റയലോട്ടം തുടങ്ങി
റയലോട്ടം തുടങ്ങി
Thursday, September 14, 2017 11:45 AM IST
മാഡ്രിഡ്: കഴിഞ്ഞ മത്സരങ്ങളില്‍ റയല്‍ മാഡ്രിഡിന് എന്തായിരുന്നു കുറവെന്ന് ക്രിസ്റ്റ്യനോ റൊണാള്‍ഡോ കാണിച്ചുകൊടുത്തു. ചാമ്പ്യന്‍സ് ലീഗ് ഫുട്ബോൾ പോരാട്ടത്തില്‍ ഗ്രൂപ്പ് എച്ചിലെ ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ റൊണാള്‍ഡോയുടെ ഇരട്ട ഗോള്‍ മികവില്‍ 3-0ന് അപ്പോയല്‍ നികോസിയയെ തോല്‍പ്പിച്ചു. സ്പാനിഷ് ആഭ്യന്തര മത്സരത്തില്‍ അഞ്ചു കളിയില്‍ വിലക്കു നേരിടുന്ന റൊണാള്‍ഡോ ഇല്ലാതെയാണ് റയല്‍ കഴിഞ്ഞ മൂന്നു ലാ ലിഗ മത്സരങ്ങള്‍ക്കിറങ്ങിയത്. ഇതില്‍ ജയിക്കാനായത് ഒരണ്ണത്തില്‍ മാത്രം രണ്ടെണ്ണത്തില്‍ സമനിലയായിരുന്നു.

ചാമ്പ്യന്‍സ് ലീഗില്‍ റൊണാള്‍ഡോ ഗോളടിച്ച് ഫോമിലാണെന്നു തെളിയിച്ചു.
12-ാം മിനിറ്റില്‍ ഗാരത് ബെയ്‌ലിന്‍റെ ലോ ക്രോസില്‍നിന്ന് റൊണാള്‍ഡോ റയലിനെ മുന്നിലെത്തിച്ചു. 51-ാം മിനിറ്റില്‍ പെനാല്‍റ്റി വലയിലാക്കി പോര്‍ച്ചുഗീസ് താരം രണ്ടാം ഗോള്‍ നേടി. 61-ാം മിനിറ്റില്‍ സെര്‍ജിയോ റാമോസ് തലയ്ക്കു മുകളിലൂടെയ തൊടുത്ത കിക്കും സന്ദര്‍ശകരുടെ വലയില്‍ വീണു. ജയത്തോടെ റയല്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്തി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ടോട്ടനം ഹോട്‌സ്പര്‍ വെംബ്ലിയില്‍നടന്ന മത്സരത്തില്‍ ബൊറൂസിയ ഡോർട്ട്മുണ്ടിനെ 3-1 കീഴടക്കി.

ലാലിഗയില്‍ റൊണാള്‍ഡോ ഇല്ലാതെ സ്വന്തം ഗ്രൗണ്ടില്‍ കളിച്ച റയലിന് വലന്‍സിയയോടും ലെവന്‍റെയോടും സമനിലകൊണ്ട് തൃപ്തരാകേണ്ടിവന്നു. അഞ്ചു മത്സരങ്ങളുടെ വിലക്കിനെ സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍റെ ദ്രോഹമെന്നാണ് റൊണാള്‍ഡോ വിശേഷിപ്പിച്ചത്. ആല്‍വരോ മൊറാട്ടയ്ക്കു പകരം ഒരാള്‍ ഇല്ലാത്തതാണ് ക്ലബ്ബിന്‍റെ പരാജയമെന്ന് റയല്‍ പരിശീലകന്‍ സിനദിന്‍ സിദാന്‍ സമ്മതിച്ചു. കരീം ബെന്‍സമയ്ക്കാണെങ്കില്‍ തുടഞരമ്പിനു പരിക്കും.

അപോയലിനെതിരേ റൊണാള്‍ഡോയ്‌ക്കൊപ്പം മുന്‍നിരയില്‍ കളിച്ച ബെയ്‌ൽ‍ ഒരുക്കിയ ക്രോസാണ് ആദ്യ ഗോളിനു വഴിയൊരുക്കിയത്. പ്രതിരോധക്കാരെ കടന്ന് മുന്നേറിയ ഇസ്‌കോ ബെയ്‌ലിനു നല്‍കി. ബോക്‌സിനുള്ളില്‍ വച്ച് ബെയ്‌ൽ റൊണാള്‍ഡോയ്ക്കു നല്കിയ ക്രോസ് പോര്‍ച്ചുഗീസ് താരം കൃത്യമായി വലയിലാക്കി. മത്തേയോ കൊവാസിച്ചിന് പരിക്കേറ്റത് റയലിനു തിരിച്ചടിയായി. പകരം ടോണി ക്രൂസ് ഇറങ്ങി.

