തിരിച്ചടിച്ച് റയല്‍ വിജയം
തിരിച്ചടിച്ച് റയല്‍ വിജയം
Monday, February 27, 2017 1:32 PM IST
വിയ്യാറയല്‍: പിന്നില്‍നിന്നശേഷം തിരിച്ചടിച്ച് ജയിക്കാനാകുമെന്ന് റയല്‍ മാഡ്രിഡ് വീണ്ടും തെളിയിച്ചു. അതും രണ്ടു ഗോളിനു പിന്നില്‍നിന്നശേഷം. സ്പാനിഷ് ലാ ലിഗയില്‍ വിയ്യറയലിനെ അവരുടെ ഗ്രൗണ്ടില്‍ 3-2ന് കീഴ്‌പ്പെടുത്തി റയല്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. അത്‌ലറ്റിക്കോ മാഡ്രിഡിനെ തോല്‍പ്പിച്ച് നിലവിലെ ചാമ്പ്യന്മാരായ ബാഴ്‌സലോണ താത്കാലികമായി ഒന്നാം സ്ഥാനത്തെത്തിയിരുന്നു. എന്നാല്‍ അതിനു മണിക്കൂറുകളുടെ ആയുസേ ഉണ്ടായിരുന്നുള്ളൂ. അത്‌ലറ്റിക്കോയ്്‌ക്കെതിരേ ബാഴ്‌സയുടെ 2-1ന്‍റെ ജയം നിറം മങ്ങിയതായിരുന്നു. ആദ്യ പകുതിയിലൂടനീളം ബാഴ്‌സയുടെ പ്രതിരോധത്തിന്‍റെ പാളിച്ചകള്‍ എടുത്തുകാട്ടുന്നതായിരുന്നു. എന്നാല്‍ അത്‌ലറ്റിക്കോ താരങ്ങള്‍ക്ക് ഈ അവസരങ്ങള്‍ ഗോളാക്കാനായില്ല. രണ്ടാം പകുതിയിലാണ് ബാഴ്‌സലോണ ഭേദപ്പെട്ട നിലയിലായത്.

വാലന്‍സിയയോടു നേരിട്ട അപ്രതീക്ഷിത തോല്‍വിക്കുശേഷം അഞ്ചു ദിവസത്തിനിടെ അടുത്ത തോല്‍വിയുടെ റയല്‍ ഉറ്റുനോക്കുകയായിരുന്നു. മാനു ട്രിഗ്യൂറസ് (50), സെഡ്രിക് ബാകാംബു (56) എന്നിവരുടെ ഗോളുകളില്‍ കളി ഒരു മണിക്കൂര്‍ കടക്കും മുമ്പേ ആതിഥേയര്‍ മുന്നിലെത്തി. എന്നാല്‍ നവംബറിനുശേഷം ആദ്യ പതിനൊന്നില്‍ സ്ഥാനം നേടിയ ഗാരത് ബെയ്‌ൽ(64) ഒരു ഗോള്‍ മടക്കി. പിന്നാലെ റഫറിയുടെ വിവാദപരമായ തീരുമാനത്തിലൂടെ ലഭിച്ച പെനാല്‍റ്റി ഗോളാക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (74) സമനില നല്‍കി. അവസാനം ആല്‍വരോ മൊറാട്ടയുടെ 83-ാം മിനിറ്റിലെ ഗോളില്‍ റയല്‍ വിജയവും മൂന്നു പോയിന്റും നേടിയെടുത്തു.


ഒന്നാം സ്ഥാനത്തുള്ള റയലിന് 55 പോയിന്‍റും 24 കളിയില്‍ ബാഴ്‌സയ്ക്ക് 54 പോയിന്‍റുമാണുള്ളത്. ബാഴ്‌സയേക്കാള്‍ ഒരു കളി കുറവാണ് റയലിന്. കരീം ബെന്‍സേമ, ബെയ്‌ൽ, റൊണാള്‍ഡോ എന്നിവരെ മുന്നില്‍നിര്‍ത്തിയാണ് സിനദിന്‍ സിദാന്‍ ആക്രമണം നടത്തിയത്. മൂന്നു മാസങ്ങള്‍ക്കുശേഷമാണ് ഈ ത്രയം ഒരുമിക്കുന്നത്. എന്നാല്‍ ഈ ത്രയത്തിന് വിയ്യാറയലിന്‍റെ പ്രതിരോധത്തെ ആദ്യ പകുതിയില്‍ തകര്‍ക്കാനായില്ല. മുന്നേറ്റത്തിലും വിയ്യാറയല്‍ മികച്ചുനിന്നു.

രണ്ടാം പകുതിയില്‍ വിയ്യാറയല്‍ ആദ്യത്തെ 11 മിനിറ്റിനിടെ രണ്ടു ഗോളിന്‍റെ രണ്ടു ഗോളിന്‍റെ ലീഡ് നേടി. ആദ്യ ഗോള്‍ ട്രിഗ്യൂറസിന്‍റെ വകയായിരുന്നു. അടുത്തത് ബക്കാംബുവിന്‍റെയും. കളി തീരാന്‍ 26 മിനിറ്റുള്ളപ്പോള്‍ ബെയ്ല്‍ ഒരു ഗോള്‍ തിരിച്ചടിച്ചു. 74-ാം മിനിറ്റില്‍ വിവാദ പരമായ തീരുമാനത്തിലൂടെ സമ്പാദിച്ച പെനാല്‍റ്റി റൊണാള്‍ഡോ ഗോളാക്കി. ടോണി ക്രൂസിന്‍റെ ഷോട്ട് തടയാനായി വിയ്യാറയലിന്‍റെ വിക്ടര്‍ റൂയിസ് കാലുവച്ചു. എന്നാല്‍ പന്ത് സഹതാരം ബ്രൂണോയുടെ കൈയില്‍ തട്ടി. ബോക്‌സിനു വളരെ വെളിയിലാണ് ബ്രൂണോ നിന്നതെന്നു വ്യക്തമായിരുന്നു. പക്ഷേ റഫറി പെനാല്‍റ്റി സ്‌പോട്ടിലേക്കു വിരല്‍ ചൂണ്ടി. ഇതില്‍ ചൊടിച്ച വിയ്യാറയല്‍ മാനേജര്‍ ഫ്രാന്‍ എസ്‌ക്രിബയെ പുറത്താക്കുകയും ചെയ്തു. ശക്തമായ ഷോട്ടിലൂടെ റൊണാള്‍ഡോ സമനില നല്‍കി. 83-ാം മിനിറ്റില്‍ ഹെഡറിലൂടെ മൊറാട്ട വിജയം ഉറപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.