രവി ശാസ്ത്രിയുടെ താത്പര്യപ്രകാരം ഭരത് അരുണ്‍ ഇന്ത്യയുടെ ബൗളിംഗ് കോച്ച്
രവി ശാസ്ത്രിയുടെ താത്പര്യപ്രകാരം ഭരത് അരുണ്‍  ഇന്ത്യയുടെ ബൗളിംഗ് കോച്ച്
Tuesday, July 18, 2017 12:05 PM IST
മുംബൈ: പരിശീലകന്‍ രവി ശാസ്ത്രി കെട്ടിയിടത്ത് ബിസിസിഐയും ടീം ഇന്ത്യയും. സച്ചിന്‍ തെണ്ടുല്‍ക്കറും സൗരവ് ഗാംഗുലിയും വി.വി. എസ്. ലക്ഷ്മണും അടങ്ങിയ ഇന്ത്യന്‍ ക്രിക്കറ്റ് ഉപദേശക സമിതിയുടെ നിര്‍ദേശം മറികടന്നു മുന്‍പേസ് ബൗളര്‍ ഭരത് അരുണിനെ ഇന്ത്യന്‍ ടീമിന്‍റെ ബൗളിംഗ് കോച്ചായി ബിസിസിഐ നിയമിച്ചു. സഞ്ജയ് ബംഗാര്‍ സഹപരിശീലകനായും ആര്‍. ശ്രീധര്‍ ഫീല്‍ഡിംഗ് കോച്ചായും തുടരും.

ഉപദേശികസമിതി സഹീര്‍ഖാനെ ബൗളിംഗ് കോച്ചായും രാഹുല്‍ ദ്രാവിഡിനെ വിദേശപര്യടനങ്ങളിലെ ബാറ്റിംഗ്് ഉപദേശകനായും നിയമിച്ചിരുന്നു. രവി ശാസ്ത്രിയെ കോച്ചായി തെരഞ്ഞെടുത്തതും സച്ചിന്‍-ലക്ഷ്മണ്‍-ഗാംഗുലി സമിതിയായിരുന്നു. എന്നാല്‍, സഹീറിനെയും ദ്രാവിഡിനെയും ഉപദേഷ്ടാക്കളായി നിയോഗിക്കാമെന്നായിരുന്നു രവി ശാസ്ത്രിയുടെ നിലപാട്. സഹപരിശീലകരെ തിരഞ്ഞെടുക്കുന്നതു മുഖ്യ പരിശീലകന്‍റെ അധികാരമാണെന്നും ശാസ്ത്രി പറഞ്ഞു. ശാസ്ത്രിയുടെ നിലപാട് ബിസിസിഐ അംഗീകരിക്കുകയായിരുന്നു.

ഇതോടെ സഹീര്‍ ഖാനെ ബൗളിംഗ് പരിശീലകനായി നിയമിച്ച ബിസിസിഐയുടെ നിലപാട് ചോദ്യം ചെയ്യപ്പെടുകയാണ്. അതിനിടെ, രാഹുല്‍ ദ്രാവിഡ് വിദേശ പര്യടനങ്ങളില്‍ ബാറ്റിംഗ് പരിശീലകനായി ഉണ്ടാകുമോ എന്ന കാര്യത്തില്‍ ബിസിസിഐ നിലപാട് വിശദീകരിച്ചിട്ടുമില്ല. ഓരോരുത്തരുടെയും ലഭ്യത അനുസരിച്ച് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് ബിസിസിഐയുടെ പുതിയ കമ്മിറ്റിയുടെ തീരുമാനം.
2019 ഐസിസി ലോകകപ്പ് വരെയാണ് ഭരത് അരുണിന്‍റെ കാലാവധി. രവി ശാസ്ത്രിയുടെ വളരെ അടുത്ത സുഹൃത്തായാണ് ഭരത് അരുണ്‍ അറിയപ്പെടുന്നത്.


2014ല്‍ ബൗളിംഗ് പരിശീലകനായി ചുമതലയേറ്റ അരുണ്‍, 2016ല്‍ ടീം ഡയറക്ടര്‍ സ്ഥാനത്തുനിന്നു ശാസ്ത്രി പുറത്താകുംവരെ ടീമിനൊപ്പമുണ്ടായിരുന്നു. 1981ല്‍ ഇന്ത്യയുടെ അണ്ടര്‍ 19 ടീമില്‍ ശാസ്ത്രിയും അരുണും ഒന്നിച്ചു കളിച്ചിരുന്നു. അന്നു മുതല്‍ ഇരുവരും വലിയ സുഹൃത്തുക്കളായി. ബംഗളൂരെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ ബൗളിംഗ് ഉപദേഷ്ടാവായിരുന്നു അരുണ്‍. അദ്ദേഹത്തിന് ഈ പോസ്റ്റ് ലഭിച്ചതും 2014ല്‍ സീനിയര്‍ ടീമില്‍ ബൗളിംഗ് കോച്ചായി നിയമിക്കാന്‍ ബിസിസിഐ തീരുമാനിച്ചതും ശാസ്ത്രിയുടെ ശിപാര്‍ശ അനുസരിച്ചായിരുന്നു.

1980ല്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറി ഭരത് അരുണ്‍ കപില്‍ദേവിനൊപ്പം ബൗളിംഗ് ഓപ്പണ്‍ ചെയ്തു. എന്നാല്‍, എടുത്തു പറയത്തക്ക ഒരു പ്രകടനവും അദ്ദേഹത്തിന്‍റെ ഭാഗത്തുനിന്നുണ്ടായില്ല. കരിയറില്‍ ആകെ നാലു ടെസ്റ്റ് വിക്കറ്റ് മാത്രമാണ് അരുണിനുള്ളത്. ശ്രീലങ്കയ്‌ക്കെതിരേ 1984ല്‍ റണ്‍സ്് വഴങ്ങി മൂന്നു വിക്കറ്റ് നേടിയതാണ് മികച്ച പ്രകടനം. രഞ്ജി ട്രോഫിയില്‍ തമിഴ്‌നാടിനായി മികച്ച ഓള്‍ റൗണ്ട് പ്രകടനം പലപ്പോഴും അദ്ദേഹം കാഴ്ചവച്ചു. 1987-88 സീസണില്‍ തമിഴ്‌നാട് രഞ്ജി ട്രോഫി നേടിയപ്പോള്‍ ടീമിലുണ്ടായിരുന്നു. അതേവര്‍ഷം ദുലീപ് ട്രോഫിയില്‍ സൗത്ത്‌സോണിനു വേണ്ടി ആറാം വിക്കറ്റില്‍ ഡബ്ല്യു.വി. രാമനൊപ്പം ആറാം വിക്കറ്റില്‍ 221 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കിയത് ഇന്നും റിക്കാര്‍ഡാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.