അന്തർ സർവകലാശാലാ മീറ്റ്: ജിയോയ്ക്കും ജെസനും പൊന്ന്
അന്തർ സർവകലാശാലാ മീറ്റ്: ജിയോയ്ക്കും ജെസനും പൊന്ന്
Friday, December 15, 2017 1:31 PM IST
ഗുണ്ടൂർ : 78-ാമത് അന്തര്‍ സര്‍വകലാശാല അത്‌ലറ്റിക് മീറ്റില്‍ നാലാം ദിവസം പൂര്‍ത്തിയായപ്പോള്‍ മംഗളൂരു യൂണിവേഴ്‌സിറ്റി ഒന്നാം സ്ഥാനത്തു തുടരുന്നു. 112 പോയിന്‍റാണ് മംഗളൂരുവിന്. 70 പോയിന്‍റുമായി മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയും 63 പോയിന്‍റുമായി കാലിക്കട്ട് യൂണിവേഴ്‌സിറ്റി യും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

പുരുഷ വിഭാഗത്തില്‍ 81 പോയിന്‍റുമായി മംഗളൂരു ഒന്നാംസ്ഥാനത്ത് നില്‍ക്കുന്നു. 39 പോയിന്‍റുള്ള കാലിക്കട്ട് യൂണിവേഴ്‌സിറ്റിയാണ് രണ്ടാമത്. 28 പോയിന്‍റുള്ള എംജി നാലാം സ്ഥാനത്താണ്. വനിതകളില്‍ കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി ഒന്നാം സ്ഥാനത്തു തുടരുന്നു. 42 പോയിന്‍റാണ് എംജിയുടെ വനിതകള്‍ക്ക്. 31 പോയിന്‍റുമായി മംഗളൂരു യൂണിവേഴ്‌സിറ്റി രണ്ടാമതും 24 പോയിന്‍റുള്ള കാലിക്കട്ട് യൂണിവേഴ്‌സിറ്റി മൂന്നാമതും നില്‍ക്കുന്നു.

മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിക്ക് ഇന്നലെ രണ്ടു സ്വര്‍ണവും രണ്ടു വെള്ളിയും. കാലിക്കട്ട് യൂണിവേഴ്‌സിറ്റിക്ക് ഒരു സ്വര്‍ണവും ഒരു വെള്ളിയും മൂന്നു വെങ്കലവും. കേരള യൂണിവേഴ്‌സിറ്റിക്ക് ഒരു വെങ്കലം. പുരുഷന്മാരുടെ ഹൈ ജംപില്‍ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ ജിയോ േജാസ് സ്വര്‍ണം സ്വന്തമാക്കി. 2.11 മീറ്റര്‍ ചാടിക്കടന്നാണ് ജിയോ സ്വര്‍ണമണിഞ്ഞത്.

സെന്‍റ് ആൽബർട്ട് കോളജിലെ വിദ്യാർഥിയായ ജിയോ ജോസ് മുൻ ഹൈജംപർ കൂടിയായ മനോജ് തോമസിന്‍റെ കീഴിലാണ് പരിശീലനം നടത്തുന്നത്.

വനിതകളുടെ 4-100 മീറ്റര്‍ റിലേയിലും മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി സ്വര്‍ണം നേടി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയെ ബഹുദൂരം പിന്നിലാക്കിയാണ് എംജി സ്വര്‍ണമണിഞ്ഞത്. 46.64 സെക്കന്‍ഡിലാണ് എംജിയുടെ വനിതകള്‍ ഒന്നാം സ്ഥാനത്തെത്തിയത്. കെ.എസ്. അഖില,ടി.എസ്. ആര്യ, രമ്യ രാജൻ, അഞ്ജലി ജോൺസൺ എന്നിവരടങ്ങിയ ടീമാണ് സ്വർണം നേടിയത്.

47.10 സെക്കന്‍ഡിലാണ് കാലിക്കട്ട് ഫിനിഷ് ചെയ്തത്.

