കുന്നത്. എന്നാൽ അതു ഉടനില്ലെന്നും ഇവർ പറയുന്നു. ഈ വീട് പൊളിക്കുകയാണെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ തെറ്റിധാരണയുടെ ഫലമാണെന്നും ലീല ശ്രീകുമാർ പറഞ്ഞു. സിനിമ റിലീസായിട്ട് 30 വർഷം കഴിഞ്ഞിരിക്കുന്നു എന്നു പറഞ്ഞപ്പോൾ ഇനിയൊരു മുപ്പതു വർഷം കൂടി ഈ വീടുണ്ടാകുമോ എന്നറിയില്ല എന്നാണ് പറഞ്ഞത്. അത് വീട് ഉടൻ പൊളിക്കുമെന്ന നിലയിൽ തെറ്റിധരിക്കുകയായിരുന്നു. അത്തരത്തിലൊരു വാർത്ത വന്നതിനു ശേഷം നിരവധി പേർ വിവരമറിയാൻ വിളിക്കുന്നുണ്ടെന്നും പറഞ്ഞു.
മോഹൻലാലിനെ വീഴ്ത്തിയ കസേര
വാടകക്കാരെ ഇറക്കിവിടാൻ ശ്രമിച്ചു പരാജയപ്പെടുമ്പോൾ മോഹൻലാലിന്റെ കഥാപാത്രം ആ വീട്ടിൽ ബലമായി താമസം തുടങ്ങുകയാണ്. അവിടെ എത്തുന്ന മോഹൻലാൽ ഹാളിലെ കസേരയിൽ ഇരിക്കുമ്പോൾ വീഴാൻ പോകുന്നുണ്ട്. സിനിമയിൽ ഏറെ ചിരിയുണർത്തിയ ഈ രംഗം സ്വാഭാവികമായി സംഭവിക്കുകയായിരുന്നു. ഈ കസേരയ്ക്കും പറയാനുണ്ട് ഒരു കഥ. ഒരു നൂറ്റാണ്ടിന്റെ പഴക്കമുണ്ട് ഈ കസേരയ്ക്കും. ലീല ശ്രീകുമാറിന്റെ മുത്തച്ഛൻ ഉപയോഗിച്ചിരുന്ന കസേരയാണിത്. ഇരുമ്പാണി ഉപയോഗിക്കാത്ത നിർമിതിയാണ് ഈ കസേര. ഈ കസേരയോടു തങ്ങൾക്കൊരു മാനസികമായ അടുപ്പമുണ്ടെന്നും അവർ പറയുന്നു.
രാശിയുള്ള വീട്
സന്മനസുള്ളവർക്ക് സമാധാനം വലിയ വിജയമായി. സിനിമയിലെ പ്രധാന ലൊക്കേഷനായ ചാക്യാട്ട് വീടും ശ്രദ്ധിക്കപ്പെട്ടു. സിനിമാ ലോകത്ത് ഏറെ രാശിയുള്ള വീടായി ചാക്യാട്ട് വീട് മാറി. ഒന്നിനു പുറമേ ഒന്നായി സിനിമാക്കാർ വീടു തേടിയെത്തി. കൺകെട്ട്, ആയിരംനാവുള്ള അനന്തൻ, പൊന്നാരംതോട്ടത്തിലെ രാജാവ് തുടങ്ങി പത്തോളം സിനിമകൾ ഇവിടെ ചിത്രീകരിച്ചു. പല സിനിമകളും ഒന്നോ രണ്ടോ സീനുകളോ ചുരുക്കം ചില ഷോട്ടുകളോ മാത്രമേ ചിത്രീകരിച്ചിട്ടുള്ളു. പൊന്നാരം തോട്ടത്തിലെ രാജാവ് പതിനഞ്ചോളം ദിവസം ചിത്രീകരിച്ചു. സന്മനസുള്ളവർക്കു സമാധാനത്തിനു ശേഷം ഏറ്റവും കൂടുതൽ ദിവസം ചിത്രീകരിച്ച സിനിമയും ഇതായിരുന്നു. പിന്നീട് ചിത്രീകരണത്തിനായി ആർക്കും വീടു നൽകിയിട്ടില്ല.
