ബഷീറിനെതിരേ ടോമിന്‍റെ സ്മാഷ്
ബഷീറിനെതിരേ ടോമിന്‍റെ സ്മാഷ്
Tuesday, February 21, 2017 1:43 PM IST
തിരുവനന്തപുരം: വോളിബോള്‍ താരം ടോം ജോസഫിനെതിരേ കേരള വോളിബോള്‍ സെക്രട്ടറി നാലകത്തു ബഷീര്‍ നടത്തിയ പരാമര്‍ശത്തിനെതിരേ ടോം നിയമനടപടികളിലേക്ക്. അര്‍ജുന അവാര്‍ഡിനേയും അവാര്‍ഡ് ജേതാക്കളേയും മോശമായി പരാമര്‍ശിച്ച നാലകത്തു ബഷീറിനെതിരേ നടപടി സ്വീകരിക്കണമെന്ന ആവശ്യമുന്നയിച്ച് രാഷ്‌ട്രപതി, പ്രധാനമന്ത്രി, കേന്ദ്ര കായികമന്ത്രി എന്നിവര്‍ക്ക് പരാതി നല്കുമെന്നു ടോം ദീപികയോടു പറഞ്ഞു. വിവാദം ശക്തമായതോടെ കര്‍ണാടക വോളിബോള്‍ അസോസിയേഷന്‍ ഉള്‍പ്പെടെയുള്ളവര്‍ ടോമിനു പിന്തുണയുമായി രംഗത്തെത്തി. തുടര്‍ച്ചയായി ടോമിനെതിരേ ബഷീര്‍ രംഗത്തെത്തിയ പശ്ചാത്തലത്തില്‍ ടോം തന്‍റെ നിലപാട് ഇങ്ങനെ വ്യക്തമാക്കുന്നു:

എന്‍റെ സഹകളിക്കാരനായ കിഷോര്‍ കുമാറിന്‍റെ ഫേസ്ബുക് പോസ്റ്റിന് താഴെ നാലകത്ത് ബഷീര്‍ അര്‍ജുന അവാര്‍ഡ്‌ജേതാക്കളായ വോളിബാള്‍ താരങ്ങളെ കാലുനക്കികള്‍ എന്ന് ആക്ഷേപിച്ചിരുന്നു. ഇതിനെതിരെ പത്രമാധ്യമങ്ങളിലൂടെ അര്‍ജുന അവാര്‍ഡ് ജേതാക്കള്‍ പ്രതിഷേധം അറിയിച്ചിരുന്നു. എറണാകുളത്ത് ചേര്‍ന്ന മുന്‍ കളിക്കാരുടെയും നിലവിലെ കളിക്കാരുടെയും ഒരു യോഗം നാലകത്ത് ബഷീര്‍ ഈ പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ പിന്നാലെയാണ് എന്‍റെ പേരെടുത്ത് പറഞ്ഞ് പത്രസമ്മേളനം വിളിച്ച് നാലകത്ത് ബഷീര്‍ അസത്യ ആരോപണങ്ങളുമായി രംഗത്ത് വന്നത്. അഴിമതിയും കുതികാല്‍വെട്ടും അധികാരത്തര്‍ക്കവും കാരണം വോളിബാള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം കേന്ദ്ര കായിക മന്ത്രാലയം റദ്ദാക്കിയതും സംസ്ഥാന അസോസിയേഷന്‍റെ അംഗീകാരം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ റദ്ദാക്കിയതും നമുക്കറിയാം. ഇത് കളിക്കാര്‍ക്ക് റെയില്‍വേ ഉള്‍പ്പെടെയുള്ള പൊതുമേഖലാസ്ഥാപനങ്ങള്‍ തൊഴില്‍ സാധ്യത‍ നിഷേധിക്കുന്നു.

