ഹൃദയഭേദകം!
ഹൃദയഭേദകം!
Saturday, June 23, 2018 12:58 AM IST
റഷ്യയുടെ മണ്ണിൽ അർജന്‍റീന ഫുട്ബോൾ വീരേതിഹാസം രചിക്കുമെന്നു പ്രതീക്ഷിച്ച ആരാധകർക്കു തെറ്റി. കണ്ണുനീർച്ചുഴിയിൽ അകപ്പെട്ട മെസിപ്പടയ്ക്ക് ദുഃഖത്തിന്‍റെ പടുതിരി കൊളുത്താനാണ് നിഷ്നി നോവ്ഗോറോഡ് സ്റ്റേഡിയത്തിൽ വിധിയുണ്ടായത്. ഗ്രൂപ്പ് ഡിയിലെ നിർണായകമായ മത്സരത്തിൽ 3-0ന് അർജന്‍റീനയെ കെട്ടുകെട്ടിച്ച് ലൂക്ക മോഡ്രിച്ചിന്‍റെ ക്രൊയേഷ്യ പ്രീക്വാർട്ടറിൽ പ്രവേശിച്ചു. ക്രൊയേഷ്യയുടെ ക്ലാസിക് നിര അർഹിച്ച ജയമായിരുന്നു അത്. അതോടെ മരണഗ്രൂപ്പിലെ മരണക്കളിയിൽ ശ്വാസംനിലച്ച് അർജന്‍റീന നിലംപൊത്തി.

ഐസ്‌ലൻഡിന്‍റെ കൂട്ടത്തോടെയുള്ള മാർക്കിങ്ങായിരുന്നു ആദ്യ കളിയിൽ ലയണൽ മെസി നിറം മങ്ങാൻ കാരണമെന്ന് ആരാധകർ വിശ്വസിച്ചു. എന്നാൽ, ക്രൊയേഷ്യക്കെതിരേ പന്തു തൊടാൻ പോലും കിട്ടാത്ത അവസ്ഥയിലായി സൂപ്പർ താരം. ക്രൊയേഷ്യൻ പടക്കുതിരകൾ കുതിച്ചപ്പോൾ കാഴ്ചക്കാരനായ മെസി കണ്ണീരോടെ മൈതാനംവിട്ടു. എല്ലാം കണ്ടുകൊണ്ട് ഡിയേഗോ മാറഡോണ ഗാലറിയിൽ നിസഹായകനായി ഇരിപ്പുണ്ടായിരുന്നു.

രണ്ട് മത്സരങ്ങളിൽനിന്ന് ഒരു പോയിന്‍റ് മാത്രമാണ് അർജന്‍റീനയ്ക്കുള്ളത്. രണ്ട് ജയവുമായി ക്രൊയേഷ്യ പ്രീക്വാർട്ടറിൽ കടക്കുകയും ചെയ്തു. ഐസ്‌ലൻഡിനെതിരേ 116 തവണ പന്തു തൊട്ട മെസിക്ക് ക്രൊയേഷ്യക്കെതിരേ 49 തവണ മാത്രമാണ് പന്തു തൊടാൻ കിട്ടിയത്. ലോകകപ്പ് മത്സരങ്ങളിൽ മെസി ഏറ്റവും കുറവു തവണ പന്തു തൊട്ടതും ഈ മത്സരത്തിൽ തന്നെ. ക്രൊയേഷ്യൻ ബോക്സിനുള്ളിൽവച്ച് മെസി ആദ്യമായി പന്തു തൊടുന്നതു പോലും കളി ഒരു മണിക്കൂർ പിന്നിട്ട ശേഷം. പത്താം നന്പറുകാർ തമ്മിലുള്ള പോരാട്ടത്തിൽ മോഡ്രിച്ച് മെസിയെ ബഹുദൂരം പിന്നിലാക്കുകയും ചെയ്തു.

