ചരിത്രം കുറിക്കാന്‍ വീനസ്
ചരിത്രം കുറിക്കാന്‍ വീനസ്
Friday, July 14, 2017 12:05 PM IST
ലണ്ടന്‍: പ്രായവും പരിക്കും തന്നെ തളര്‍ത്തിയിട്ടില്ലെന്ന് വീനസ് വില്യംസ് വിംബിള്‍ഡണ്‍ കോര്‍ട്ടില്‍ തെളിയിച്ചു. ഇന്ന് നടക്കുന്ന ഫൈനലില്‍ ഗാര്‍ബിന്‍ മുഗുരുസയെ തോല്‍പ്പിക്കാനായാല്‍ വീനസ് ഗ്രാന്‍സ്ലാം കിരീടം നേടുന്ന പ്രായം കൂടിയ താരമാകും. വീനസിനൊപ്പം കളിച്ചു തുടങ്ങിയ പലരും ടെന്നീസില്‍നിന്നു വിരമിച്ചുകഴിഞ്ഞു. എന്നാല്‍ 37-ാം വയസിലും അമേരിക്കന്‍ താരത്തില്‍നിന്ന് തിളക്കമാര്‍ന്ന പ്രകടനമാണ് പുറത്തുവരുന്നത്. എട്ടു വര്‍ഷത്തിനുശേഷം വിംബിള്‍ഡണ്‍ ഫൈനലിലെത്തിയ വീനസില്‍നിന്ന് വിംബിള്‍ഡണിന്‍റെ സെന്‍റര്‍ കോര്‍ട്ട് മികച്ച പ്രകടനമാണ് പ്രതീക്ഷിക്കുന്നത്. മുഗുരുസയെ തോല്‍പ്പിച്ച് കിരീടം നേടിയാല്‍ വിംബിള്‍ഡണിലെയും 1968 ല്‍ തുടങ്ങിയ ഓപ്പണ്‍ കാലഘട്ടത്തില്‍ പ്രധാന കിരീടം നേടുന്ന ഏറ്റവും പ്രായമുള്ള താരമെന്ന നേട്ടവും സ്വന്തമാകും. കരിയര്‍ തന്നെ അവസാനിപ്പിക്കാവുന്ന അസുഖം താരത്തെ പിടികൂടിയിരുന്നു. എന്നാല്‍ ആ അസുഖങ്ങളെയെല്ലാം തോല്‍പ്പിച്ച ടെന്നീസില്‍ തിരിച്ചെത്തിയ വീനസ് ആറാമത് വിംബിള്‍ഡണ്‍ കിരീടമാണ് തേടുന്നത്. കരിയറിന്‍റെ അവസാനത്തോടടുത്തിരിക്കുന്ന അമേരിക്കന്‍ താരം കഴിഞ്ഞ 12 മാസമായി മികച്ച പ്രകനമാണ് നടത്തുന്നത്. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ സഹോദരി സെറീനയോടു തോറ്റു.


ജീവിതത്തില്‍ ഉയര്‍ച്ചകളും താഴ്ചകളും സ്വാഭാവികമാണ്. താന്‍ ഇപ്പോള്‍ തല ഉയത്തിപ്പിടിക്കുകയാണ്. ജീവിതത്തില്‍ എന്തു സംഭവിക്കുമെന്നതില്‍ കാര്യമില്ല; കായിക ജീവിതത്തില്‍ പരിക്കും അസുഖങ്ങളും സാധാരണമാണ്. വീനസ് പറഞ്ഞു. ഇനി തന്‍റെ മുന്നില്‍ ഒരു മത്സരമാണ് അതില്‍ വിജയിക്കുകയാണ് വേണ്ടത്- താരം പറഞ്ഞു.

മുന്‍ ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യന്‍ മുഗുരുസയെ രണ്ടു വര്‍ഷം മുമ്പ് സെറീന വിംബിള്‍ഡണ്‍ ഫൈനലില്‍ തോല്പിച്ചിരുന്നു. 1994ലെ വിംബിള്‍ഡണ്‍ ചാമ്പ്യന്‍ കൊഞ്ചിത മാര്‍ട്ടിനസാണ് മുഗുരുസയുടെ പരിശീലക. വിംബിള്‍ഡണിനു മാത്രമായി താത്കാലികമായിട്ടാണ് മാര്‍ട്ടിനസയെ മുഗുരുസ പരിശീലകയാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഫ്രഞ്ച് ഓപ്പണ്‍ നേടിയശേഷം സ്‌പെയിന്‍ താരത്തിന് ഉത്തേജകമരുന്ന് വിവാദത്തെത്തുടര്‍ന്ന് റാങ്കിംഗില്‍ ആദ്യ പത്തില്‍നിന്ന് ഇറങ്ങേണ്ടിവന്നു. വിംബിള്‍ഡണ്‍ നേടിയ ഏക സ്പാനിഷ് വനിതയാണ് മര്‍ട്ടിനസ്. ഈ താരത്തിന്‍റെ ഉപദേശവും പരിശീലക കഴിവുമാണ് മുഗുരുസയെ കരിയറിലെ മൂന്നാമത്തെ ഗ്രാന്‍ സ്ലാം ഫൈനലിലെത്തിച്ചിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.