ദിലീപ് ഒഴികെ മലയാളത്തിലെ പ്രമുഖ താരങ്ങളെല്ലാം ചിത്രീകരണത്തിനായി ചാക്യാട്ട് വീട്ടിൽ എത്തിയിട്ടുണ്ട്. കൺകെട്ടിൽ അഭിനയിക്കാനെത്തിയപ്പോൾ കെപിഎസി ലളിത പരിചയം പുതിക്കയതും ലീല ഓർമിക്കുന്നു. ഏറ്റവും ഒടുവിലായി ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിനായി അണിയറക്കാർ സമീപിച്ചെങ്കിലും ഷൂട്ടിംഗിന് നൽകിയില്ല. കാലപ്പഴക്കം വീടിനെ സാരമായി ബാധിച്ചിട്ടുണ്ട്. ഇപ്പോൾ ലീല ശ്രീകുമാറും ഭർത്താവും സഹോദരനും അമ്മ രാധ എസ്. മേനോനുമാണ് ഇവിടെ താമസിക്കുന്നത്.
ഈ സിനിമയ്ക്കായി നിർമിച്ച വീട്: സത്യൻ അന്തിക്കാട്
സന്മനസുള്ളവർക്കു സമാധാനത്തിനായി വീട് നോക്കുന്ന സമയത്ത് വ്യക്തമായി ധാരണയുണ്ടായിരുന്നു. ആർടിഒ ഓഫീസിലെ ജീവനക്കാരനായ അച്ഛൻ വാങ്ങിയ വീടാണ്. നഗരത്തിൽ തന്നെയാകണം. എസ്ഐ രാജേന്ദ്രൻ പോലീസ് ജീപ്പിൽ നിന്നും ചാടിയിറങ്ങുന്ന രംഗം ചിത്രീകരിക്കാൻ തക്കവിധത്തിൽ ജീപ്പ് വന്നു നിൽക്കുന്ന മുറ്റമുണ്ടാകണം. നാമം ജപിക്കാൻ ഉമ്മറം ഉണ്ടാകണം തുടങ്ങി എങ്ങനെയുള്ള വീടാണ് വേണ്ടതെന്ന വ്യക്തമായ രൂപം മനസിലുണ്ടായിരുന്നു.
നിർമാതാവ് സിയാദ് കോക്കറാണ് ഈ വീടിനേക്കുറിച്ചു പറയുന്നത്. വീടു കണ്ട ആദ്യ കാഴ്ചയിൽ തന്നെ തോന്നിയത് ഈ സിനിമയ്ക്കായി നിർമിച്ച വീടുപോലെയാണ്. ആദ്യ കാഴ്ചയിൽ തന്നെ ഉടലെടുത്ത ആത്മബന്ധം. ചിത്രീകരണം തുടങ്ങിയപ്പോൾ അതു വളരുകയായിരുന്നു. ഈ വീടിന്റെ ഓരോ മുക്കും മൂലയും എനിക്കിന്നും മനപ്പാഠമാണ്. ഗോപാലകൃഷ്ണപ്പണിക്കരെ പേടിച്ച് ദാമോദർജി ഓടിയ ഇടനാഴിയും, പല്ലു തേക്കുന്ന മോഹൻലാൽ കാർത്തികയുടെ അനുജനോട് ഹൗസ് ഓണർക്കു മുഖം കഴുകൻ വെള്ളം എടുക്കാൻ പറയുന്ന വീടിന്റെ പിന്നാമ്പുറവും, ലാൽ കുളിക്കുമ്പോൾ കാർത്തിക ടാപ്പ് അടയ്ക്കുന്നതും ശരീരം മുഴുവൻ സോപ്പു പതയുമായി ലാൽ ഇറങ്ങി വരുന്ന കുളിമുറിയും അങ്ങനെ ആ സിനിമയിലെ ഓരോ നിമിഷവും ആ വീടിന്റെ ഓരോ ഇടങ്ങളും ഇന്നലെയെന്ന പോലെ മനസിൽ നിൽക്കുകയാണ്. സന്മസുള്ളവർക്കു സമാധാനം ഇറങ്ങിയിട്ട് 30 കൊല്ലം ആയെന്നു തോന്നുന്നതേയില്ല. ഇപ്പോഴും ചാനലുകളിൽ സിനിമയ്ക്കു വലിയ സ്വീകാര്യതയുള്ളതു കൊണ്ടാകാം.
