സിംഗപ്പൂരില്‍ ബയേണ്‍
സിംഗപ്പൂരില്‍ ബയേണ്‍
Tuesday, July 25, 2017 11:37 AM IST
ബര്‍ലിന്‍: അന്താരാഷ്‌ട്ര ചാമ്പ്യന്‍സ് കപ്പില്‍ അടിതെറ്റി നിലംപരിശായ ബയേണ്‍ സിംഗപ്പൂരില്‍ ചൊവ്വാഴ്ച നടന്ന മല്‍സരത്തില്‍ 2012 ല്‍ ചാമ്പ്യന്‍സ് ലീഗില്‍ മുത്തമിട്ട ചെല്‍സിയെ രണ്ടിനെതിരെ മൂന്നുഗോളുകള്‍ക്ക് തുരത്തി. ആദ്യപകുതിയുടെ അവസാന വിസിലിനു തൊട്ടുമുന്‍പുവരെ മൂന്നു ഗോളിനു മുന്നിലായിരുന്ന ബയേണ്‍ നാല്‍പ്പത്തിയഞ്ചാം മിനിറ്റില്‍ ഒരുഗോൾ വഴങ്ങുകയായിരുന്നു.

അഞ്ചാം മിനിറ്റില്‍ ബ്രസീലിയന്‍ താരമായ റഫീഞ്ഞയാണ് ബയേണിനുവേണ്ടി ആദ്യഗോള്‍ നേടിയത്. 20 മീറ്റര്‍ അകലെ നിന്നു തൊടുത്ത പന്ത് പുല്‍ത്തകിടിയിൽ മുത്തമിട്ടാണ് നെറ്റില്‍ പതിച്ചത്.

കുറെക്കാലമായി സ്‌കോര്‍ ഒന്നും നേടാതിരുന്ന തോമസ് മ്യൂളറാണ് പന്ത്രണ്ടാം മിനിറ്റിലും ഇരുപത്തിയേഴാം മിനിറ്റിലും ചെല്‍സിയുടെ വല തുളച്ചത്. ഇതിനു കാരണമായത് യഥാക്രമം ഫ്രഞ്ചുകാരനായ റിബറിയും പോളണ്ടുകാരനായ ലെവൻ ഡോവ്സ്കിയുമാണ്.

ആദ്യപകുതിയില്‍ പുറകില്‍നിന്ന ചെല്‍സി രണ്ടാം പകുതിയില്‍ ഉണര്‍ന്നു കളിച്ചെങ്കിലും ബയേണിനെ ഭാഗ്യം വിജയത്തിലെത്തിച്ചു. എണ്‍പത്തിയഞ്ചാം മിനിറ്റില്‍ മൊറാട്ടയെടുത്ത കോര്‍ണര്‍ കിക്ക് ബയേണ്‍ താരം മാറ്റ് ഹുമ്മല്‍സ് തട്ടിയകറ്റാന്‍ ശ്രമിച്ചത് ബോക്‌സിനുള്ളില്‍ നിന്ന ബാറ്റ്ഷുയി അനായാസം നെറ്റിലെത്തിക്കുകയായിരുന്നു. തടുക്കാന്‍ ശ്രമിച്ച ഗോളിയും ഇവിടെ കാഴ്ചക്കാരനായി. ബയേണിന്‍റെ മികച്ച കളിക്കാരനായ അലക്‌സിസ് സാഞ്ചസ് മല്‍സരത്തില്‍ നിറഞ്ഞു കളിച്ചെങ്കിലും സ്‌കോര്‍ ചെയ്തില്ല. ആഴ്‌സണലിനോടും എസി മിലാനോടും ബയേണ്‍ നാളെ ഇന്‍റര്‍ മിലാനുമായി മത്സരിക്കും.

ജോസ് കുമ്പിളുവേലില്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.