ഇംഗ്ലീഷ് തെമ്മാടിക്കൂട്ടങ്ങൾ പടിക്കു പുറത്ത്
Friday, June 15, 2018 1:04 AM IST
മോസ്കോ: കാത്തുകാത്തിരുന്ന മോഹങ്ങളുടെ കടയ്ക്കൽ കത്തിവച്ച അനുഭവമായി ഇംഗ്ലണ്ടിലെ ആയിരത്തിലധികം വരുന്ന ഹൂളിഗൻസിന് (ആരാധക തെമ്മാടികൂട്ടങ്ങൾ). ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾക്കിടെ പ്രശ്നം സൃഷ്ടിക്കാൻ സാധ്യതയുള്ള ഇംഗ്ലീഷ് ഹൂളിഗൻസിനെ ബ്രിട്ടീഷ് സർക്കാർ തടഞ്ഞുവച്ചു.

ഇവരുടെ പാസ്പോർട്ടുകൾ സർക്കാർ പിടിച്ചെടുത്തു. ഇംഗ്ലീഷ് ഫുട്ബോൾ ഭ്രാന്തന്മാരുടെ മനസറിയുന്ന സർക്കാർതന്നെയാണ് ആയിരത്തിമുന്നൂറോളം തെമ്മാടികളെ രാജ്യം വിടാൻ അനുവദിക്കാതിരുന്നത്. മത്സരത്തിന്‍റെ ഗതിവിഗതി അറിഞ്ഞതിനുശേഷമേ ഇവരുടെ പാസ്പോർട്ടുകൾ വിട്ടുകൊടുക്കുകയുള്ളൂ എന്ന് അധികൃതർ അറിയിച്ചു.

2016 ലെ യൂറോ കപ്പിൽ ഇംഗ്ലീഷ് ഹൂളിഗൻസും റഷ്യൻ ഹൂളിഗൻസും ഏറ്റുമുട്ടിയതിന്‍റെ പശ്ചാത്തലത്തിലാണ് ഈ വിലക്ക്. റഷ്യയിലും ഇത് ആവർത്തിക്കുന്നമെന്നു ഭയപ്പെട്ടാണ് ബ്രിട്ടീഷ് സർക്കാരിന്‍റെ നടപടി. ബ്രിട്ടനിൽനിന്ന് പതിനായിരത്തിലധികം ഫുട്ബോൾ പ്രേമികൾ മൽസരംകാണാനായി റഷ്യയിൽ എത്തിയിട്ടുണ്ട്.


ടൂർണമെന്‍റിന്‍റെ സമാധാനപരമായ നടത്തിപ്പിനുവേണ്ടി റഷ്യയിൽ വൻ സുരക്ഷാ ക്രമീകരണങ്ങളാണ് നടത്തിയിരിക്കുന്നത്. റഷ്യക്കാരായ തെമ്മാടികൾക്കും സ്റ്റേഡിയങ്ങളിൽ പ്രവേശിക്കുന്നതിന് കർശന വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. ഹൂളിഗൻസാണെന്നു തോന്നി പിടിക്കപ്പെട്ടാൽ 6,000 യൂറോ പിഴയും ജയിൽ വാസവും ഉറപ്പാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.