ഒരു അർജന്‍റൈൻ കണ്ണീർക്കഥ...
ഒരു അർജന്‍റൈൻ കണ്ണീർക്കഥ...
Saturday, June 23, 2018 12:58 AM IST
എന്തൊക്കെ ബഹളമായിരുന്നു... "ചാട്ടുളി ഡൈബാല', "മെസീൻഗണ്ണ്’, "ഹിഗ്വിൻ ബോംബ്', "സാംപോളി തന്ത്രം'... ഒടുവിൽ കളികഴിഞ്ഞപ്പോൾ പവനായി ശവമായി. അതോടെ ഫുട്ബോൾ ലോകത്ത് സീരിയലുകളെ വെല്ലുന്ന കണ്ണീർക്കഥ പാണന്മാർ പാടി, അർജന്‍റൈൻ ആരാധകരുടെ കണ്ണീർക്കഥ... മനംനൊന്ത് ജീവനൊടുക്കാൻ വെള്ളത്തിൽ ചാടിയ ആരാധകൻ ഒരു വശത്ത്, മറുവശത്ത് ട്രോളർമാരുടെ പൊങ്കാലയും.

അർജന്‍റീന ക്രൊയേഷ്യയോട് 3-0ന്‍റെ ചരിത്രതോൽവി വഴങ്ങിയ ഒറ്റ രാത്രികൊണ്ട് മലയാളക്കരയിലെ അർജന്‍റൈൻ കട്ടൗട്ടറുകളിൽ ഭൂരിഭാഗവും അപ്രത്യക്ഷമായി... "വിടവാങ്ങുന്നേൻ... നശ്വരമുലകിൽ...’ എന്ന ശവസംസ്കാര ഗാനം പശ്ചാത്തലമാക്കി അർജന്‍റീനയുടെ കട്ടൗട്ടുകൾ നീക്കം ചെയ്യുന്ന വീഡിയോ മലയാളികൾക്കിടയിൽ വൈറലാവുകയും ചെയ്തു.

ഇതെല്ലാം കളികാണുന്ന, കട്ട ആരാധകന്‍റെ വികാരപ്രകടനങ്ങൾ. പക്ഷേ, കളത്തിൽ അർജന്‍റീനയ്ക്ക് എന്തായിരുന്നു സംഭവിച്ചത്. 60 വർഷ ലോകകപ്പ് ചരിത്രത്തിനിടെ അർജന്‍റീന ഗ്രൂപ്പ് ഘട്ടത്തിൽ ഇതുപോലൊരു തോൽവി വഴങ്ങിയിട്ടില്ല. തോൽവിയോടെ ഗ്രൂപ്പിലെ മറ്റ് മത്സര ഫലങ്ങളിലേക്ക് കണ്ണുനട്ടിരിക്കേണ്ട ദുരവസ്ഥ ലാറ്റിനമേരിക്കൻ സംഘത്തിനുണ്ടായി. അതിന്‍റെ സുപ്രധാന കാരണങ്ങളിലേക്ക്...

സാംപോളിയുടെ മണ്ടത്തരം!

അർജന്‍റൈൻ പരിശീലകൻ ഹൊർഹെ സാംപോളിയുടെ ആനമണ്ടത്തരമായാണ് ടീം തെരഞ്ഞെടുപ്പിനെ വിശേഷിപ്പിക്കുന്നത്. മണ്ടത്തരവും ധീരതയും ഏറെ വ്യത്യാസമുണ്ടെന്നും ഫുട്ബോൾ ചിന്തകർ വിലയിരുത്തുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ ഐസ്‌‌ലൻഡിനെതിരേ സമനില വഴങ്ങിയ ടീമിൽ വൻ അഴിച്ചുപണിയാണ് സാംപോളി നടത്തിയത്. എയ്ഞ്ചൽ ഡി മരിയ, ഗോണ്‍സാലോ ഹിഗ്വിൻ, പൗലോ ഡൈബാല, എവർ ബെനേഗ, ജിയോവാണി ലോ സെൽസോ എന്നീ പ്രമുഖരെ സൈഡ് ബെഞ്ചിൽ ഇരുത്തി. അതേസമയം, എൻസോ പെരെസ്, ഗബ്രിയേൽ മെർകാഡോ, നികോളാസ് തന്തിയാഫിസോ, മാക്സി മെസ, മാർകസ് അക്യൂന എന്നിവരെ കളത്തിലിറക്കുകയും ചെയ്തു.

സാംപോളിയുടെ ചൂതാട്ടമായിരുന്നു ടീം തെരഞ്ഞെടുപ്പെന്നു വ്യക്തം. ഹൈവോൾട്ട് മത്സരത്തിൽ, പ്രത്യേകിച്ച് ജയം അനിവാര്യമായ സാഹചര്യത്തിൽ ഇത്തരമൊരു ചൂതാട്ടം ഒഴിവാക്കാമായിരുന്നു എന്നു വിലയിരുത്തപ്പെടുന്നു.