കളിച്ചു നേടുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഗ്രേസ് മാര്‍ക്കിന് പോലും പരിഗണിക്ക ുന്നില്ല. ഈ സത്യങ്ങള്‍ വിളിച്ചുപറഞ്ഞതിനാലാണ് എനിക്കെതിരെ കല്ലുവെച്ച നുണകള്‍ പറയുന്നത്. പന്ത്രണ്ടാം വയസില്‍ കോഴിക്കോട് സായ് യില്‍ വോളിബാളില്‍ പിച്ചവച്ച് തുടങ്ങിയ ഞാന്‍ ഇന്നേവരെ എന്‍റെ ഗുരുക്കന്മാരോടോ സഹതാരങ്ങളോടോ ആദരവില്ലാതെ പെരുമാറിയതിന് ഒരു തെളിവെങ്കിലും നല്‍കാന്‍ ഈ കള്ളങ്ങള്‍ പറയുന്നവര്‍ക്കു കഴിയുമോ ?ആരുടെയും കാലുനക്കിയും പാദസേവ നടത്തിയുമല്ല ഞാന്‍ അര്‍ജുന അവാര്‍ഡ്‌വാങ്ങിയതെന്ന് ഉറച്ച ബോധ്യമുള്ളതിനാലാണ് ഞാന്‍ ഉള്‍പ്പടെയുള്ളവര്‍ നാലകത്ത് ബഷീറിന്‍റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രതിഷേധമുയര്‍ത്തിയത്.

കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ടോം ജോസഫ് എന്ന വോളിബോള്‍ താരത്തെ കേരളത്തിലും പുറത്തുമുള്ള വോളിബോള്‍ ആരാധകര്‍ക്കും മാധ്യമങ്ങള്‍ക്കും അറിയാം. കോര്‍ട്ടില്‍ ഞാനൊഴുക്കിയ വിയര്‍പ്പിനുള്ള അംഗീകാരങ്ങളാണ് എന്നെത്തേടിയെത്തിയ ഓരോപുരസ്‌കാരവുമെന്നാണ് എന്‍റെ ഉറച്ച വിശ്വാസം. പല വര്‍ഷങ്ങളിലും അര്‍ജുന അവാര്‍ഡ് നിര്‍ണയത്തില്‍ എന്നോട് അനീതി കാട്ടിയപ്പോള്‍ എന്നേക്കാളേറെ അതിനോട്പ്രതികരിച്ചത് കേരളത്തിലും പുറത്തുമുള്ള വോളിബോള്‍ ആരാധകരും മാധ്യമങ്ങളുമാണ്. അത് ഞാനെന്ന വ്യക്തിയോടുള്ള സ്‌നേഹത്തെക്കാള്‍ ഉപരി എന്നിലെ കളിക്കാരനോടുള്ള സ്‌നേഹമാണെന്ന് ഏവര്‍ക്കും അറിയാവുന്നതാണ്.


ഇന്ത്യയുടെ പ്രഥമ പൗരനില്‍ നിന്ന് രാഷ്ട്രപതി ഭവനില്‍വച്ചാണ് ഞാന്‍ അര്‍ജുന അവാര്‍ഡ് ഏറ്റുവാങ്ങിയത്. ബഷീറിന്‍റെ വീട്ടില്‍ നിന്ന്‌ നട്ടപ്പാതിരയ്ക്ക് തട്ടിയെടുത്തതല്ല ആ അവാര്‍ഡ്. ഓരോ കായിക ഇനത്തിലെയും പ്രതിഭകള്‍ക്ക് അതത് ദേശീയ കായിക ഫെഡറേഷനുകള്‍ അവാര്‍ഡിന് ശിപാര്‍ശ ചെയ്യണമെന്നതാണ് ഇന്ത്യാ രാജ്യത്തെ കീഴ്‌വഴക്കം.
മുന്‍ കാല അവാര്‍ഡ്‌ജേതാക്കള്‍ക്കും ശിപാര്‍ശ ചെയ്യാം. പത്മശ്രീ തുടങ്ങിയ സിവിലിയന്‍പുരസ്‌കാരങ്ങള്‍ക്കും ഇതേ കീഴ്‌വഴക്കമാണ് ഇവിടയുള്ളത്. ആദ്യ ഘട്ടങ്ങളില്‍ വോളിബാള്‍ ഫെഡറേഷന്‍ എനിക്ക് പിന്തുണ നല്‍കിയിരുന്നു എങ്കിലും പിന്നീട്‌കേരളത്തില്‍ നിന്നുള്ള ചിലരുടെ താത്പര്യപ്രകാരം എനിക്ക് പുരസ്‌കാരം ലഭിക്കാതിരിക്കാനുള്ള കള്ളപ്പരാതികളാണ് ഉന്നയിച്ചത്. രാജ്യത്തിന്‍റെ പരമോന്നത കായിക അംഗീകാരങ്ങളിലൊന്നിനെയാണ് ബഷീര്‍ അധിക്ഷേപിച്ചിരിക്കുന്നത്.