വർഷങ്ങൾക്കു ശേഷം എന്നും എപ്പോഴും ചെയ്ത സമയത്ത് ലാലിന്റെ വീടായി ഈ വീട് ആലോചിച്ചിരുന്നു. എന്നാൽ ഇപ്പോൾ പഴയതുപോലെയല്ല. ഈ വീടിനു മുന്നിലെ റോഡിൽ തിരക്കേറി. യൂണിറ്റു വാഹനങ്ങളും കാരവനും പാർക്ക്് ചെയ്യാനുള്ള സ്ഥലസൗകര്യവും കുറവായി. അന്നത്തെ സാഹചര്യത്തിൽ നിന്നും ഒട്ടേറെ മാറ്റങ്ങൾ ഇപ്പോൾ സംഭവിച്ചിട്ടുണ്ട്. പുതിയ സിനിമയുടെ ഡബിംഗ് ജോലികൾക്കായി എറണാകുളത്ത് എത്തുമ്പോ ൾ ആ വീടൊന്ന് സന്ദർശിക്കണമെന്ന് ആഗ്രഹമുണ്ട്.
–ജിൻസ് കെ. ബെന്നി
"കാര്യം കാണാൻ കഴുതക്കാൽ പിടിച്ചപ്പോൾ'
കാര്യം കാണാൻ കഴുതക്കാലും പിടിക്കണം എന്നൊരു പഴഞ്ചൊല്ലുണ്ട്, ഈ പഴഞ്ചൊല്ലിൽ പതിര
രാജ്യത്തെ ഞെട്ടിച്ച ചില തോൽവികൾ
ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ എല്ലാവരും ആരു ജയിക്കും ആരു തോൽ
തീ പടരുന്ന ‘തരിശ് ഭൂമി’
കച്ചത്തീവ്വ് എന്ന പേരിന്റെ അർഥം തരിശ് ഭൂമി എന്നാണ്. എന്നാൽ ഇന്ന് അത് വെറുമൊരു
പാമ്പുകളുടെ പ്രിയപ്പെട്ട രക്ഷക; പുലിയാണ് വിദ്യ രാജു
വിദ്യ രാജുവിന്റെ ഫോണിലേക്ക് വാര്‍ത്തയ്ക്കായി വിളിച്ചപ്പോള്‍ ആദ്യം ചോദിച്ചത് "എവ
ഒരു മുയ്യം മോഡൽ കൃഷിക്കഥ
ഇതരസംസ്ഥാനങ്ങളിൽനിന്നു വരുന്ന വിഷം കലർന്ന പച്ചക്കറികൾ തങ്ങളുടെ വീട്ടിലേക്
പരാജയ പരന്പരകളിൽ തളരാതെ; ഒരു കെഎഫ്സി വിജയഗാഥ
ലോകമെന്പാടുമുള്ള ഭക്ഷണപ്രേമികൾക്ക് സുപരിചിതമാണ് കെഎഫ്സി (കെന്റക്കി ഫ്രൈഡ് ച
ഒരു അതികായന്റെ പതനം!
