സന്തോഷ് ട്രോഫി കിരീടത്തിനായി ബംഗാളും ഗോവയും
സന്തോഷ് ട്രോഫി കിരീടത്തിനായി ബംഗാളും ഗോവയും
Saturday, March 25, 2017 11:38 AM IST
സന്തോഷ് ട്രോഫി ഫുട്‌ബോള്‍ കിരീടം പോരാട്ടം ഇന്ന്. ഇന്ത്യന്‍ ഫുട്‌ബോളിന്‍റെ മുഖങ്ങളായ ബംഗാളും ഗോവയുമാണ് കിരീടത്തിനായി ഇന്ന് കൊമ്പുകോര്‍ക്കുക. ഇന്ത്യന്‍ ഫുട്‌ബോളിന്‍റെ ഈറ്റില്ലമായ ബംഗാളും ഏറ്റവും അധികം ക്ലബ്ബുകളുടെ പിറവിക്ക് സാക്ഷ്യംവഹിച്ച ഗോവയും ഏറ്റുമുട്ടുമ്പോള്‍ ആവേശം വാനോളമെത്തും. ബംബോലിം ജിഎംസി സ്റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം.

ബംഗാളിന്‍റെ ലക്ഷ്യം 32-ാം കിരീടംതന്നെ. എന്നാല്‍, രണ്ട് പതിറ്റാണ്ടിനുശേഷം തങ്ങളുടെ നാട്ടിലെത്തിയ സന്തോഷ് ട്രോഫി ടൂര്‍ണമെന്‍റിന്‍റെ കലാശപ്പോരില്‍ ദുഃഖിക്കാന്‍ ഗോവയും തയാറല്ല. സന്തോഷക്കിരീടംതന്നെ അവരുടെയും ലക്ഷ്യം. ഇരുടീമുകളും ടൂര്‍ണമെന്റില്‍ ഇതുവരെ തോല്‍വി അറിഞ്ഞിട്ടില്ല. ഗ്രൂപ്പ് ഘട്ടത്തില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍വന്നപ്പോള്‍ ഗോള്‍ രഹിത സമനിലയായിരുന്നു ഫലം.

ഗ്രൂപ്പ് എയില്‍ മൂന്ന് ജയവും ഒരു സമനിലയുമായി ചാമ്പ്യന്മാരായാണ് ബംഗാള്‍ സെമിയില്‍ കടന്നത്. ഗ്രൂപ്പ് ബി കടന്നെത്തിയ മിസോറം അവിടെ ബംഗാളിനെ പരീക്ഷിച്ചെങ്കിലും സഡന്‍ ഡെത്ത് വരെയെത്തിയ മത്സരത്തിലെ അവസാന ചിരി ബംഗാളിന്‍റേതായിരുന്നു. 31 തവണ കിരീടം ചൂടിയ ബംഗാള്‍ 12 തവണ രണ്ടാമനുമായിട്ടുണ്ട്. സന്തോഷ് ട്രോഫി ചരിത്രത്തില്‍ ഏറ്റവും അധികം പ്രാവശ്യം ഫൈനലില്‍ കളിച്ച ടീമെന്ന ഖ്യാതി ബംഗാളിനു സ്വന്തം. 2010-11ലാണ് ബംഗാള്‍ അവസാനമായി കിരീടം സ്വന്തമാക്കിയത്. അന്ന് മണിപ്പൂരായിരുന്നു ഫൈനലില്‍ ബംഗാളിന്‍റെ എതിരാളി.


മറുവശത്ത് ഗോവ ഓരോ മത്സരം പിന്നിടുമ്പോഴും പ്രകടനം മെച്ചപ്പെട്ടുത്തുന്നതാണ് ഇതുവരെകണ്ടത്. ഗ്രൂപ്പ് ബിയില്‍ രണ്ട് ജയവും രണ്ട് സമനിലയുമായി രണ്ടാം സ്ഥാനത്തോടെയാണ് ഗോവ സെമിയിലെത്തിയത്. സെമിയില്‍ കേരളത്തിന്‍റെ സ്വപ്‌നങ്ങള്‍ 2-1നു തല്ലിക്കെടുത്തി ഫൈനലിലേക്കും. 2008-09ലാണ് ഗോവ അവസാനമായി കിരീടത്തില്‍ മുത്തമിട്ടത്. അന്ന് ബംഗാളിനെ ഷൂട്ടൗട്ടില്‍ 4-2നു കീഴടക്കിയായിരുന്നു കിരീട ധാരണം.

2008-09ല്‍ ഫൈനലില്‍ ഗോവയ്ക്കു മുന്നില്‍ കീഴടങ്ങേണ്ടിവന്ന കണക്ക് തീര്‍ക്കുകയാണ് ബംഗാളിന്‍റെ ലക്ഷ്യം. ഗോവയുടെ ലക്ഷ്യം സ്വന്തം നാട്ടുകാരുടെ മുന്നില്‍ ആറാം തവണയും സന്തോഷ് ട്രോഫിയില്‍ മുത്തമിടുക എന്നതും. അഞ്ച് തവണ കിരീടം നേടിയ ഗോവ ഏഴ് പ്രാവശ്യം രണ്ടാമനായിട്ടുണ്ട്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് താരങ്ങളും ലിസ്റ്റണ്‍ കൊളാസോയെന്ന മുന്നേറ്റ നിരയിലെ പുതിയ കണ്ടുപിടിത്തമാണ് ഗോവയുടെ ശക്തി. ചര്‍ച്ചില്‍ ബ്രദേഴ്‌സിന്‍റെ പരിശീലകനായ ആല്‍ഫ്രഡ് ഫെര്‍ണാണ്ടസാണ് ഗോവയുടെ തന്ത്രങ്ങളൊരുക്കുന്നത്. ഐ ലീഗില്‍ കൊല്‍ക്കത്തയിലെ വിവിധ ക്ലബുകള്‍ക്കായി കളിച്ച ഒരു പിടി താരങ്ങള്‍ ബംഗാള്‍ നിരയിലുണ്ട്.

തോമസ് വര്‍ഗീസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.