കേരള വോളിബാള്‍ അസോസിയേഷന്‍ എന്ന സംഘടനയുടെസെക്രട്ടറിയായി ബഷീര്‍ നടത്തിയ അഴിമതികളില്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ വോളിബോളിനെത്തന്നെ നാണം കെടുത്തുന്നവിവരങ്ങളാണ് ഉള്ളത്. ടീം സെലക്ഷന്‍റെ പേരില്‍ നടത്തിയ തട്ടിപ്പുകളും സര്‍ട്ടിഫിക്കറ്റ് കച്ചവടത്തിലൂടെയുള്ള വെട്ടിപ്പുകളും മാധ്യമങ്ങളിലൂടെപുറത്തുവന്നതാണ്.

അവിശുദ്ധ രാഷ്ട്രീയ ബന്ധങ്ങള്‍ ഉപയോഗിച്ച് നിയമത്തിനു പിടികൊടുക്കാതെ രക്ഷപ്പെടുന്ന ബഷീര്‍ ഇവയൊക്കെ എന്നെപ്പോലൊരു കളിക്കാരന്‍പുറത്തുപറയരുത് എന്ന ലക്ഷ്യത്തോടെയുള്ള വിരട്ടലാണ് ഇപ്പോള്‍ നടക്കുന്നത്.കേരളത്തിന്‍റെയും ഇന്ത്യയുടെയും ജേഴ്‌സി അഭിമാനത്തോടെ അണിഞ്ഞാണ് ഞാന്‍കളിക്കളത്തിലിറങ്ങിയിട്ടുള്ളത്. പക്ഷേ അസോസിയേഷന്‍റെയും ഫെഡറേഷന്‍റെയും തലപ്പത്തിരിക്കുന്ന പലരുടെയും കള്ളത്തരങ്ങള്‍ക്കെതിരെ പ്രതികരിക്കാതെയിരിക്കുന്നത് ഇന്ത്യന്‍ പൗരനെന്ന നിലയിലും വോളിബാള്‍കളിക്കാരനെന്ന നിലയിലും ഭാവി തലമുറയോട് ചെയ്യുന്ന തെറ്റായിരിക്കുമെന്നതിരിച്ചറിവിലാണ് ഞാന്‍ കൊള്ളരുതായ്മകള്‍ക്കെതിരെ പ്രതികരിച്ചത്.

നാലകത്ത് ബഷീര്‍ സംസ്ഥാന വോളിബാള്‍ അസോസിയേഷനില്‍ നടത്തിയഅഴിമതികള്‍ കണ്ടെത്തി നടപടിയെടുക്കാന്‍ മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി,ഡി.ജി.പി, വിജിലന്‍സ് കമ്മീഷണര്‍, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭരണസമിതിഎന്നിവിടങ്ങളിലും പരാതി നല്‍കും. എനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് കോടതിയില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യും.

വോളിബോള്‍ കളിക്കുക എന്നതാണ് എന്‍റെ ജന്മലക്ഷ്യം എന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്‍റെ ജീവശ്വാസമാണ് ഈ കളി.അതില്‍ വിഷം കലര്‍ത്തുന്നവര്‍ക്കെതിരെ അന്ത്യശ്വാസം വരെയുംപ്രതികരിക്കുക തന്നെ ചെയ്യുമെന്നും ടോം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.