കാനറികൾ കുരുക്കിൽ
കാനറികൾ കുരുക്കിൽ
Tuesday, June 19, 2018 1:01 AM IST
ജോസ് കുന്പിളുവേലിൽ

മുൻ ലോകചാന്പ്യൻമാരായ ബ്രസീലിനെ കത്രികപ്പൂട്ടിൽ തളച്ച് സ്വിറ്റ്സർലൻഡ് കരുത്തുകാട്ടി. ജയം പ്രതീക്ഷിച്ച് ഇറങ്ങിയ ടിറ്റെയുടെ കുട്ടികളെ സ്വിറ്റ്സർലൻഡ് 1-1 സമനിലയിൽ തളച്ചു. ബ്രസീലിന്‍റെ ആക്രമണവും സ്വിറ്റ്സർലൻഡിന്‍റെ പ്രതിരോധവും മാത്രം കണ്ട ആദ്യ പകുതിയിൽ ഫിലിപ്പെ കുടിഞ്ഞോയിലൂടെ കാനറികൾ മുന്നിലെത്തി. എന്നാൽ, രണ്ടാം പകുതിയിൽ സ്വിറ്റ്സർലൻഡ് ശക്തമായ പ്രത്യാക്രമണങ്ങൾ സംഘടിപ്പിക്കുന്നതാണു കണ്ടത്. ഗോൾ നേടിയ ആലസ്യത്തിൽ ബ്രസീലിന്‍റെ താളം അയയുകയും ചെയ്തു. രണ്ടാം പകുതിയുടെ അഞ്ചാം മിനിറ്റിൽ ഗോളിന്‍റെ കടം തിരിച്ചടിച്ച് സ്വിസ് ഒപ്പമെത്തി. തുടർന്നങ്ങോട്ട് ബ്രസീൽ ആക്രമണങ്ങൾ അതിശക്തമാക്കിയെങ്കിലും സ്വിസ് പ്രതിരോധക്കോട്ടയും ഗോളിയും ഉലയാതെ നിന്നപ്പോൾ ലോകകപ്പ് നേടാൻ സാധ്യതയുള്ളവരിൽ പ്രധാനികളായ ടീം നിരാശ സമ്മാനിച്ച് കളം വിട്ടു.

ലീഡ് നേടാൻ ടിറ്റെ സബ്സ്റ്റിറ്റ്യൂഷനുകൾ നടത്തിയെങ്കിലും സ്വിസിന്‍റെ മുന്പിൽ പിടിച്ചു നിൽക്കാനാവാതെ ബ്രസീൽ കുഴങ്ങി നിന്നപ്പോഴാണ് മറ്റൊരു സുവർണാവസരം അവരെ തേടിയെത്തിയത്. നെയ്മറിനെ ഫൗൾ ചെയ്തതിന് ലഭിച്ച ഫ്രീകിക്ക് പക്ഷേ, സ്വിസ് പ്രതിരോധത്തിൽ തട്ടി ചിതറിയതോടെ അവസാനത്തെ പ്രതീക്ഷയും അസ്തമിച്ചു.

വൻ മതിലായി സ്വിസ്

ഫുട്ബോളിൽ പിഴവില്ലാത്ത പ്രതിരോധം തീർക്കുന്ന സ്വിറ്റ്സർലൻഡിന്‍റെ തനതു ശൈലിയുമായി ബ്രസീലിനെ കട്ടയ്ക്കു കട്ടയാക്കി നിർത്തിയത് അവരുടെ പ്രത്യേകതകൊണ്ടു മാത്രമാണ്. മത്സരം നടന്ന റഷ്യയിലെ റോസ്റ്റോവ് സ്റ്റേഡിയത്തിന്‍റെ തൂണ്‍പോലെ പ്രതിരോധത്തിന്‍റെ കോട്ട തകർക്കാൻ സാംബ താളവുമായി കളത്തിലിറങ്ങിയ നെയ്മറിനും സംഘത്തിനുമായില്ല. യൂറോപ്യൻ ചലനങ്ങൾ ഏറെ അറിയാവുന്ന മാഴ്സലോയുടെ നീക്കത്തിലൂടെയാണ് ഗോൾ വഴി തെളിച്ചത്.

ഗോളിന്‍റെ വീഴ്ചയിൽ ഒട്ടും പരുങ്ങാതെ തളരാതെ സ്വിസ് പടക്കുതിരകൾ സടകുടഞ്ഞതിന്‍റെ നേർക്കാഴ്ചയായിരുന്നു പിന്നീടങ്ങോട്ട്. കാനറികളുടെ പറക്കും തളിക നെയ്മറിനെ വേണ്ടുവോളം അകപ്പെടുത്തിയുള്ള മൽസരം മറ്റൊരു രീതിയിലേക്കും മാറി. കാനറികളുടെ ഫൗൾ വഴി സ്വിസുകാർ അതു നേടുകയും ചെയ്തു.

