റഷ്യൻ ലോകകപ്പിലേക്ക് ഇനി 360 ദിനങ്ങൾ!
റഷ്യൻ ലോകകപ്പിലേക്ക് ഇനി 360 ദിനങ്ങൾ!
Sunday, June 18, 2017 11:01 AM IST
360 ദിവസങ്ങള്‍ക്കപ്പുറം ലോകകപ്പ്. ഒരു വര്‍ഷത്തിനുശേഷം 2018 ജൂണ്‍ 14ന് റഷ്യ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് ഫുട്‌ബോളിനു കിക്കോഫ്. മോസ്‌കോയിലെ ലുസ്‌നികി സ്‌റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. ഗ്രൂപ്പ് എയില്‍ ആതിഥേയരായ റഷ്യ എതിരാളികളെ കാത്തിരിക്കുകയാണ്. ലോകകപ്പിനു കാഹളമോതിക്കൊണ്ട് റഷ്യയില്‍ ഇപ്പോള്‍ കോണ്‍ഫെഡറേഷന്‍സ് കപ്പ് നടക്കുകയാണ്.

2014 ബ്രസീല്‍ ലോകകപ്പ് മധുരതരവും വേദനാജനകവുമായ നിരവധി മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചു. സെമിഫൈനലില്‍ ആതിഥേയര്‍ നാണംകെട്ട് തോറ്റു പുറത്തായി. ജര്‍മനിയോടേറ്റ പരാജയം ബ്രസീലിന്‍റെ ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തോല്‍വിയായി. മാറക്കാന ദുരന്തത്തിനുശേഷം ബ്രസീല്‍ മറക്കാനാഗ്രഹിക്കുന്നതും അവരെ എന്നും വിടാതെ പിന്തുടരുന്ന തോല്‍വിയുമായി അത്. എന്നാല്‍, 2018 ലോകകപ്പിലേക്ക് യോഗ്യത നേടിയ ആദ്യ ടീം ബ്രസീലാണ്.

അമേരിക്കന്‍ ഗോള്‍ കീപ്പര്‍ ടിം ഹെവാര്‍ഡ് ബെല്‍ജിയത്തിനെതിരേ 16 സേവിംഗ്‌സ് നടത്തി കഴിഞ്ഞ ലോകകപ്പില്‍ പുതിയ റിക്കാര്‍ഡിട്ട സംഭവം ശ്രദ്ധിക്കപ്പെട്ടു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസീലിനോടു പൊരുതിത്തോറ്റ കൊളംബിയയുടെ ഹാമിഷ് റോഡ്രിഗസിനെയും സംഘത്തെയും ഫുട്‌ബോള്‍ ലോകം ഒന്നടങ്കം പ്രശംസിച്ചു. തോല്‍വിയേല്‍പ്പിച്ച ദുഃഖത്തില്‍ കരഞ്ഞ റോഡ്രിഗസിനെ ബ്രസീല്‍ ടീം ഒന്നടങ്കം ആശ്വസിപ്പിക്കുന്നതും ലോകം കണ്ടു.
റഷ്യ എവിടെ ‍‍?

എപ്പോഴത്തെയും പോലെ ലോകകപ്പിന്‍റെ ഒരുക്കങ്ങള്‍ എവിടെ വരെയായി എന്ന ചോദ്യം ഉയരുന്നുണ്ട്. നടന്നുകൊണ്ടിരിക്കുന്ന കോണ്‍ഫെഡറേഷന്‍സ് കപ്പിലൂടെ റഷ്യയുടെ ഒരുങ്ങള്‍ എവിടെ വരെയായെന്ന് ഏകദേശം വെളിപ്പെടും. കോണ്‍ഫെഡറേഷന്‍സ് കപ്പിലൂടെ ലോകകപ്പിന് യോഗ്യത നേടുകയൊന്നുമില്ലെങ്കിലും ടീമിനു തങ്ങളുടെ ശക്തി ദൗര്‍ബല്യങ്ങള്‍ അറിയാനാകും. റഷ്യയിലെ സാഹചര്യങ്ങള്‍ മനസിലാക്കാനും അതനുസരിച്ച് ലോകകപ്പിനു ടീമുകളെ തയാറാക്കാനും സാധിക്കും. ആതിഥേയരായ റഷ്യക്ക് അടിസ്ഥാന സൗകര്യങ്ങളില്‍ എന്തൊക്കെ മെച്ചപ്പെടുത്തണമെന്നും അറിയാന്‍ സാധിക്കും. റഷ്യയെ ഏറ്റവും വിഷമിപ്പിക്കുന്നത് ആരാധകരുടെ ആക്രമസ്വഭാവമാണ്. യൂറോകപ്പിനിടെ ഇംഗ്ലണ്ടിന്‍റെ ആരാധകരും റഷ്യന്‍ ആരാധകരും തമ്മിലുള്ള ഏറ്റുമുട്ടല്‍ ആരാധകരുടെ സ്വഭാവം വെളിപ്പെടുത്തുന്നതായിരുന്നു. ആരാധകരുടെ പെരുമാറ്റം മോശമായാല്‍ ലോകകപ്പിനെ തന്നെ ബാധിക്കും. ആരാധകരുടെ പ്രതികരണം മോശമാകുമോ എന്ന ആശങ്ക സംഘാടകരെ വിഷമിപ്പിക്കുന്നുണ്ട്.