ശ്രുതി രാജ്, ഡിൽന, സുഗിന, അമല എന്നിവരാണ് കാലിക്കറ്റിനുവേണ്ടി അണിനിരന്നത്. പുരുഷ വിഭാഗത്തിൽ 4x100 റിലേയിൽ എംജി വെള്ളിമെഡൽ നേടി. 40.91 സെക്കന്‍ഡിലാണ് എംജി ഫിനിഷ് ചെയ്തത്. മംഗളൂരു യൂണിവേഴ്‌സിറ്റി (40.83 സെക്കന്‍ഡ്) പുതിയ മീറ്റ് റിക്കാര്‍ഡോടെ സ്വര്‍ണം നേടി.


സച്ചിൻ ബിനു, അഭിജിത്ത് വി. നായർ, അതുൽ സോമൻ (എംഎ കോളജ്), എസ്. ലിങ്കൻ (എസ്ബി കോളജ്) എന്നിവരാണ് വെള്ളിമെഡൽ നേടിയ ടീമിലെ അംഗങ്ങൾ.
വനിതകളുടെ ലോംഗ് ജംപില്‍ എംജി യൂണിവേഴ്‌സിറ്റിയുടെ രമ്യ രാജന്‍ (5.68) വെള്ളി നേടി. അവസാന ചാട്ടത്തിലാണ് മുന്നിട്ടുനിന്നിരുന്ന രമ്യ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.

പാലാ അൽഫോൻസാ കോളജിലെ ഒന്നാം വർഷ പിജി വിദ്യാർഥിനിയായ രമ്യ സ്പോർട്സ് കോച്ച് അനൂപ് ജോസഫിന്‍റെ കീഴിലാണ് പരിശീലനം. 400 മീറ്റർ ഹർഡിൽസിൽ നിലവിലെ റിക്കാർഡ് മെച്ചപ്പെടുത്തിക്കൊണ്ട് എംജി സർവകലാശാലയുടെ ജെറിൻ ജോസഫ് (59.19) വെള്ളിനേടി.

പാലാ അൽഫോൻസാ കോളജിലെ ഒന്നാം വർഷ പിജി വിദ്യാർഥിയായ ജെറിൻ തങ്കച്ചൻ മാത്യുവിന്‍റെ കീഴിലാണ് പരിശീലനം. കഴിഞ്ഞ ദിവസം നടന്ന 400 മീറ്ററിലgം ജെറിൻ വെങ്കലമെഡൽ കരസ്ഥമാക്കിയിരുന്നു.

പുരുഷന്മാരുടെ പോള്‍വോള്‍ട്ടില്‍ കാലിക്കട്ടിന്‍റെ കെ.ജി. ജെസന്‍ പുതിയ മീറ്റ് റിക്കാര്‍ഡോടെ സ്വര്‍ണമെഡലണിഞ്ഞു. 2015ല്‍ പഞ്ചാബ് യൂണിവേഴ്‌സിറ്റിയുടെ സോനു സൈനി (4.90 മീറ്റര്‍) സ്ഥാപിച്ച റിക്കാര്‍ഡാണ് ജെസന്‍ ചാടിക്കടന്നത്. 4.91 മീറ്ററാണ് ജെസന്‍ കുറിച്ച പുതിയ ഉയരം. പാലാ ജംപ്സ് അക്കാഡമിയിലെ സതീഷ് കുമാറിന്‍റെ കീഴിലാണ് പരിശീലനം.

പുരുഷന്മാരുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ കാലിക്കട്ടിന്‍റെ എ. റഷീദ് (52.80 സെക്കന്‍ഡ്), വനിതകളുടെ 10000 മീറ്ററില്‍ കാലിക്കട്ടിന്‍റെ എം.ഡി. താര (35:59.75 സെക്കന്‍ഡ്), പുരുഷന്മാരുടെ 20 കിലോ മീറ്റര്‍ നടത്തത്തില്‍ അനീഷ് കെ. (1:34:01 സെക്കന്‍ഡ്) എന്നിവര്‍ വെങ്കലം നേടി.

വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ കേരള യൂണിവേഴ്‌സിറ്റിയുടെ പി. ഒ. സയന (1:00.43 സെക്കന്‍ഡ്) വെങ്കലം സ്വന്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.