സാധാരണക്കാരന്‍റെ വേഗരഥമാകാൻ ജീത്തോ തയാർ
സാധാരണക്കാരന്‍റെ വേഗരഥമാകാൻ ജീത്തോ തയാർ
Monday, July 31, 2017 12:05 AM IST
ടാറ്റയുടെ മാജിക് ഐറിസിന്‍റെ ശ്രേണിയിലേക്കാണ് മഹീന്ദ്ര പുതിയ ജീത്തോയെ അവതരിപ്പിച്ചിരിക്കുന്നത്. ഡ്രൈവർക്കും യാത്രക്കാർക്കും കൂടുതൽ സൗകര്യവും മികച്ച യാത്രാനുഭവവും നല്കുന്ന വിധത്തിൽ തികച്ചും ഒരു ന്യൂജെൻ മിനി വാനാണ് ജീത്തോ. 5 സീറ്റർ, 4 സീറ്റർ വേരിയന്‍റിൽ ഇറങ്ങുന്നുണ്ടെങ്കിലും ജീത്തോയുടെ മറ്റു ഫീച്ചേഴ്സെല്ലാം ഒന്നാണ്.
പുറംമോടി: സ്പോർട്സ് യൂട്ടിലിറ്റി വെഹിക്കിളുകളുടെ നിർമാണത്തിൽ പേരും പെരുമയുമുള്ള കുടുംബത്തിൽനിന്നാണ് ജീത്തോയുടെ പിറവി എന്നത് ശ്രദ്ധേയമാണ്. അത് ജീത്തോയുടെ രൂപത്തിൽത്തന്നെ പ്രകടവുമാണ്. പൂർണമായും ഒരു എസ്‌യുവി ലുക്കിലുള്ള മുഖത്തിന് വൃത്താകൃതിയിലുള്ള ഹെഡ്‌ലാന്പുകളും അതിനുള്ളിൽ കോർത്തിണക്കിയിരിക്കുന്ന ഇൻഡിക്കേറ്ററും ഗ്രില്ലിലേക്ക് കയറിയിരിക്കുന്നു.

കറുത്ത ബംപറിൽ ഹണികോംപ് എയർ ഡാം ഉൾക്കൊള്ളിച്ചിരിക്കുന്നത് ജീത്തോയെ കൂടുതൽ ശ്രദ്ധേയമാക്കുന്നുണ്ട്. മുൻഭാഗം കാറുകളുടേതുപോലെയാണെങ്കിലും ജീത്തോയുടെ എൻജിൻ പിന്നിലാണ്. മുന്നിൽ രണ്ടു ഫുൾ ഡോറുകളും പിന്നിൽ ഇടതുവശത്തു മാത്രം ഹാഫ്ഡോറുമാണുള്ളത്. വലതുവശത്ത് ഓപ്പണ്‍ വിൻഡോയാണ്. ഓട്ടോ ടാക്സികൾക്കു സമമായതിനാൽ പിന്നിലെ വിൻഡോകളിൽ ഗ്ലാസ് ഉപയോഗിച്ചിട്ടില്ല. അതേസമയം, സി പില്ലറിൽ ഇരുവശത്തും ചെറിയ ഗ്ലാസ് ഭാഗവുമുണ്ട്.

കൂടുതൽ ഉയരം തോന്നിക്കുംവിധമാണ് പിൻഭാഗത്തിന്‍റെ രൂപഘടന. ഡൗണ്‍ ടൈപ്പ് ടെയിൽ ഡോറിന്‍റെ ഇരുഭാഗത്തും വൃത്താകൃതിയിൽ ടെയിൽ ലാംപ് സ്ഥാനംപിടിച്ചിരിക്കുന്നു. എൻജിൻ പിന്നിലായതിനാൽ കറുപ്പു നിറത്തിലുള്ള വലിയ ബംപറാണ് നല്കിയിരിക്കുന്നത്.