ഒന്നുമില്ലായ്മയിൽനിന്ന് കോടികളുടെ വ്യവസായം പടുത്തുയർത്തിയയാളാണ് ബി.ആർ. ഷെ
പാന്പൻ പാലത്തിനു പുതിയ ഭാവം
പുതിയ രൂപത്തിൽ അണിഞ്ഞൊരുങ്ങി പാമ്പൻ പാലം. കടലിന് മുകളിലൂടെയുള്ള ഇന്ത്യയിലെ
കാലുമാറൽ രാഷ്ട്രീയം അഥവാ; "ആയാറാം ഗയാറാം'
രാഷ്ട്രീയപ്പാർട്ടിക്കാരുടെ കാലുമാറ്റത്തിന് പൊതുവേയുള്ള പരിഹാസച്ചൊല്ലാണ് "ആയ
ഉള്ളു നിറയെ സംഗീതം
ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ
വടക്കുംനാഥ
മഹേഷിന്റെ ‘ഉൾക്കാഴ്ച'
അർപ്പണബോധത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉത്തമ മാതൃകയാണ് കോട്ടയം പാലാ
ചരിത്രം ഈ ക്ഷേത്രം
ശ്രീരാമന്റെ ജന്മസ്ഥലമായി കണക്കാക്കുന്ന ഹിന്ദുക്കളുടെ പുണ്യഭൂമിയാണ് അയോധ്യ.
പാർഥസാരഥിയും ഗാനഗന്ധർവനും
വർഷങ്ങൾക്കു മുന്‍പാണ്, അന്ന് ഗുരുവായൂർ ക്ഷേത്രത്തിനു സമീപമുള്ള ചെറിയ പാർഥസാര
ടെക്നോക്രാറ്റില്നിന്ന് കര്ഷകനേതാവിലേക്ക്
പി.കെ. രാംദാസ് എന്ന വന്മരം വീണപ്പോള്‍ ഇനി ആര് എന്ന് ചോദിച്ചതുപോലെയായിരുന്നു അ
മരുന്നുവാഴും മലൈ അഥവാ മരുത്വാമല
ജനങ്ങളാൽ സംരക്ഷിക്കപ്പെടുന്ന ഒരു മലയുണ്ട്, നമ്മുടെ അയൽ നാട്ടിൽ. കന്യാകുമാര
പൂരത്തിന്റെ നാട്ടിൽനിന്ന് ആനവണ്ടിയിൽ ഉല്ലാസയാത്രകൾ
ക്രിസ്മസ് അവധിക്കാലം വരാൻ പോവുകയല്ലേ, ഇത്തവണ എന്താ പരിപാടി, എവിടേക്കാണ് അടി
സിമ്മില്‍ കുടുങ്ങരുത്....! വ്യാജന്മാര് ഇനി റേഞ്ചിന് പുറത്ത്
കോഴിക്കോട്: ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവാണ് നമ്മളില്‍ പലരും.