ശൈലി കൗണ്ടർ അറ്റാക്ക്

ആക്രമണത്തിനും കൗണ്ടർ അറ്റാക്കിനും ഫലപ്രദമായ 4-3-3 ഫോർമേഷനിലാണ് ബ്രസീലിനെ പരിശീലകൻ ടിറ്റെ അണിനിരത്തിയത്. ആവശ്യ സമയത്ത് ഒൗട്ട് സൈഡ് മിഡ്ഫീൽഡേഴ്സിനെ 4-5-1ലേക്ക് മാറ്റാനും ഇതിലൂടെ സാധിക്കുന്നു. മൂന്ന് ഫോർവേഡുകളെ അണിനിരത്തിയാണ് ആക്രമണം. ഗബ്രിയേൽ ജീസസ് സെൻട്രൽ സ്ട്രൈക്കറായും നെയ്മറും വില്യണും ഇടത് വലത് വിംഗ് ഫോർവേഡുകളായും കളത്തിലിറങ്ങി. കുടിഞ്ഞോ, കാസെമെറീനോ, പൗളീഞ്ഞോ എന്നിവരായിരുന്നു മധ്യനിരയിൽ. വിംഗർമാരായി മാഴ്സലോയും ഡാനിയേലോയും മുന്നേറ്റം നടത്തുകയും ചെയ്തു.


മറുവശത്ത് പ്രതിരോധത്തിന് ഉൗന്നൽ നല്കിയുള്ള 4-2-3-1 ശൈലിയിലായിരുന്നു വ്ളാഡിമിർ പെറ്റ് കോവിച്ച് സ്വിറ്റ്സർലൻഡിനെ ഇറക്കിയത്. സിംഗിൾസ് സ്ട്രൈക്കറായി സെഫെറോവിച്ച് ഫാൾസ് 9 ആയപ്പോൾ സുബെർ, സെമാലി, ഷാക്കിരി എന്നിവർ തൊട്ടുപിന്നിൽ. ആക്രമിക്കാനും പ്രതിരോധിക്കാനും പാകത്തിലുള്ള ഹോൾഡിംഗ് മിഡ്ഫീൽഡർമാരായി സാക്കയും ബെഹ്റാമിയും.

ഗോൾ വഴി

ഗോൾ 1: ഫിലിപ്പെ കുടിഞ്ഞോ, ബ്രസീൽ

(20-ാം മിനിറ്റ്) മാഴ്സലോയും നെയ്മറും നടത്തിയ ഇടതുവിംഗ് ആക്രമണത്തിനൊടുവിൽ സ്വിസ് പ്രതിരോധം പന്ത് തട്ടിയകറ്റി. സ്വിസ് ഡിഫൻഡർ ബഹ്റിനോ തടയാൻ ശ്രമിച്ച പന്ത് കുടിഞ്ഞോയുടെ കാലിലെത്തിയതും ഇരുപതു മീറ്റർ അകലെ നിന്നു നിറയൊഴിച്ചതും ഒരുമിച്ച്. ഗോളിയെയും സ്വിസ് താരങ്ങളെയും കാഴ്ചക്കാരാക്കി പന്ത് വലയുടെ വലത് മേൽത്തട്ടിൽ.

ഗോൾ 2: സ്റ്റീവൻ സ്യൂബർ, സ്വിറ്റ്സർലൻഡ്

(50-ാം മിനിറ്റ്). സ്വിറ്റ്സർലൻഡിന് അനുകൂലമായി ലഭിച്ച കോർണർ കിക്ക്. ഷെർദാൻ ഷാക്കിരിയുടെ കോർണർ ഉജ്വല ഹെഡറിലൂടെ സ്യൂബർ വലകുലുക്കി.

കളിയിലെ താരം

മിന്നും ഗോളിലൂടെ ബ്രസീലിന് ലീഡ് സമ്മാനിച്ച ഫിലിപ്പെ കുടിഞ്ഞോയാണ് ഫിഫ മാൻ ഓഫ് ദ മാച്ച് പുരസ്കാരത്തിന് അർഹനായത്. പതിനൊന്നാം നന്പർ താരമായ കുടീഞ്ഞോ കളത്തിൽ ചെലവിട്ടത് ഇഞ്ചുറി ടൈം അടക്കം 98 മിനിറ്റും 57 സെക്കൻഡും. 10.838 കിലോമീറ്റർ ഈ സമയംകൊണ്ട് കുടിഞ്ഞോ കവർ ചെയ്തു.

കളിയിലെ കണക്ക്

ബ്രസീൽ സ്വിറ്റ്സർലൻഡ്

12 ഫൗൾസ് 19

1 മഞ്ഞക്കാർഡ് 3
1 ഓഫ് സൈഡ് 0

7 കോർണർ 2
1 സേവ് 3

54% പന്തടക്കം 46%
4 ഗോൾ ഷോട്ട് 2
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.