റാമോസും പിക്വെയും വാക്പോരിൽ
റാമോസും പിക്വെയും വാക്പോരിൽ
Tuesday, February 28, 2017 1:44 PM IST
ബാഴ്സയാണോ, റയലാണോ കിരീടം നേടുന്നത്‍‍? സ്പാനിഷ് ലീഗ് സീസൺ അവസാനിക്കാറാകുന്പോൾ പുറത്ത് ചർച്ചകൾ കൊഴുക്കുക പതിവാണ്. ഇത്തവണ കളിക്കാരുടെ വക ആരോപണ പ്രത്യാരോപണങ്ങൾ എത്തിയതോടെ വാഗ്വാദങ്ങൾക്കു മൂർച്ചയേറി. റയല്‍ നായകന്‍ സെര്‍ജിയോ റാമോസും ബാഴ്സലോണ പ്രതിരോധ താരം ജെറാര്‍ഡ് പിക്വെയുമാണ് വാക്പോരുമോയി രംഗത്തെത്തിയിരിക്കുന്നത്. വിയ്യാ റയലിനെതിരായ മത്സരത്തില്‍ റയലിന് വിജയം സമ്മാനിച്ചത് റഫറിയാണെന്ന പിക്വെയുടെ ആരോപണമാണ് റാമോസിനെ ചൊടിപ്പിച്ചത്. പിക്വെ സ്വന്തം കാര്യം നോക്കിയാല്‍ മതിയെന്നായിരുന്നു ഇതിനു മറുപടിയായി റാമോസ് പറഞ്ഞത്.

ലാ ലിഗയിൽ ഇനിയുള്ള ഓരോ മത്സരവും വിലപ്പെട്ടതാണെന്ന അവസ്ഥയിലാണ് ഇരുവരുടെയും വാഗ്വാദം.


ബാഴ്‌സയേക്കാള്‍ ഒരു മത്സരം കുറവ് കളിച്ചിട്ടുള്ള റയല്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാമതാണ്. തൊട്ടുപിന്നില്‍ലാണ് ലയണൽ മെസിയുടെ ബാഴ്സ. വിയ്യാ റയലിനെതിരായ മത്സരത്തില്‍ പിന്നില്‍ നിന്ന ശേഷമായിരുന്നു റയലിന്‍റെ ജയം. 3-2നായിരുന്നു റയൽ വിജയിച്ചത്.

പല മത്സരങ്ങളിലും റഫറി റയലിന് അനുകൂലമായി രംഗത്തെത്തിയിട്ടുണ്ടെന്നായിരുന്നു പിക്വെയുടെ ആരോപണം. മാഡ്രിഡിനെതിരായി താന്‍ നേടിയ ഗോളിന് റഫറി തെറ്റായി ഓഫ് സൈഡ് വിളിച്ചതായും പിക്വെ ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.