റോയൽസ് vs സൂപ്പർ ജയന്‍റ്സ്
റോയൽസ്   vs സൂപ്പർ ജയന്‍റ്സ്
Sunday, March 24, 2024 1:48 AM IST
ജയ്പുർ: ഇന്ത്യയുടെ ട്വന്‍റി 20 ക്രിക്കറ്റ് ലോകകപ്പിനു വിളികാത്തിരിക്കുന്ന രണ്ടു വിക്കറ്റ്കീപ്പർമാർ നയിക്കുന്ന പോരാട്ടം ഇന്ന്. ഐപിഎൽ ട്വന്‍റി 20 ക്രിക്കറ്റിൽ ഇന്ന് ജയ്പുരിൽ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാൻ റോയൽസിനെ നേരിടാൻ കെ.എൽ. രാഹുൽ നായകനായ ലക്നോ സൂപ്പർ ജയന്‍റ്സ് ഇറങ്ങും.

പരിക്കിനുശേഷമുള്ള ശക്തമായ തിരിച്ചുവരവാണ് രാഹുൽ ലക്ഷ്യമിടുന്നത്. പരിക്കുകളും വിശ്രമവും തന്‍റെ മികവിനെ ബാധിച്ചിട്ടില്ലെന്ന് തെളിക്കാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്. രാഹുലിന്‍റെ കീഴിൽ കഴിഞ്ഞ രണ്ടു സീസണുകളിൽ എൽഎസ്ജി പ്ലേ ഓഫിലെത്തിയിരുന്നു. ഈ സീസണിന്‍റെ ആദ്യ ഘട്ടത്തിൽ ബാറ്ററായി മാത്രമാകും രാഹുൽ കളിക്കുക.

ലോകകപ്പിന് ഇന്ത്യയുടെ വിക്കറ്റ്കീപ്പർ സ്ഥാനത്തേക്ക് അവകാശവാദം ശക്തമാക്കാനുള്ള അവസരമാണ് സഞ്ജു സാംസണു ലഭിച്ചിരിക്കുന്നത്. ഇതിനായി ഐപിഎല്ലിൽ തുടക്കം മുതൽ വിക്കറ്റ്കീപ്പറായും ബാറ്ററായും മികവ് തെളിയിക്കാനാണ് സഞ്ജു ലക്ഷ്യമിടുക.


ബാറ്റിംഗും ബൗളിംഗിലും രാജസ്ഥാന് സന്തുലിതമായ നിരയാണുള്ളത്. ബാറ്റിംഗിൽ സഞ്ജുവിനെക്കൂടാതെ ഫോമിലുള്ള യശസ്വി ജയ്സ്വാൾ, ജോസ് ബട്‌ലർ എന്നിവർ മുൻനിരയെ ശക്തമാക്കുന്പോൾ മധ്യനിരയിൽ ഷിമ്രോണ്‍ ഹെറ്റ്മെയർ, റോവ്മെൻ പവൽ, ധ്രുവ് ജുറെൽ എന്നിവരുമുണ്ട്. ബൗളിംഗിൽ ട്രെന്‍റ് ബോൾട്ട്, ആവേശ് ഖാൻ. സ്പിന്നിൽ ആർ. അശ്വിനും യുസ് വേന്ദ്ര ചാഹലും.

ലക്നോവിലേക്കു നോക്കിയാൽ രാഹുലിനൊപ്പം ക്വിന്‍റണ്‍ ഡി കോക്, ദേവദത്ത് പടിക്കൽ, നിക്കോളസ് പുരാൻ എന്നിവരുണ്ട്. ഓൾറൗണ്ടർമാരായി മാർകസ് സ്റ്റോയിനിസ്, കൃണാൽ പാണ്ഡ്യ, ദീപക് ഹൂഡ എന്നിവരും. മികച്ചൊരു പേസ് നിരയില്ല. ഷമാർ ജോസഫും നവീൻ ഉൾ ഹഖുമാണ് ഈ നിരയിലെ പ്രമുഖർ. സ്പിന്നിന് കരുത്താകാൻ അമിത് മിശ്രയും രവി ബിഷ്ണോയിയുമുണ്ട്.

നേർക്കുനേർ

രാജസ്ഥാൻ റോയൽസും ലക്നോ സൂപ്പർ ജയന്‍റ്സും ഇതുവരെ മൂന്നു തവണ ഏറ്റുമുട്ടി. രണ്ടു കളിയിൽ രാജസ്ഥാനും ഒരു കളിയിൽ ലക്നോയും ജയിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.