പടക്കങ്ങൾ പൊട്ടാത്ത നാട്
പടക്കം മിക്കവർക്കും ഹരമാണ്. തമിഴ്നാട്ടിലാണെങ്കിൽ അത് വികാരവും. ദീപാവലി ഏറ്റ
പതിനെട്ടുകാരന്റെ കന്പനിക്ക് 100 കോടിയുടെ ആസ്തി
മുംബൈ നിവാസിയായ ഒരു പതിമൂന്നുകാരൻ തുടങ്ങിയ സംരംഭം ഇന്ന് ലോകശ്രദ്ധ ആകർഷിക്കു
വെൽക്കം ടു ശ്രീലങ്ക; ജലപാതകളിലൂടെ ലങ്കയിലെത്താം
കേരളത്തിന്റെ അതിർത്തിക്കപ്പുറത്ത് അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ശ്രീലങ്ക. ഒരു
അധ്യാപകരുടെ പാട്ട് കൂട്ടുകെട്ട്
കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിന്റെ സ്റ്റാഫ് റൂമിൽ എന്നും പാട്ടുകൾ തളംകെട്ടി നി
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെ തോല്പിച്ച സിന്ധ്യ
രണ്ടാം ഭാഗം
ജനസംഘം പിന്നീട് ബിജെപിയായി മാറിയപ്പോൾ പാർട്ടിക്ക് കാര്യ
രാഷ്ട്രീയത്തിൽ വാഴുന്ന ഗ്വാളിയോർ സിന്ധ്യമാർ
സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതൽ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയരംഗത്ത് ഏറെ സ്വാധീന
സജീവം സജ്ജീവ് ബാലകൃഷ്ണൻ
സീമ മോഹന്‍ലാല്‍
കൊച്ചി: നികുതിക്കണക്കുകളിലെ കൂട്ടലും കിഴിക്കലും പൂ
അപൂർവം ഈ സമരജീവിതം
കർക്കശക്കാരനായ പാർട്ടി നേതാവ് എന്ന നിലയിൽനിന്ന് ജനപ്രിയനായ രാഷ്ട്രീയനേതാ
പൊന്ത കാടുകെട്ടി
കോവിഡ് കാലത്തെ ഒരു നൻപകൽ നേരത്ത് മയക്കം വിട്ട് പുതിയ സ്വപ്നങ്ങളിലേക്ക് ഉണർ
അരിട്ടപ്പട്ടി പഞ്ചായത്ത് പ്രസിഡന്റ്, വയസ് 89
തമിഴ്നാട്ടിലെ അരിട്ടപ്പട്ടി പഞ്ചായത്തിലെ പ്രസിഡന്റായ 89കാരിയായ വീരമ്മാൾ അമ
തെരഞ്ഞെടുപ്പുഗോദയിലെ അതികായ ഗായത്രിദേവി
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച വനിതയാണ് ഗായത്രീദേവി. ഇന്നത്തെ
മരുഭൂമിയെ പച്ചക്കറികൾ കൊണ്ട് പച്ച പുതപ്പിച്ച്...
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്...
എന്ന പാ
വചസിലെ വായനാവസന്തം
രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ഒരു ഗൃഹപ്രവേശം നടന്നു. "വചസ്'
10 വർഷം 1,500 നാടക വേദികൾ, 20 വർഷം 75 സിനിമകൾ
പാട്യം ശ്രീനി എന്ന ശ്രീനിവാസനും നർത്തകൻ വിനീതിനും ശേഷം കണ്ണൂർ ജില്ലയിൽ നിന്ന്
കണ്ണീർപ്പാടങ്ങൾ വറ്റിച്ച വിപ്ലവകാരി
ഇന്ത്യയിൽ കൃഷിയെന്നത് അമേരിക്കയിലെയും ഓസ്ട്രേലിയയിലെയുംപോലെ കേവലമൊരു ഭക്ഷ്
ഇഡി എന്നാൽ ഇഡിയറ്റ് ഡെവിൾസ് എന്നല്ല നാരായണാ...
പണ്ട് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ ഇറങ്ങിയതിനു ശേഷം കേരളത്തിലെ കേസായ
ചെറുശേരിയുടെ ചിറക്കൽ
കണ്ണൂരിന്റെ സാംസ്കാരിക പൈതൃകത്തില്‍ ചിറക്കല്‍ എന്നത് വലിയൊരേടാണ്. ഏഷ്യയിലെ
കാനാൻ ദേശക്കാർ നിർമിച്ച കമാനവും പടിപ്പുരയും കണ്ടെത്തി
ഇസ്രയേൽ: വടക്കൻ ഇസ്രയേലിൽ പുരാവസ്തു ഗവേഷകർ അടുത്തിടെ അതിശയകരമായ ഒരു കണ്
നൂറിന്റെ നിറവില്‍ കഥാപ്രസംഗം
സര്വകലകളുടേയും സമന്വയമായ കഥാപ്രസംഗമെന്ന കല നൂറിന്റെ നിറവിൽ. കുമാരനാശാ
അരീക്കൽ വെള്ളച്ചാട്ടത്തിൽ ആർത്തുല്ലസിക്കാം
എറണാകുളം ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് പിറവം പാമ്പാക്കുടയി
കൈക്കരുത്തിൽ ഉയരങ്ങളിലേക്ക്
കൊച്ചി: സ്കൂള്‍ പഠനകാലത്ത് പിറ്റി പിരീഡില്‍ കൂട്ടുകാരെല്ലാം ഓരോ കായികവിനോദങ
സത്യമോ മിഥ്യയോ?