34-ാം മിനിറ്റില്‍ റൊണാള്‍ഡോ രണ്ടാം ഗോള്‍ നേടുന്നതിന് അടുത്തെത്തിയതാണ്. എന്നാല്‍, റൊണാള്‍ഡോ ചെത്തിവിട്ട പന്ത് ലക്ഷ്യം കണ്ടില്ല. രണ്ടാം പകുതിയുടെ തുടക്കത്തില്‍ പോര്‍ച്ചുഗീസ് നായകന്‍റെ ഷോട്ട് ക്രോസ്ബാറില്‍ തട്ടി ഗോള്‍ ലൈനില്‍ വീണു. ഗോള്‍ലൈന്‍ ടെക്‌നോളജി ഉപയോഗിച്ചു നടത്തിയ പരിശോധനയില്‍ പന്തിന്‍റെ പകുതിയേ വര കടന്നിട്ടുള്ളുവെന്ന് ബോധ്യമായി. ബോക്‌സിനുള്ളില്‍വച്ച് റോബര്‍ട്ടോ ലാഗോയുടെ കൈയില്‍ പന്ത് തട്ടിയതിനു ലഭിച്ച പെനാല്‍റ്റി വലയിലാക്കി റൊണാള്‍ഡോ ലീഡ് നല്‍കി. പത്ത് മിനിറ്റ് കഴിഞ്ഞ് മൂന്നാം ഗോളുമെത്തി. ബെയ്‌ലിന്‍റെ ഹെഡര്‍ പ്രതിരോധത്തില്‍ തട്ടി ഉയര്‍ന്നു പൊങ്ങി. പന്തിനായി ശരീരമെന്ന് വെട്ടിച്ച റാമോസ് തലയ്ക്കുമുകളിലൂടെയുള്ള കിക്കിലൂടെ മൂന്നാം ഗോളും പിറന്നു.

ടോട്ടനം തകര്‍ത്തു

ഹാരി കെയ്‌ന്‍റെ ഇരട്ട ഗോള്‍ മികവില്‍ ടോട്ടനം ബൊറൂസിയ ഡോര്‍ട്മുണ്ട് ഉയര്‍ത്തിയ എല്ലാം സമ്മര്‍ദങ്ങളും തകര്‍ത്ത് വെംബ്ലിയില്‍ 3-1ന്‍റെ ജയം നേടി. സണ്‍ ഹ്യുംഗ് മിന്‍ നാലാം മിനിറ്റില്‍ ആതിഥേയരെ മുന്നിലെത്തിച്ചു. 11-ാം മിനിറ്റില്‍ ആന്ദ്രെ യാര്‍മോലെങ്കെ സമനില പിടിച്ചു. ലീഡ് തിരിച്ചുപിടിക്കാന്‍ ടോട്ടനത്തിന് നാലു മിനിറ്റേ വേണ്ടിവന്നുള്ളൂ. രണ്ടു പ്രതിരോധക്കാരെ വെട്ടിച്ച് കടന്ന കെയ്ന്‍ ലക്ഷ്യം ഭേദിച്ചു. 37-ാം മിനിറ്റില്‍ ഡോര്‍ട്ട്മുണ്ടിന്‍റെ ക്രിസ്റ്റ്യന്‍ പുലിസിച്ചിന്‍റെ ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് പുറത്തേക്കു പോയത്. 60-ാം മിനിറ്റില്‍ കെയ്ന്‍ രണ്ടാം ഗോള്‍ ഡോര്‍ട്ട്മുണ്ടിന്‍റെ ലീഡ് ഉയര്‍ത്തി.


