ബയേണിന്‍റെ ജയത്തോടെ ബുണ്ടസ് ലിഗയ്ക്ക് തുടക്കം
ബയേണിന്‍റെ  ജയത്തോടെ  ബുണ്ടസ്  ലിഗയ്ക്ക് തുടക്കം
Saturday, August 19, 2017 11:27 AM IST
ബര്‍ലിന്‍: ജര്‍മന്‍ ഫുട്‌ബോള്‍ ലീഗിന് ബയേണ്‍ മ്യൂണിക്കിന്‍റെ വെടിക്കെട്ടു വിജയത്തോടെ കിക്കോഫ്. ബയര്‍ ലെവര്‍കുസനുമായി നടന്ന മത്സരത്തില്‍ ചാമ്പ്യന്‍മാര്‍ ജയിച്ചു കയറിയത് ഒന്നിനെതിരേ മൂന്നു ഗോളിന്.

ആദ്യമായി ബയേണ്‍ ക്ലബ്ബിന്‍റെ ജേഴ്‌സിയില്‍ കളിക്കുന്ന നിക്കോളാസ് സുലെയാണ് ഈ സീസണിലെ ആദ്യഗോള്‍ നേടിയത് . തൊട്ടു പിന്നാലെ കോറെന്‍റിന്‍ ടോളിസോയും ഗോള്‍ നേടി. ഒന്‍പതാം മിനിറ്റില്‍ വിദാല്‍ കിമ്മിഷിനു നല്‍കിയ ഹെഡര്‍ പാസ് പിടിച്ചെടുത്ത ടൊളിസോ അത്യുഗ്രന്‍ ഷോട്ടിലൂടെ ഗോളാക്കി മാറ്റി.


53-ാം മിനിറ്റില്‍ ചാള്‍സ് അറംഗിസിന്‍റെ ഫൗള്‍ അവര്‍ക്കുതന്നെ തിരിച്ചടിയായി. മഞ്ഞക്കാര്‍ഡിനൊപ്പം പെനാല്‍റ്റിയും ബയറിനു വിധിച്ചു. പെനാല്‍റ്റിയിലൂടെ ബയേണിനായി റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി മൂന്നാമത്തെ ഗോളും നേടി പട്ടിക തികച്ച് ആധിപത്യം ഉറപ്പിച്ചു. 65-ാം മിനിറ്റില്‍ അഡ്മിര്‍ മെഹ്‌മദി യിലൂടെ ബയര്‍ ഗോള്‍ മടക്കി.

ജോസ് കുമ്പിളുവേലില്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.