ടാറ്റ ഇപ്പോൾ പഴയ ടാറ്റയല്ല
ടാറ്റ ഇപ്പോൾ പഴയ ടാറ്റയല്ല
Monday, April 2, 2018 3:08 PM IST
തോൽവികൾ ഏറ്റുവാങ്ങാൻ ജീവിതം ഇനിയും ബാക്കി എന്നു പറയുംപോലായിരുന്നു കഴിഞ്ഞ കുറേ വർഷങ്ങളായി ടാറ്റാ മോട്ടോഴ്സിനു വാഹനവിപണിയിൽനിന്നു ലഭിച്ച അവഗണന.

1991ൽ യാത്രാ‌കാറുകളുടെ നിർമാണത്തിലേക്കു തിരിഞ്ഞ ടാറ്റാ മോട്ടോഴ്സിന് ഇന്ന് വാഹനമാർക്കറ്റിൽ ഏതാണ്ട് എല്ലാ വിഭാഗങ്ങളിലും സാന്നിധ്യമറിയിക്കാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ, കാർവിപണിയിൽ തുടക്കത്തിലേ ഉണ്ടായിരുന്ന പ്രൗഢി തുടർന്നു മുന്നോട്ടുകൊണ്ടുപോകാൻ കന്പനിക്കു മുന്പു കഴിഞ്ഞിരുന്നില്ല. സാധാരണക്കാർക്കായി വില കുറഞ്ഞ കാറായ നാനോ നിർമിച്ച് ചരിത്രം സൃഷ്ടിച്ചെങ്കിലും പിന്നീട് വിവാദങ്ങളുടെ കുത്തൊഴുക്കിലേക്ക് കന്പനിക്ക് അടിതെറ്റി. നാനോയുടെ ഉത്പാദനം നിർത്തേണ്ടിവരികയും ചെയ്തു. പ്രതിബന്ധങ്ങൾ തരണം ചെയ്ത് തോൽവികളുടെ തീച്ചൂളയിൽനിന്ന് ഒരു ഫിനിക്സ് പക്ഷിയേപ്പോലെ ഉയിർത്തെഴുന്നേല്പിന്‍റെ പാതയിലാണ് ഇപ്പോൾ ടാറ്റാ മോട്ടോഴ്സ്.

വീഴ്ചയിൽനിന്നു പാഠങ്ങൾ ഉൾക്കൊണ്ടുള്ള ഇപ്പോഴത്തെ പ്രവർത്തനം പഴയ പ്രതാപകാലത്തേക്ക് ടാറ്റയെ മടക്കിക്കൊണ്ടുപോകുകയാണ്. പുതിയ മോഡലുകൾ വിപണിയിൽ അവതരിപ്പിച്ചതും അവയുടെ വില്പന കുതിച്ചുയർന്നതും മാറി ചിന്തിക്കാൻ ടാറ്റയെ പ്രേരിപ്പിച്ചതുകൊണ്ടുതന്നെ. ഏറ്റവുമൊടുവിൽ വിപണിയിൽ അവതരിപ്പിച്ച കോംപാക്ട് എസ്‌യുവി ആയ നെക്സോണ്‍, ഈ വിഭാഗത്തിലെ മികച്ച വില്പന നേടിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞുപോയ നോയിഡ ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച കണ്‍സപ്റ്റ് മോഡലുകളായ എച്ച്5എക്സ് എസ്‌യുവി, 45എക്സ് ഹാച്ച്ബാക്ക് എന്നീ മോഡലുകളെ വാഹനപ്രേമികൾ ആകാംക്ഷാപൂർവം കാത്തിരിക്കുകയാണ്.

ടാറ്റാ കാറുകൾക്ക് വിപണി തിരിച്ചുപിടിക്കാൻ സാധിച്ചതിൽ ചില കാരണങ്ങളുണ്ട്

പണത്തിന്‍റെ മൂല്യത്തിൽ വിട്ടുവീഴ്ചയില്ല: വാങ്ങുന്ന പണത്തിനനുസരിച്ചുള്ള മൂല്യം വാഹനത്തിനുണ്ടായിരിക്കണമെന്ന കാര്യത്തിൽ ടാറ്റയ്ക്ക് വിട്ടുവീഴ്ചയില്ല. അതുകൊണ്ടുതന്നെ മികച്ച ഫീച്ചറുകൾ, സ്പേസ്, പെർഫോർമൻസ് എന്നിവ വാഹനത്തിലുൾപ്പെടുത്താൻ ടാറ്റ മടി കാണിച്ചിട്ടില്ല. ടിഗോർതന്നെ ഉദാഹരണം. രാജ്യത്തെ ഏറ്റവും വില കുറഞ്ഞ സെഡാനാണ് ടിഗോർ.
ആഡംബരം തുളുന്പുന്ന പുതുഡിസൈൻ: എല്ലാ സെഗ്‌മെന്‍റുകളിലും മികച്ച ഡിസൈൻ നല്കി വാഹനങ്ങൾ നിർമിക്കുന്നതിലാണ് ടാറ്റ ഇപ്പോൾ ശ്രദ്ധ നല്കുന്നത്. വരാനിരിക്കുന്ന അത്യാകർഷക മോഡലുകളുടെ ഡിസൈനിംഗ് നടത്തിയിരിക്കുന്നത് പ്രതാപ് ബോസിന്‍റെ നേതൃത്വത്തിലുള്ള കഴിവുറ്റ സംഘമാണ്.