ഉൾവശം: മുന്നിലെയും പിന്നിലെയും യാത്രക്കാർക്ക് വിശാലമായ ലെഗ്-ഹെഡ്റൂം ഒരുക്കിയാണ് ജീത്തോയെ മഹീന്ദ്ര മെനഞ്ഞെടുത്തിരിക്കുന്നത്. അതിനാൽ ഒരു യാത്രാവാഹനം എന്നതിലുപരി ചരക്കുവാഹനമായും ജീത്തോയെ ഉപയോഗിക്കാം. ഡുവൽ ടോണ്‍ നിറത്തിൽ കാറിനു സമമായ ഇന്‍റീരിയറാണുള്ളത്. ഡാഷ്ബോർഡുമായി ബന്ധപ്പെടുത്തി ഗിയർ സ്ഥാനംപിടിച്ചിട്ടുണ്ട്. ഒരു ചെറിയ ഡിജിറ്റൽ മീറ്ററും ഒരു അനലോഗ് മീറ്ററും ഉൾക്കൊണ്ട ചെറിയ ഭാഗം മാത്രമേ മീറ്റർ കോണ്‍സോളിനായി ഉപയോഗപ്പെടുത്തിയിട്ടുള്ളൂ. മൊബൈലും മറ്റും ചാർജ് ചെയ്യാനായി 12v ചാർജിംഗ് സ്പോട്ടും ഡാഷ്ബോർഡിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.



എൻജിൻ: സിംഗിൾ സിലിണ്ടർ വാട്ടർ കൂൾഡ് 625 സിസി 4 സ്പീഡ് എൻജിൻ 16 എച്ച്പി പവറിൽ 38 എൻഎം ടോർക്ക് ഉത്പാദിപ്പിക്കുന്നു. നാലു ഗിയർ, സിംഗിൾ പ്ലേറ്റ് ഡ്രൈ ക്ലച്ച് തുടങ്ങിയവ വാഹനത്തിന് റോഡുകളിൽ മികച്ച കുതിപ്പു നടത്താൻ സഹായകമാകുന്നുണ്ട്. പരമാവധി വേഗം മണിക്കൂറിൽ 60 കിലോമീറ്റർ.

ഹാൻഡ്‌ലിംഗ്: മാന്വൽ റാക്ക് ആൻഡ് പിനിയണ്‍ സ്റ്റീറിംഗ് അത്ര വലിയ ഡ്രൈവിംഗ് അനുഭവം നല്കുന്നില്ലെങ്കിലും ഡ്രൈവർക്ക് ക്ഷീണം ഉണ്ടാകാത്ത വിധത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. മുന്നിലെ മക്ഫേഴ്സൻ ട്രട്ട് സസ്പെൻഷനും പിന്നിൽ സെമി ടെ‌യ്‌ലിംഗ് ആം സസ്പെൻഷനുമായതിനാൽ യാത്ര ഒരു പരിധിവരെ സുഖകരമാകുന്നു.

സുരക്ഷയും: മുന്നിൽ ഡിസ്ക് ബ്രേക്കും പിന്നിൽ ഡ്രം ബ്രേക്കുമാണ് ജിത്തോയ്ക്കു നല്കിയിട്ടുള്ളത്. യാത്രക്കാർക്ക് സീറ്റ് ബെൽറ്റുകളും വാഹനത്തിലുണ്ട്. കൂടാതെ വലിയ വിൻഡ്ഷീൽഡ്, കരുത്തുറ്റ ബോഡി-ചേസിസ്, ഉയർന്ന വീൽബേസ് തുടങ്ങിയവ വാഹനത്തിന് സ്ഥിരതയും കുതിപ്പിന് കരുത്തും പകരുന്നു.

മൈലേജ്: 26 kmpl
വില: 3.43 ലക്ഷം
ടെസ്റ്റ് ഡ്രൈവ്
ടിവിഎസ് ആൻഡ് സണ്‍സ്
കോട്ടയം
മൊബൈൽ: 8111889419.

ഓട്ടോസ്പോട്ട് /ഐബി