ചരിത്രദിനത്തില്‍ വീണതു 12 വിക്കറ്റ്
ചരിത്രദിനത്തില്‍ വീണതു 12 വിക്കറ്റ്
Saturday, November 28, 2015 10:50 PM IST
അഡ്ലെയ്ഡ്: ടെസ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ച് പിങ്ക് ബോള്‍ പോരാട്ടം ആരംഭിച്ചു. ടെസ്റ്റ് ചരിത്രത്തിലെ ആദ്യ ഡേ-നൈറ്റ് പോരാട്ടത്തിന് അഡ്ലെയ്ഡില്‍ തുടക്കമായി. ഓസ്ട്രേലിയയും ന്യൂസിലന്‍ഡും തമ്മിലുള്ള മൂന്നാം മത്സരമാണ് ചരിത്രത്തിന്റെ ഭാഗമായത്. ആദ്യദിനം തന്നെ 12 വിക്കറ്റുകള്‍ വീണ ടെസ്റ്റ് ബാറ്റ്സ്മാന്മാരുടെ ശവപ്പറമ്പാകുമോ എന്ന ആശങ്കയുമുണ്ട്.

ടോസ് ജയിച്ച ന്യൂസിലന്‍ഡ് ബാറ്റിംഗ് തെരഞ്ഞെടുത്തു. അതോടെ സ്വന്തം കാണികള്‍ക്കു മുന്നില്‍ പിങ്ക് പന്തുകൊണ്ട് ആദ്യം ബൌള്‍ ചെയ്യാനുള്ള അവസരം ഓസീസ് ബൌളര്‍മാര്‍ക്ക് ലഭിച്ചു. ആദ്യപന്ത് എറിയാന്‍ എത്തിയത് മിച്ചല്‍ സ്റാര്‍ക്ക്. ആദ്യ മൂന്ന് പന്തുകള്‍ നേരിട്ട ന്യൂസിലന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ നാലാം പന്തില്‍ ഒരു റണ്‍ എടുത്തു. പോയിന്റിലേക്ക് പിങ്ക് പന്ത് തിരിച്ചുവിട്ടായിരുന്നു ഡേ-നൈറ്റ് ടെസ്റിന്റെ ആദ്യ റണ്‍ എടുത്തത്. പിന്നീട് കളി പുരോഗമിച്ചതോടെ ഓസീസ് ബൌളര്‍മാര്‍ ആധിപത്യം പുലര്‍ത്തി. മിച്ചല്‍ സ്റാര്‍ക്കിന്റെയും ഹെയ്സല്‍വുഡിന്റെയും തകര്‍പ്പന്‍ ബൌളിംഗില്‍ കിവീസ് നിര തകര്‍ന്നടിഞ്ഞു. 65.2 ഓവറില്‍ ന്യൂസിലന്‍ഡ് 202 റണ്‍സില്‍ പുറത്തായി. ഇരുവരും മൂന്നു വിക്കറ്റ് നേടിയപ്പോള്‍ പീറ്റര്‍ സിഡിലും നഥാന്‍ ലിയോണും രണ്ടു വിക്കറ്റ് വീതം നേടി. പീറ്റര്‍ സിഡില്‍ ടെസ്റ് ക്രിക്കറ്റില്‍ 200 വിക്കറ്റ്തികച്ചു. ഈ നേട്ടം കൈവരിക്കുന്ന 15-ാമത്തെ ബൌളറാണ് സിഡില്‍. 50 റണ്‍സ് നേടിയ ടോം ലാതം മാത്രമാണ് പിടിച്ചുനിന്നത്. സാന്റ്നര്‍ 31 റണ്‍സോടെയും വെട്ലിംഗ് 29 റണ്‍സോടെയും പുറത്തായി.


മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസിന്റെ കാര്യങ്ങളും അത്ര പന്തിയല്ല. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ അവര്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 54 എന്ന നിലയിലാണ്. കഴിഞ്ഞ ടെസ്റ്റില്‍ ഡബിള്‍ സെഞ്ചുറി നേടിയ ഡേവിഡ് വാര്‍ണറും(1) ജോ ബേണ്‍സുമാണ്(14) പുറത്തായത്. സ്മിത്തും വോഗ്സും ക്രീസില്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.