ലിവറിനെ സെവിയ്യ തളച്ചു

മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം ചാമ്പ്യന്‍സ് ലീഗില്‍ തിരിച്ചെത്തിയ ലിവര്‍പൂളിന് ആദ്യ മത്സരം വിജയത്തോടെ തുടങ്ങാനായില്ല. സ്വന്തം ആന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ലിവര്‍പൂള്‍ 2-2ന് സെവിയ്യയുമായി സമനില വഴങ്ങി. അഞ്ചു മിനിറ്റായപ്പോള്‍ വിസാം ബെന്‍ യെഡെര്‍ സെവിയ്യയെ മുന്നിലെത്തിച്ചു. 21-ാം മിനിറ്റില്‍ റോബര്‍ട്ടോ ഫിര്‍മിനോ സമനില ഗോള്‍ നേടി. 37-ാം മിനിറ്റില്‍ മുഹമ്മദ് സാലഹ് ലിവര്‍പൂളിന് ലീഡ് നല്കി. ഇടവേളയ്ക്കു മുമ്പ് ലിവര്‍പൂളിന് അനുകൂലമായി പെനാല്‍റ്റി. സാദിയോ മാനെ ബോക്‌സിനുള്ളില്‍ വലിച്ചിട്ടതിനായിരുന്നു പെനാല്‍റ്റി. കിക്കെടുത്ത ഫിര്‍മിനോയുടെ ഷോട്ട് നേരെ പോസ്റ്റില്‍ തട്ടുകയാണ് ചെയ്തത്. അവസരം നഷ്ടമാക്കി ലിവര്‍പൂള്‍ രണ്ടാം പകുതിയില്‍ വിജയം കൈവിട്ടു. 72-ാം മിനിറ്റില്‍ ജോക്വിന്‍ കൊറേയ സെവിയ്യയ്ക്കു സമനില നല്കി. ഇതോടെ ലിവര്‍പൂള്‍ പരിശീലകന്‍ യുര്‍ഗന്‍ ക്ലോപ്പ് വിജയഗോളിനായി ഫിലിപ്പെ കുടിഞ്ഞോയെ ഇറക്കി. സീസണില്‍ ആദ്യമായാണ് കുടിഞ്ഞോ കളത്തിലെത്തിയത്. എന്നാല്‍ പരിശീലകന്‍ പ്രതീക്ഷിച്ച ഫലം ബ്രസീലിയന്‍ താരത്തില്‍നിന്നുവന്നില്ല.ഈ ഗ്രൂപ്പിലെ മാരിബര്‍-സ്പാര്‍ടക് മോസ്‌കോ മത്സരം 1-1ന് സമനിലയായി.

നാലടിച്ച് സിറ്റി

ജോണ്‍ സ്‌റ്റോണ്‍സിന്‍റെ ഇരട്ട ഗോള്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് എവേ മത്സരത്തില്‍ ഫെയെനൂര്‍ദിനെതിരേ 4-0ന്‍റെ ജയം നല്‍കി. സമയം ഒട്ടും പാഴാക്കാതെ തുടക്കത്തിലേ ലീഡ് നേടാന്‍ സിറ്റിക്കായി. കോര്‍ണര്‍ ഫ്‌ളാഗിനടുത്തുനിന്ന് ഡേവിഡ് സില്‍വ നല്‍കി ക്രോസ് സ്‌റ്റോണ്‍ വലയിലാക്കി. എട്ട് മിനിറ്റിനുള്ളില്‍ സെര്‍ജിയോ അഗ്വേറോ സിറ്റിയുടെ ലീഡ് രണ്ടാക്കി. കെയ്‌ൽ വാക്കറുടെ ക്രോസില്‍നിന്നായിരുന്നു അര്‍ജന്‍റൈന്‍ താരം ഗോള്‍ നേടിയത്. യൂറോപ്യന്‍ മത്സരങ്ങളില്‍ അഗ്വേറോയുടെ 50-ാമത്തെ ഗോളായിരുന്നു. 25-ാം മിനിറ്റില്‍ ഗബ്രിയേല്‍ ജീസസ് സിറ്റിയുടെ മൂന്നാം ഗോളും നേടി. 63-ാം മിനിറ്റില്‍ സ്‌റ്റോണ്‍സ് മറ്റൊരു ഹെഡറിലൂടെ രണ്ട് ഗോള്‍ തികച്ചു.

മറ്റൊരു മത്സരത്തില്‍ ഷക്തര്‍ ഡൊണെറ്റ്‌സ്‌ക് 2-1 നാപ്പോളിയെ തകര്‍ത്തു.
ഗ്രൂപ്പ് ജിയില്‍ ആദ്യമായി ചാമ്പ്യന്‍സ് ലീഗിലെത്തിയ ജര്‍മന്‍ ക്ലബ് ലീപ്‌സിഗ് കഴിഞ്ഞ സീസണില്‍ സെമിയിലെത്തിയ മോണക്കോയെ 1-1ന് സമനിലയില്‍ കുരുക്കി. ബെസിക്റ്റാസ് 3-1ന് പോര്‍ട്ടോയെ തോല്‍പ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.