ടീമുകള്‍

ലോകകപ്പിനുള്ള 32 ടീമുകളില്‍ മൂന്നു ടീമുകള്‍ നിലവില്‍ യോഗ്യത നേടി. ആതിഥേയരായ റഷ്യ, ആ നിലയില്‍ത്തന്നെ യോഗ്യത നേടി. യോഗ്യതാ മത്സരങ്ങള്‍ കളിച്ച് ലോകകപ്പിനു യോഗ്യത നേടുന്ന ആദ്യം ടീം ബ്രസീലായിരുന്നു. അതിനുശേഷം ഇറാനും റഷ്യയിലേക്കു ടിക്കറ്റ് നേടി. അടുത്ത ആറു മാസത്തിനുള്ളില്‍ അടുത്ത 29 ടീമുകള്‍ ആരെല്ലാമാണെന്ന് അറിയാനാകും.


യൂറോപ്പ്

യൂറോപ്യന്‍ യോഗ്യതയില്‍ പരമ്പരാഗത ശക്തികള്‍ ഗ്രൂപ്പുകളില്‍ ഒന്നാമതാണ്. ഇംഗ്ലണ്ട്, ജര്‍മനി, ബെല്‍ജിയം അവരവരുടെ ഗ്രൂപ്പുകളില്‍ ഒന്നാമതായി തുടരുന്നു. സ്‌പെയിനും ഇറ്റലിയും ഒരേ ഗ്രൂപ്പില്‍ ഒരേ പോയിന്‍റുമായി നില്‍ക്കുന്നു. എന്നാല്‍ ഗോള്‍ ശരാശരിയില്‍ സ്‌പെയിനാണ് മുന്നില്‍. ഫ്രാന്‍സിന് സ്വീഡനില്‍നിന്നേറ്റ 2-1ന്‍റെ തോല്‍വി ഫ്രഞ്ച് ടീമിനെ രണ്ടാം സ്ഥാനത്തേക്കു വീഴ്ത്തി. പോര്‍ച്ചുഗല്‍ മൂന്നു പോയിന്‍റ് കുറവുമായി സ്വിറ്റ്‌സര്‍ലന്‍ഡിനു പിന്നിലാണ്. നെതര്‍ലന്‍ഡ്‌സിന്‍റെ കാര്യം ഇത്തവണ സംശയമാണ് സ്വീഡനും ഫ്രാന്‍സിനും പിന്നില്‍ മൂന്നാമതാണ് നെതര്‍ലന്‍ഡ്‌സ്. 2016 യൂറോ കപ്പില്‍ സെമി ഫൈനലിലെത്തിയ വെയ്‌ൽസിന്‍റെ കാര്യവും ബുദ്ധിമുട്ടാണ്. 1986നുശേഷം വടക്കന്‍ അയര്‍ലന്‍ഡ് യോഗ്യത നേടുമെന്നാണ് തോന്നുന്നത്.

ലാറ്റിനമേരിക്ക

ടിറ്റെയുടെ കീഴില്‍ കളിച്ചു തുടങ്ങിയ ബ്രസീല്‍ യോഗ്യതാ മത്സരങ്ങളില്‍ തുടര്‍ച്ചയായ എട്ട് ജയം നേടി റഷ്യയിലേക്കുള്ള ടിക്കറ്റ് സ്വന്തമാക്കി. നാലു റൗണ്ട് മത്സരം കൂടി ശേഷിക്കേ കൊളംബിയ രണ്ടാമതും ഉറുഗ്വെ മൂന്നാമതും ചിലി നാലാമതുമാണ്. ഇനി അര്‍ജന്‍റീന യോഗ്യത നേടുമോ എന്നറിയണം. നിലവില്‍ അഞ്ചാം സ്ഥാനത്താണ് അവര്‍. അഞ്ചാമത് വരുന്നവര്‍ക്ക് ഓഷ്യാന ചാമ്പ്യന്മാരോട് പ്ലേ ഓഫ് കളിക്കണം.

കോണ്‍കാകാഫ്

കോണ്‍കാകാഫ് യോഗ്യതാ മത്സരങ്ങളില്‍ മെക്‌സിക്കോയാണ് ഒന്നാം സ്ഥാനത്ത്. കോസ്റ്റാറിക്ക, അമേരിക്ക എന്നിവയാണ് രണ്ടും മൂന്നു സ്ഥാനങ്ങളില്‍. ആദ്യ മൂന്നു സ്ഥാനക്കാര്‍ നേരിട്ട് യോഗ്യത നേടും. നാലാമതുള്ളവര്‍ ഇന്‍റര്‍ കോണ്‍ഫെഡറേഷന്‍ പ്ലേ ഓഫ് കളിക്കണം. പാനമയാണ് നിലവില്‍ നാലാമത്.

ആഫ്രിക്ക

രണ്ടു ജയം കൂടി നേടിക്കഴിഞ്ഞാല്‍ ആഫ്രിക്കയില്‍നിന്ന് നൈജീരിയ യോഗ്യത നേടും. തുടര്‍ ജയങ്ങളുമായി റിപ്പബ്ലിക് ഓഫ് കോംഗോ, ഈജിപ്ത് ടീമുകള്‍ ഗ്രൂപ്പില്‍ ഒന്നാമതാണ്.

ഏഷ്യ

ലോകകപ്പിന് ഏഷ്യക്കുള്ള നാലു സ്ഥാനങ്ങളില്‍നിന്ന് ഇറാന്‍ യോഗ്യത നേടി. എട്ട് കളിയില്‍ ഒരു ഗോള്‍പോലും വഴങ്ങിയിട്ടില്ല. ജപ്പാന്‍, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ ടീമുകള്‍ യോഗ്യതയ്ക്കായി പോരാട്ടത്തിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.