അഗസ്ത്യമലനിരകളിലെ പാറയിടുക്കുകൾക്കിടയിലൂടെയും പുൽമേടുകളിലൂടെയും 'തുമ്പ
കൈയിലല്ല കാര്യം ചങ്കുറപ്പിലാണ്...
അഗസ്ത്യമലയുടെ അടിവാരത്തെ ശ്രീധരൻകാണിക്ക് കൈ കളില്ലെങ്കിലും ചങ്കുറപ്പ് ആവോ
കുഞ്ഞൂഞ്ഞ് അങ്ങനെ ‘കുഞ്ഞ്’ ആയി
ഉമ്മൻ ചാണ്ടിയുടെ പാതിമെയ്യായിനിന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ അഭിമ
പിന്നിട്ടത് കാല് നൂറ്റാണ്ട്; സിനിമാ വാര്‍ത്തയെഴുത്തിന്റെ അമരക്കാരനായി എ.എസ്. ദിനേശ്
പുതിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തുമ്പോള്‍ മിക്കപ്പോഴും അഭ്രപാളികളില്‍ തെ
എംടിയുടെ കൂടല്ലൂർ; കഥയുടെ ഇതിഹാസത്തിന് നവതി
എം.ടി. വാസുദേവൻ നായർ - മലയാള വായനക്കാരന്റെ നെഞ്ചിടിപ്പായ എംടി യുടെ പേരിനു മു
ജൂലൈയുടെ നഷ്ടം
""ഞാന്‍ എന്റെ പാട്ടുകളൊന്നും ടേപ്പ് റെക്കോര്‍ഡില്‍ ഇട്ടു കേള്‍ക്കാറേയില്ല. കാറില
സജീവ് ഡോക്ടർ കഥയെഴുതുകയാണ്...
തൃശൂർ: പ്രിസ്ക്രിപ്ഷൻ എഴുതുന്ന കൈവിരൽത്തുമ്പിൽ നിന്നും കഥയും കവിതയും മനോഹരമാ
പോലീസ് കര്ഷകന്
നീതി നിര്‍വഹണത്തിനൊപ്പം കൃഷിയില്‍ നൂറുമേനി വിളയിക്കാനും തനിക്ക് കഴിയുമെന്ന്
അമേരിക്കയിൽ വെന്നിക്കൊടി പാറിച്ച് ഐപിഎസ് ദന്പതികൾ
ലോകത്തിലെ ഏറ്റവും കഠിനവും ബുദ്ധിമുട്ടുമുള്ള മത്സര ഇനമായ അമേരിക്കയിലെ അയണ്‍
തൊണ്ണൂറ്റിരണ്ടിലും കവിതയുടെ ബാധയൊഴിയാതെ...
