സ്വർണമാലയ്ക്കുവേണ്ടി വയോധികയെ മകൻ കഴുത്തു ഞെരിച്ച് കൊന്നു
Tuesday, May 7, 2024 1:14 AM IST
വാഴക്കുളം: സ്വർണമാലയ്ക്കുവേണ്ടി വയോധികയെ മകൻ കഴുത്തു ഞെരിച്ച് കൊന്നു. ഏനാനല്ലൂർ കുഴുന്പിത്താഴം വടക്കേക്കര പരേതനായ ഭാസ്കരന്‍റെ ഭാര്യ കൗസല്യ (65) യെയാണ് മകൻ ജിജോ (41) കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയത്.

ഞായറാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. മറ്റൊരിടത്തു മാറിത്താമസിക്കുകയായിരുന്ന ഇയാൾ വീട്ടിലെത്തിയാണ് കൃത്യം നടത്തിയത്.

വീട്ടിൽ കൗസല്യക്കൊപ്പം താമസിച്ചിരുന്ന മൂത്ത മകൻ സിജോ പുറത്തു പോകാനൊരുങ്ങിയപ്പോൾ ജിജോ ആദ്യമേ തന്നെ പോകുന്നതായി ഭാവിക്കുകയായിരുന്നു. പിന്നീട് സിജോ പുറത്തു പോയ തക്കം നോക്കി വീട്ടിൽ തിരിച്ചെത്തി കൃത്യം നടത്തി ഇയാൾ പോകുകയായിരുന്നുവെന്ന് പറയപ്പെടുന്നു.

രാത്രി ഏഴരയോടെ ഇരുവരും വീട്ടിൽ തിരികെ എത്തിയപ്പോൾ അമ്മയെ കട്ടിലിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. കഴുത്തിൽ പാട് കണ്ടതിനെത്തുടർന്ന് സംശയം തോന്നി കല്ലൂർക്കാട് പോലീസിൽ വിവരമറിയിച്ചു.

ഇന്നലെ രാവിലെ ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മക്കളെ ചോദ്യം ചെയ്തപ്പോൾ ജിജോയുടെ മൊഴിയിലെ വൈരുധ്യമാണ് ഇയാളിലേക്ക് സംശയമുന നീളാൻ ഇടയാക്കിയത്.

ഇന്നലെ ഉച്ചകഴിഞ്ഞ് അടിവാട് പല്ലാരിമംഗലത്തു താമസിക്കുന്ന ഇയാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വീട്ടിലെ ശുചിമുറിയിൽ ഒളിപ്പിച്ചനിലയിൽ സ്വർണമാല കണ്ടെടുത്തിട്ടുണ്ട്. കഴുത്ത് മുറുക്കാനുപയോഗിച്ച ഷാൾ കാലാന്പൂരിനു സമീപം പുഴയിൽനിന്നു കണ്ടെത്തി.

മൃതദേഹം ഇന്ന് പോസ്റ്റ് മോർട്ടം നടത്തും. കൗസല്യയുടെ വിവാഹിതയായ ഇളയ മകൾ മഞ്ജു ജോലി സംബന്ധമായി വിദേശത്താണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.