തര്‍ക്കം തീര്‍ന്നു; വിന്‍ഡീസ് ക്രിക്കറ്റ് ഉണരുന്നു
Friday, July 14, 2017 12:05 PM IST
കിംഗ്സ്റ്റണ്‍: ലോകമെമ്പാടുമുള്ള വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ആരാധകര്‍ക്ക് ഒരു ശുഭവാര്‍ത്ത. ക്രിക്കറ്റ് ബോര്‍ഡുമായി കരാര്‍ സംബന്ധിച്ചുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് ടീമില്‍നിന്നു മാറിനിന്ന ക്രിസ് ഗെയ്‌ല്‍, കെയ്‌റോണ്‍ പൊളാര്‍ഡ്, സുനില്‍ നരേയ്ന്‍, ഡാരന്‍ ബ്രാവോ എന്നിവര്‍ സമീപഭാവിയില്‍ത്തെന്നെ തിരികെയെത്തിയേക്കും. ക്രിക്കറ്റ് ബോർഡും കളിക്കാരും തമ്മിലുള്ള ചർച്ചയിൽ നിർണായക പുരോഗതിയുണ്ടായിട്ടുണ്ട്.

കഴിഞ്ഞ ചില വര്‍ഷങ്ങളില്‍ ഈ താരങ്ങള്‍ ബോര്‍ഡിന്‍റെ കരാര്‍ ലംഘിച്ച് 20 ട്വന്‍റി ടൂര്‍ണമെന്‍റുകളില്‍ പങ്കെടുത്തിരുന്നു.ഇതിന്‍റെ പേരില്‍ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് പലഭാഗത്തുനിന്നും കടുത്തഭാഷയില്‍ വിമര്‍ശനം നേരിട്ടിരുന്നു. ഇതാണു താരങ്ങളും ബോര്‍ഡും തമ്മിലുള്ള പ്രശ്‌നങ്ങളുടെ തുടക്കം. എന്നാല്‍, വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്‍റ് ഡേവ് കാമറോണിനെ ‘ബിഗ് ഇഡിയറ്റ് ’ എന്നു വിളിച്ചതിനാണ് ഡാരന്‍ ബ്രാവോ ടീമില്‍നിന്നു പുറത്തായത് .കഴിഞ്ഞ നവംബറില്‍ സിംബാബ്‌വെ പര്യടനത്തിനിടെയായിരുന്നു സംഭവം.തന്‍റെ കരാറുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്നായിരുന്നു സമൂഹമാധ്യമത്തിലൂടെ ബ്രാവോയുടെ പരാമര്‍ശം. പിന്നീട് ബ്രാവോ ക്ഷമാപണം നടത്തിയെന്നു കാമറോണ്‍ ട്വിറ്ററില്‍ കുറിച്ചു.


കരാര്‍-പ്രതിഫല തര്‍ക്കങ്ങളെത്തുടര്‍ന്ന് 2014ല്‍ ഇന്ത്യയുമായുള്ള ഏകദിന പരമ്പരയും ഉപേക്ഷിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ബോര്‍ഡും താരങ്ങളും തമ്മില്‍ ചര്‍ച്ചയിലൂടെ സമവായത്തില്‍ എത്തിയിരിക്കുകയാണെന്നു കാമറോണ്‍ അറിയിച്ചു. ഏതാനും മാസങ്ങളായി നടന്നിരുന്ന ചര്‍ച്ചകള്‍ക്കു ഫലമുണ്ടായി. ഉടന്‍തന്നെ പരാതികള്‍ക്കിടയില്ലാതെ താരങ്ങളുമായി കരാര്‍ ഉറപ്പിക്കാന്‍ കഴിയുമെന്നും കാമറോണ്‍ വ്യക്തമാക്കി.

പ്രശ്‌നപരിഹാരമുണ്ടായതില്‍ സന്തോഷിക്കുന്നതായി ക്രിസ് ഗെയ്‌ല്‍ പറഞ്ഞു. 2019 ലോകകപ്പ് എന്ന ലക്ഷ്യത്തിലേക്ക് തയാറെടുക്കാന്‍ പുതിയ തീരുമാനങ്ങള്‍ സഹായകമാകും എന്നും ഗെയ്‌ൽ പ്രത്യാശ പ്രകടിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.