രണ്ടാംനിര സംഘത്തെ ഉപയോഗിച്ച് അദ്ഭുതം കാണിക്കാമെന്നു വിചാരിച്ച സാംപോളിക്ക് പിഴച്ചു. കളിയിലുടനീളം സാംപോളി പരിശീലകർ നിൽക്കേണ്ട ഗ്രൗണ്ട് ഏരിയയിൽ കൂട്ടിലടച്ച വെരുകിനെപോലെ നടക്കുകയായിരുന്നു എന്നതും വാസ്തവം.


ദുരന്തമായി കാബല്ലെറോ

മുപ്പത്തിയാറുകാരനായ അർജന്‍റൈൻ ഗോളി വില്ലി കാബല്ലെറോ 52-ാം മിനിറ്റിൽ ചെയ്ത ഒരു മണ്ടത്തരം. അത് അദ്ദേഹത്തെ ദുരന്തനായകനാക്കി. മത്സരത്തിന്‍റെ ടേണിംഗ് പോയിന്‍റ് ആയതും കാബല്ലോ റെബിക്കിനു പാകമായി നല്കിയ ആ പാസ് ആയിരുന്നു. മൈനസ് പാസ് മറിച്ചു നല്കാനുള്ള കാബല്ലെറോയുടെ ശ്രമം പരാജയപ്പെട്ടതാണ് അർജന്‍റീനയുടെ വിധി നിർണയിച്ചത്. ആ ദുരന്തത്തിൽനിന്ന് കരകയറാൻ അർജന്‍റീനയ്ക്ക് പിന്നീട് സാധിച്ചുമില്ല. സീസണിൽ കാബല്ലെറോ മികച്ച പ്രകടനമായിരുന്നില്ല കാഴ്ചവച്ചത്. ഒന്നാം നന്പർ ഗോളി സെർജ്യോ റൊമേരോ പരിക്കേറ്റ് പുറത്തായതോടെയാണ് കാബല്ലെറോ ആ സ്ഥാനത്തേക്ക് എത്തിയത്.

ശൈലി മാറ്റിയത് എന്തിന്?

പ്രതിരോധത്തിന്‍റെ കരുത്ത് ചോർത്തി മധ്യനിരയിൽ കളി മെനയാമെന്ന പ്രതീക്ഷയിലായിരിക്കാം അർജന്‍റീന ശൈലി മാറ്റിയത്. ഐസ് ലൻഡിനെതിരേ ഇറങ്ങിയ 4-2-3-1 ഫോർമേഷനായിരുന്നില്ല ക്രൊയേഷ്യക്കെതിരേ സാംപോളി ഉപയോഗിച്ചത്. പ്രതിരോധനിരക്കാരുടെ എണ്ണം മൂന്നാക്കി കുറച്ച് 3-4-2-1 ഫോർമേഷനാണ് ക്രൊയേഷ്യക്കെതിരേ കളത്തിൽ പരീക്ഷിച്ചത്. പ്രതിരോധത്തിൽ നാല് കളിക്കാരെ ഉപയോഗിച്ചാണ് അർജന്‍റീന യോഗ്യതാ റൗണ്ട് മുതലുള്ള മത്സരങ്ങൾക്ക് ഇറങ്ങിയത്. ബോക്സിനുള്ളിൽ മൈനസ് പാസ് നല്കി ആദ്യ പകുതിയിൽ അർജന്‍റീന ദുരന്തം വരുത്തിവയ്ക്കുമെന്ന സൂചന നല്കിയിരുന്നു. തുറന്നുകിടന്ന പ്രതിരോധം ലൂക്ക മോഡ്രിച്ചും ആന്‍റെ റെബിക്കും മാൻസുകിച്ചും ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്തു.

ഒരുപറ്റം കളിക്കാർ മാത്രം!

കൂട്ടായ കളിയായിരുന്നില്ല അർജന്‍റീന കളത്തിൽ കാഴ്ചവച്ചത്. ടീം ഗെയിം ആണ് സാംപോളിയുടെ പ്രധാന തന്ത്രം. പരിശീലകനെന്ന നിലയിൽ സാംപോളി വിജയംകണ്ടപ്പോഴെല്ലാം ടീം ഗെയിമായിരുന്നു കളത്തിൽ നടന്നത്. ലയണൽ മെസിക്കു ചുറ്റും കളിമെനയേണ്ട ചുമതലയായിരുന്നു അർജന്‍റീനയിലെത്തിയപ്പോൾ സാംപോളിക്കുണ്ടായിരുന്നത്. ടീമെന്ന നിലയിൽ ഒത്തിണങ്ങാൻ അർജന്‍റീനയ്ക്ക് സാധിച്ചില്ല. യോഗ്യതാ റൗണ്ട് മുതൽ നിറംമങ്ങിയ കളിയാണ് അർജന്‍റീന കാഴ്ചവച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.