ഹരികുമാറിന് വിടചൊല്ലി തലസ്ഥാനം
ഹരികുമാറിന് വിടചൊല്ലി തലസ്ഥാനം
Wednesday, May 8, 2024 1:58 AM IST
തിരുവനന്തപുരം: അന്തരിച്ച ചലച്ചിത്ര സംവിധായകൻ ഹരികുമാറിന് തലസ്ഥാനം വിട നൽകി. കലാ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ ഉൾപ്പെടെ നൂറു കണക്കിനു പേർ അദേഹത്തിന് അന്ത്യാഞ്ജലി അർപ്പിച്ചു.

ഇടപ്പഴിഞ്ഞി ചിത്രാനഗറിലെ അദ്ദേഹത്തിന്‍റെ വസതിയായ ‘സുകൃത’ത്തിലെത്തി മന്ത്രി വി ശിവൻകുട്ടി, എ.എ. റഹിം എംപി എന്നിവർ ആദരാഞ്ജലി അർപ്പിച്ചു.

ഉച്ചയ്ക്ക് 12.30 മുതൽ രണ്ടുവരെ വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ ഭൗതിക ശരീരം പൊതുദർശനത്തിനു വച്ചപ്പോൾ നിരവധി പ്രമുഖർ അദ്ദേഹത്തിന് അന്തിമോപചാരമർപ്പിക്കാൻ ഒഴുകിയെത്തി.

മന്ത്രിമാരായ സജി ചെറിയാൻ, ജി. ആർ. അനിൽ, സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, പ്രഭാവർമ, എം. വിജയകുമാർ, പന്ന്യൻ രവീന്ദ്രൻ, സംവിധായകരായ കമൽ, വേണു, ബി. ഉണ്ണികൃഷ്ണൻ, നടൻ ഇന്ദ്രൻസ്, ഭാഗ്യലക്ഷ്മി, ദിനേശ് പണിക്കർ, എംഎൽഎമാരായ എം. മുകേഷ്, വി.കെ. പ്രശാന്ത് തുടങ്ങിയവർ വൈലോപ്പിള്ളി സംസ്കൃതി ഭവനിലെത്തി ആദരാഞ്ജലി അർപ്പിച്ചു. ഉച്ചയ്ക്ക് രണ്ടരയോടെ തൈക്കാട് ശാന്തികവാടത്തിൽ സംസ്കാരം നടന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.