മെസിയുമായി ഒത്തുചേർന്നു കളിക്കാൻ ടീമിലെ മറ്റു കളിക്കാർക്കു സാധിക്കാത്തതിനാൽ അദ്ദേഹത്തിന്‍റെ പ്രതിഭ പരിമിതപ്പെടുകയാണെന്ന് അർജന്‍റൈൻ കോച്ച് ഹോർഹെ സാംപോളി അഭിപ്രായപ്പെടുന്നു. ഇക്കാര്യത്തിൽ മെസിയെ കുറ്റപ്പെടുത്താൻ കഴിയില്ലെന്നാണ് അദ്ദേഹത്തിന്‍റെ വാദം.

തകർച്ചയുടെ പൂരം

ഐസ്‌ലൻഡിനെതിരായ സമനിലയോടെ മെസി മാനസികമായി തകർന്നിരുന്നു എന്നാണ് ടീമിനോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. അന്നു കിട്ടിയ പെനാൽറ്റി മെസി നഷ്ടപ്പെടുത്തിയിരുന്നു. രണ്ടാം പകുതിയിൽ സുവർണാവസരം തുലച്ച മെസി ഏറെക്കുറേ കാഴ്ചക്കാരനായി നിൽക്കുന്ന അത്യപൂർവ കാഴ്ചയാണ് കളത്തിൽകണ്ടത്.

എവർ ബനേഗ, ജിയോവാനി ലോ സെൽസോയോ പോലുള്ള കളിക്കാരുടെ അഭാവവും മെസിയുടെ പ്രകടനത്തെ ബാധിച്ചതായി നിരീക്ഷകർ വിലയിരുത്തി. ബനേഗയെ അർജന്‍റീന രണ്ടു കളിയിലും ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയിരുന്നില്ല. ആദ്യമത്സരത്തിൽ നിറം മങ്ങിയ ഡി മരിയയെ രണ്ടാം മത്സരത്തിൽ കളിപ്പിച്ചില്ല.


നെഞ്ചു തകർന്ന് മാറഡോണ

ലോകകപ്പിൽ അർജന്‍റീനയുടെ രണ്ടു മത്സരങ്ങളും കാണാൻ ഫുട്ബോൾ ഇതിഹാസം ഡിയേഗോ മാറഡോണ എത്തിയിരുന്നു. ക്രൊയേഷ്യക്കെതിരായ മത്സരത്തിന്‍റെ അവസാനം അവിശ്വസനീയതയും നിരാശയും ദുഃഖവുമെല്ലാം ഇടകലർന്ന മുഖവുമായാണ് അദ്ദേഹം സ്റ്റേഡിയം വിട്ടത്.  

കളിയിലെ താരം

ലുക്കാ മോഡ്രിച്ച് ആണ് കളിയിലെ കേമൻ. ഒരു ഗോളടിക്കുകയും ക്രൊയേഷ്യയുടെ മുന്നേറ്റം മുതൽ പ്രതിരോധംവരെ നിറഞ്ഞുനിൽക്കുയും ചെയ്തത് ഈ പത്താം നന്പർ താരം.


മെസിക്കിതെന്തു പറ്റി!

ക്രൊയേഷ്യയും അര്‍ജന്‍റീനയും ഏറ്റുമുട്ടിയപ്പോള്‍ ആ ടീമുകളിലെ രണ്ടു പ്രമുഖര്‍ ഒരു ക്ലബ്ബില്‍ ഒരുമിച്ചു കളിക്കുന്നവരായിരുന്നു, അര്‍ജന്‍റീനയുടെ ലയണല്‍ മെസിയും ക്രൊയേഷ്യയുടെ ഇവാന്‍ റാക്കിറ്റിച്ചും. ലോകകപ്പ് മത്സരത്തില്‍ ഇരുവരും ഒരുതരത്തിലുള്ള സൗഹൃദവും കാട്ടിയില്ല. മെസിയുടെ ചലഞ്ചില്‍ റാക്കിറ്റിച്ച് വീണപ്പോള്‍ കൈയില്‍ പിടിച്ച് എഴുന്നേല്‍പ്പിക്കാന്‍ പോലും അര്‍ജന്‍റൈന്‍ താരം മുതിര്‍ന്നില്ല. തോല്‍വിക്കുശേഷവും മെസി എതിര്‍കളിക്കാരെ അഭിനന്ദിക്കാതെയും ക്ലബ്ബിലെ സഹതാരമായ റാക്കിറ്റിച്ചിനോട് പോലും മിണ്ടാതെയുമാണ് മടങ്ങിയത്. കടുത്ത സമ്മര്‍ദത്തിലാണ് താനെന്ന് മത്സരത്തിനു മുമ്പ് തന്നെ മെസിയുടെ ശരീരഭാഷയില്‍നിന്നു വ്യക്തമായിരുന്നു.

