ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര : ഇന്ന് "ഫൈനല്‍’
ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര : ഇന്ന്  ഫൈനല്‍’
Tuesday, July 17, 2018 12:33 AM IST
ലീഡ്‌സ്: ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ഫൈനല്‍ ഇന്ന്. മൂന്നു മത്സരങ്ങളുടെ പരമ്പരയില്‍ ഇരുടീമും ഓരോ മത്സരം ജയിച്ച് സമനില പാലിച്ചിരിക്കുകയാണ്. ഇന്ന ത്തെ മൂന്നാം ഏകദിനം ജയിക്കുന്നവര്‍ പരമ്പര സ്വന്തമാകും. ഏകദിന പരമ്പര നേടിക്കൊണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് ആത്മവിശ്വാസത്തോടെ ഇറങ്ങാനാണ് വിരാട് കോഹ് ലിയും സംഘവും ലക്ഷ്യമിടുന്നത്.

ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ എട്ടു വിക്കറ്റിന് ജയിച്ച ഇന്ത്യക്ക് രണ്ടാം മത്സരത്തില്‍ 86 റണ്‍സിനു പരാജയപ്പെടേണ്ടിവന്നു. ആദ്യമത്സരത്തില്‍ ബാറ്റിംഗില്‍ ഇന്ത്യക്കാര്‍ തിളങ്ങിയിരുന്നു.


രണ്ടാം മത്സരത്തില്‍ ബാറ്റിംഗ് നിരയ്ക്ക് ശോഭിക്കാനായില്ല. പേസര്‍മാര്‍ക്ക് മികവിലെത്താനാകുന്നില്ലെന്ന കാര്യം ഇന്ത്യക്ക് തലവേദനയാകുന്നു. രണ്ടാം മത്സരത്തില്‍ ജയിച്ചതോടെ ഇംഗ്ലണ്ട് ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. കഴിഞ്ഞ മത്സരത്തില്‍ ഇംഗ്ലണ്ടിന്‍റെ മുന്‍നിരക്കാര്‍ ഫോമിലെത്തുകയും ചെയ്തു. ജോ റൂട്ട് പുറത്താകാതെ സെഞ്ചുറി നേടിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.