ലാവ്‌ലിൻ കേസ് ഇന്നലെയും പരിഗണിച്ചില്ല
ലാവ്‌ലിൻ കേസ് ഇന്നലെയും പരിഗണിച്ചില്ല
Friday, May 10, 2024 1:44 AM IST
ന്യൂഡൽഹി: ലാവ്‌ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്തു സിബിഐ നൽകിയ അപ്പീലിൽ ഇന്നലെയും അന്തിമവാദം നടന്നില്ല. 41-ാം തവണയാണു കേസ് സുപ്രീംകോടതി ലിസ്റ്റ് ചെയ്യുന്നത്.

അന്തിമവാദത്തിനായി ഇന്നലെ 111-ാമത്തെ കേസായി പട്ടികയിലുണ്ടായിരുന്നു. എന്നാൽ, മറ്റു കേസുകളുടെ വാദം നീണ്ടുപോയതിനാൽ കേസ് പരിഗണിച്ചില്ല. ബുധനാഴ്ച ലിസ്റ്റ് ചെയ്തിരുന്നെങ്കിലും ഇതേ കാരണത്താൽ പരിഗണനയ്ക്ക് എത്തിയില്ല.

അന്തിമ വാദംകേൾക്കൽ മേയ് ഒന്ന്, രണ്ട് തീയതികളിലായി നടക്കുമെന്ന് നേരത്തേ കോടതി വ്യക്തമാക്കിയിരുന്നെങ്കിലും മാറ്റിവയ്ക്കുകയായിരുന്നു. ഈ മാസം 17ന് മധ്യവേനൽ അവധിക്കായി അടയ്ക്കുന്ന സുപ്രീംകോടതി ജൂലൈ എട്ടിനാണ് വീണ്ടും തുറക്കുന്നത്. അതിനാൽ അന്തിമതീർപ്പ് ഇനിയും വൈകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.