ലോകകപ്പ് ടീമിനെ ഒരുക്കാന്‍ ഇംഗ്ളണ്ട്
ലോകകപ്പ് ടീമിനെ ഒരുക്കാന്‍ ഇംഗ്ളണ്ട്
Sunday, August 24, 2014 11:06 PM IST
ലണ്ടന്‍: ഇന്ത്യക്കെതിരേയുള്ള ഏകദിന പരമ്പരയിലൂടെ ഇംഗ്ളണ്ട് ലക്ഷ്യമിടുന്നത് 2015 ലോകകപ്പ്. ഇന്ത്യക്കെതിരേയുള്ള അഞ്ചു മത്സരങ്ങളുടെ പരമ്പര ഇംഗ്ളണ്ടിന് കടുത്തതായിരിക്കുമെന്നാണ് ദേശീയ ടീം സെലക്ടര്‍ അന്‍ഗസ് ഫ്രേസര്‍ കരുതുന്നത്. പരമ്പരയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും രണ്ടു ടീമുകളും അടുത്ത വര്‍ഷത്തെ ഓസ്ട്രേലിയ-ന്യൂസിലന്‍ഡ് ലോകകപ്പിനു ടീമിനെ ഒരുക്കുകയെന്നും അദ്ദേഹം പറഞ്ഞു. പരമ്പരയിലെ ആദ്യമത്സരം ബ്രിസ്റോളില്‍ നാളെ നടക്കും. രണ്ടുടീമുകള്‍ക്കും പരമ്പര ജയം അത്യാവശ്യമാണ്. കാരണം ഇംഗ്ളണ്ട് സ്വന്തം നാട്ടില്‍വച്ച് ശ്രീലങ്കയോടു പരാജയപ്പെട്ടിരുന്നു.

ഇന്ത്യയാണെങ്കില്‍ ടെസ്റ് പരമ്പരയില്‍ ഇംഗ്ളണ്ടിന് അടിയറവച്ച് വന്‍ നാണക്കേടാണ് ഏറ്റുവാങ്ങിയിരിക്കുന്നത്. അതിനാല്‍ രണ്ടു കൂട്ടര്‍ക്കും വിജയത്തോടെ തിരിച്ചുവരേണ്ടതുണ്ട് -ഫ്രേസര്‍ പറഞ്ഞു.

ഈ പരമ്പരയില്‍ കളിക്കാര്‍ നടത്തുന്ന പ്രകടനത്തോടെ ഓസ്ട്രേലിയയിലെയും ന്യൂസിലന്‍ഡിനെയും സാഹചര്യത്തിനു യോജിക്കുന്ന കളിക്കാരെ കണ്െടത്താനായിരിക്കും ഇരു ടീമുകളും ശ്രമിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്കെതിരെയുള്ള പരമ്പരയ്ക്കു ശേഷം ഇംഗ്ളണ്ട് വിന്റര്‍ സീസണില്‍ ശ്രീലങ്കക്കെതിരെയുള്ള ഏകദിന പരമ്പരയില്‍ കളിക്കും.


ഇംഗ്ളണ്ട് പര്യടനം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തുന്ന ഇന്ത്യക്കു വെസ്റിന്‍ഡീസിനെതിരെയുള്ള ഏകദിന പരമ്പരയും കൂടാതെ ഓസ്ട്രേലിയന്‍ പര്യടനവും കാത്തിരിക്കുന്നു. ഓസ്ട്രേലിയയില്‍ ഇന്ത്യ ത്രിരാഷ്്ട്രപരമ്പരയിലും കളിക്കും. വെസ്റ്റിന്‍ഡീസാണ് മറ്റൊരു ടീം. ശ്രീലങ്കയ്ക്കെതിരെയുള്ള പരമ്പരില്‍ പരാജയപ്പെട്ട ഇംഗ്ളണ്ട് ടീമിലെ അംഗങ്ങളായ രവി ബൊപ്പാര, മൈക്കിള്‍ കാര്‍ബെറി, ടിം ബ്രെസ്നന്‍ എന്നിവരെ ഒഴിവാക്കിയാണ് ഇന്ത്യക്കെതിരെയുള്ള ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. അലക്സ് ഹെയ്ല്‍സ് നായകന്‍ അലിസ്റര്‍ കുക്കിനൊപ്പം ഓപ്പണിംഗിനിറങ്ങും.

കാല്‍മുട്ട് ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്നതിനാല്‍ സ്റുവര്‍ട്ട് ബ്രോഡ് പരമ്പരയില്‍ ഉണ്ടാവില്ല. പകരം സ്റീവ് ഫിന്‍ ബ്രോഡിനു പകരം കളിക്കും. ഓസ്ട്രേലിയയിലെ ത്രിരാഷ്ട്ര പരമ്പര ലോകകപ്പിനു മുമ്പുള്ള ഒരു ഡ്രസ് റിഹേഴ്സലായിരിക്കുമെന്നാണ് ഫ്രേസര്‍ പറഞ്ഞത്. ലോകകപ്പിനുള്ള ടീമുമായിട്ടായിരിക്കും മൂന്നു ടീമും പരമ്പരയ്ക്കിറങ്ങാന്‍ സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.