മത്സരത്തിനുമുമ്പ് അര്‍ജന്‍റീനയുടെ ദേശീയഗാനം മുഴങ്ങിയപ്പോള്‍ മെസി നെറ്റിയും താടിയും‍ തടവി അലക്ഷ്യമായാണ് നിന്നത്. ഇവാന്‍ സ്ട്രിനിച്ചിന്‍റെ ചലഞ്ചില്‍ വീണപ്പോഴും മെസി കടുത്ത ദേഷ്യത്തിലാണ് പ്രതികരിച്ചത്.
ഹാവിയര്‍ മഷ്‌കരാനോയുടെ ഫൗളില്‍ വീണു കിടന്ന റാക്കിറ്റിച്ചിന്‍റെ തലയിലേക്ക് നിക്കോളസ് ഒട്ടാമെന്‍ഡി പന്തടിക്കുന്ന വീഡിയോയും പ്രചരിക്കുന്നുണ്ട്. ഈ പ്രശ്‌നത്തില്‍ ഇടപെടാനും മെസിയെത്തിയില്ല.

ഗോൾ വഴി

ഗോൾ 1. ആന്‍റെ റെബിച്ച് (ക്രൊയേഷ്യ) 53-ാം മിനിറ്റ്. മധ്യനിരയിൽനിന്നു വന്ന പന്ത് മെർക്കാഡോ ഗോളി കാബല്ലെറോയ്ക്ക് മറിച്ചു. പന്ത് മെർക്കാഡോയ്ക്ക് തിരിച്ചു നൽകാനുള്ള കാബല്ലെറോയുടെ ശ്രമം പരാജയപ്പെട്ടു. പന്ത് ലഭിച്ചത് റെബിച്ചിന്‍റെ പാകത്തിന്. ഒന്നാന്തരമൊരു വോളിയിലൂടെ റെബിച്ച് പന്ത് വലയിലെത്തിച്ചു.

ഗോൾ 2. ലൂക്ക മോഡ്രിച്ച് (ക്രൊയേഷ്യ) 80-ാം മിനിറ്റ്. അർജന്‍റീനയുടെ ഓട്ടമെൻഡിയെ കബളിപ്പിച്ച് ഇരുപത്തിയഞ്ച് വാര അകലെനിന്ന് വെടിയുണ്ട കണക്കെ മോഡ്രിച്ച് പായിച്ച ഷോട്ട് വലയുടെ വലതുമൂലയിൽ.

ഗോൾ 3. ഇവാൻ റാക്കിറ്റിച്ച് (ക്രൊയേഷ്യ) 90+1ാം മിനിറ്റ്. അർജന്‍റീനയുടെ പ്രതിരോധം പാളിയപ്പോൾ റീബൗണ്ട് പന്ത് കൊവാസികിന്‍റെ പക്കൽനിന്നു ലഭിച്ച റാക്കിറ്റിച്ച് വല കുലുക്കി.

കളിയിലെ കണക്ക്

അർജന്‍റീന കൊയേഷ്യ

58% പന്തടക്കം 42%
5 കോർണർ 2
3 ഗോൾ ഷോട്ട് 5
10 ഷോട്ട്സ് 5
15 ഫൗൾസ് 23
3 മഞ്ഞക്കാർഡ് 4
4 ഓഫ് സൈഡ് 3


ജോസ് കുന്പിളുവേലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.