കവി ഭരതന്നൂർ ശിവരാജൻ ഇപ്പോഴും എഴുത്തിന്റെ തിരക്കിലാണ്. പ്രായം തൊണ്ണൂറ്റിരണ്ട
സൂര്യതേജസിന്റെ പ്രഭ
മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
സൂര്യചൈതന്യത്തിന്റെ 45 വർഷങ്ങൾ
നടരാജ കൃഷ്ണമൂർത്തി അല്ലെങ്കിൽ എൻ. കൃഷ്ണമൂർത്തി എന്നു പറഞ്ഞാൽ അധികമാരും തിരി
പാണ്ടിപ്പത്ത് സാഹസികരുടെ മലനിരകൾ
പാണ്ടിപ്പത്ത്, സാഹസികര്‍ ഇഷ്ടപ്പെടുന്ന വനം! പ്രകൃതിരമണീയമായ, സഞ്ചാരികള്‍ക്ക
നാലായിരം അമ്മമാരുടെ മെഗാ റന്പാൻ പാട്ട്: ലോകചരിത്രത്തിൽ ഇടംനേടി പാലയൂർ
പാലയൂർ: മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായൽക്കാഴ്ചകൾ
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായല്‍ക്കാഴ്ചകളും പ്രകൃതി സൗന്ദര്യവും ആസ്വദിച്
രാഷ്ട്രീയജീവിതത്തിൽ അക്ഷരത്തെറ്റ് ഉണ്ടാക്കാത്ത നേതാവ്
കടുത്ത മുഖഭാവമാണ്, കനത്ത ശബ്ദമാണ്, കർക്കശക്കാരനാണ്, തുറന്നൊരു ചിരി വളരെ അ
വരവൂർ ഗോൾഡ് : മണ്ണിൽ വിളയുന്ന സ്വർണം
വരവൂരിലെ സ്വർണം അഥവാ വരവൂർ ഗോൾഡ് എന്ന് കേട്ടിട്ടുണ്ടോ. സാക്ഷാൽ സ്വർണവുമായി വ
വൈപ്പിനിൽനിന്നു ലഡാക്കിലേക്ക്
അലകടലിന്റെ തീരത്തുനിന്നു കിലോമീറ്ററുകൾ താണ്ടി സമതലങ്ങളും കുന്നും കാടും കട
ചരിത്രത്തിന്റെ ഓർമയായി "കൊതി'ക്കല്ല്
പഴയ നാട്ടുരാജ്യങ്ങളുടെ ഓർമ പേറുന്ന അതിർത്തിക്കല്ലുണ്ട് കാഞ്ഞിരമറ്റത്ത്. കൊച
"വീട്ടിലെ ആശുപത്രി'
ഒരു വീട് സ്വന്തമാക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ, ഒരു വീട് ഒരുപാ
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ സഖാവ്
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ ഉടമയായിരുന്നു അന്തരിച്ച കുഞ്ഞനന്തൻ നായരെന്
നീതികിട്ടാതെ പത്തുവര്‍ഷം; നീറുന്ന ഓര്‍മയായി ജിഷ
നീതി വൈകിപ്പിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നു പറയുമ്പോഴും അനിശ്
Latest News
വഞ്ചിക്കുന്നവരുമായി കൂട്ടുകൂടുന്നത് ശരിയല്ല; ഇപി ജാഗ്രത കാട്ടിയില്ലെന്ന് മുഖ്യമന്ത്രി
ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് ഇ.പി. ജയരാജൻ
ചരിത്രത്തിലെ ഏറ്റവും വലിയ വിജയമുണ്ടാകുമെന്ന് ഹൈബി; 20 സീറ്റും നേടുമെന്ന് സതീശൻ
പലയിടത്തും യന്ത്ര തകരാർ; വോട്ടിംഗ് വൈകുന്നു
രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് 88 മണ്ഡലങ്ങളിൽ
Latest News
വഞ്ചിക്കുന്നവരുമായി കൂട്ടുകൂടുന്നത് ശരിയല്ല; ഇപി ജാഗ്രത കാട്ടിയില്ലെന്ന് മുഖ്യമന്ത്രി
ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് ഇ.പി. ജയരാജൻ
ചരിത്രത്തിലെ ഏറ്റവും വലിയ വിജയമുണ്ടാകുമെന്ന് ഹൈബി; 20 സീറ്റും നേടുമെന്ന് സതീശൻ
പലയിടത്തും യന്ത്ര തകരാർ; വോട്ടിംഗ് വൈകുന്നു
രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് 88 മണ്ഡലങ്ങളിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top