സെഗ്‌മെന്‍റിലെ മികച്ച ഫീച്ചറുകൾ:

സാധാരണ ഓരോ സെഗ്‌മെന്‍റിലെയും വാഹനങ്ങൾക്കുള്ളതിലും മികച്ച ഫീച്ചറുകൾ ഉപയോക്താക്കൾക്കു വച്ചുനീട്ടാൻ ടാറ്റാ മോട്ടോഴ്സിന് കഴിഞ്ഞിട്ടുണ്ട്. ഉദാഹരണം: വില കൂടിയ മോഡലുകളിൽ നല്കാറുള്ള ഡ്രൈവിംഗ് മോഡുകൾ ഉൾപ്പെടുത്തിയാണ് ടാറ്റാ നെക്സോണ്‍ വിപണിയിലെത്തിച്ചിരിക്കുന്നത്. ഇതു കൂടാതെ 10 സ്പീക്കറുകളും സബ് വൂഫറും ചേർത്ത പ്രീമിയം ഓഡിയോ സൗകര്യവും നെക്സോണിലുണ്ട്.

കുറഞ്ഞ പരിപാലനച്ചെലവ്:

മറ്റു ബ്രാൻഡുകളെ അപേക്ഷിച്ച് പൊതുവേ പരിപാലനച്ചെലവ് വളരെ കുറവാണ് ടാറ്റയുടെ വാഹനങ്ങൾക്ക്. വാഹനത്തിന്‍റെ സ്പെയർ പാർട്സുകൾക്കും മറ്റും വിലയും കുറവാണ്.

ഗുണനിലവാരം മെച്ചപ്പെട്ടു:

നിലവാരമില്ലായ്മയായിരുന്നു മുന്പ് ടാറ്റ നേരിട്ടിരുന്ന പ്രധാന വെല്ലുവിളി. ഇപ്പോൾ അങ്ങനെയല്ല.

വിശാലമായ കാബിനുകൾ:

ഉള്ളിലെ സ്പേസിന്‍റെ കാര്യത്തിൽ കുറ്റം പറയാൻ കഴിയാത്ത വിധത്തിലാണ് ടാറ്റയുടെ ഓരോ മോഡലും. ഉയരമുള്ള കാബിനും ആവശ്യത്തിനുള്ള ബൂട്ട് സ്പേസുമുണ്ട്.

സുരക്ഷയിലും മുന്നിൽ:

സുരക്ഷാ സംവിധാനത്തിൽ പുതിയ ടാറ്റ കാറുകൾ ഒട്ടും പിന്നിലല്ല. 2016ലെ എൻസിഎപി സുരക്ഷാ പരിശോധനയിൽ നാലു സ്റ്റാറുകൾ കരസ്ഥമാക്കാൻ സെസ്റ്റിന് കഴിഞ്ഞു. എൻട്രി ലെവൽ ഹാച്ച്ബാക്ക് മോഡലായ തിയാഗോയും സുരക്ഷയിൽ പിന്നിലല്ല.

വരാനിരിക്കുന്നത് അദ്ഭുതങ്ങളുടെ മായാലോകം:

ഇപ്പോൾ നിരത്തിലുള്ള ടാറ്റയുടെ കാറുകൾ അക്ഷരാർഥത്തിൽ ഞെട്ടിച്ചിട്ടുണ്ട്. ഇനി വരാനിരിക്കുന്നത് അതുക്കും മേലേ ആണെന്നാണ് കന്പനിയുടെ പ്രഖ്യാപനം. എച്ച്5എക്സ്, 45എക്സ് മോഡലുകളുടെ ഉത്പാദനം തുടങ്ങി വാഹനം പരീക്ഷണഘട്ടത്തിലാണെന്നുമാണ് റിപ്പോർട്ടുകൾ. ജീപ് കോംപാസിനും മാരുതി ബലേനോയ്ക്കുമുള്ള എതിരാളികളായിരിക്കും ഈ മോഡലുകൾ.

ഇനി പെർഫോർമൻസ് കാറുകൾ:

തിയാഗോ, ടിഗോർ മോഡലുകളെ കേന്ദ്രീകരിച്ച് ജയെം, ടാറ്റാ മോട്ടോഴ്സ് എന്നിവയുടെ തുല്യ പങ്കാളിത്തത്തോടെയാണ് പെർഫോർമൻസ് കാറുകൾ ഇറക്കുക. കൂടുതൽ കരുത്തിനും പെർഫോർമൻസിനുമൊപ്പം സസ്പെൻഷൻ സെറ്റിംഗ്സിൽ മാറ്റവും വരുത്തിയിട്ടുണ്ട്. തിയാഗോ ജെടിപി, ടിഗോർ ജെടിപി എന്നിവ രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ പെർഫോർമൻസ് കാറുകളാകുമെന്നതിൽ സംശയമില്ല.

ഓട്ടോസ്പോട്ട്/ ഐബി