നക്ഷത്രദീപം അണഞ്ഞു
നക്ഷത്രദീപം അണഞ്ഞു
Wednesday, April 17, 2024 5:30 AM IST
തൃപ്പൂണിത്തുറ: സംഗീതജ്ഞൻ കെ.ജി. ജയൻ (ജയവിജയ-90) അന്തരിച്ചു. തൃപ്പൂണിത്തുറ എരൂർ എസ്എംപി കോളനി റോഡിലുള്ള വിൻയാർഡ് മെഡോസിലുള്ള വസതിയിൽ ചൊവ്വാഴ്ച പുലർച്ചെ 5.26 നായിരുന്നു അന്ത്യം.

സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്കു മാറ്റിയ മൃതദേഹം ഇന്നു രാവിലെ 8.30ന് തൃപ്പൂണിത്തുറയിലെ വസതിയിലെത്തിക്കും. വസതിയിലെ കർമങ്ങൾക്കു ശേഷം ഉച്ചതിരിഞ്ഞ് മൂന്നുമുതൽ അഞ്ചുവരെ ലായം കൂത്തമ്പലത്തിൽ പൊതുദർശനത്തിനു വയ്ക്കും. 5.30നു തൃപ്പൂണിത്തുറ ശ്മശാനത്തിൽ സംസ്കരിക്കും. ഭാര്യ: പരേതയായ വി.കെ. സരോജിനി. (റിട്ട. സ്കൂൾ അധ്യാപിക). ബിജു കെ. ജയൻ, നടൻ മനോജ് കെ. ജയൻ എന്നിവർ മക്കളും പ്രിയ ബിജു, ആശ മനോജ് എന്നിവർ മരുമക്കളുമാണ്.

കർണാടക സംഗീതത്തിലൂടെ കടന്നുവന്ന് ഭക്തിഗാനങ്ങളിലും ചലച്ചിത്ര ഗാനങ്ങളിലും ഒരുപോലെ മികവു തെളിയിച്ച് ആസ്വാദകരുടെ മനംകവർന്ന സംഗീതപ്രതിഭയായിരുന്നു കെ.ജി. ജയൻ. സംഗീതജീവിതത്തിന്‍റെ 63-ാം വർഷത്തിലേക്കു കടന്നിരുന്ന കെ.ജി. ജയന്‍റെ നവതി കഴിഞ്ഞ ഡിസംബറിൽ ആഘോഷിച്ചിരുന്നു. ഇരട്ട സഹോദരന്മാരായ കെ.ജി. ജയന്‍റെയും കെ.ജി. വിജയന്‍റെയും പേരുകൾ ചുരുക്കി "ജയവിജയ’ എന്ന പേരിൽ കർണാടക സംഗീതരംഗത്ത് തങ്ങളുടേതായ സാമ്രാജ്യമുണ്ടാക്കിയ ഇവരുടെ ഗാനങ്ങൾ ആസ്വാദകരുടെ മനം കവർന്നിരുന്നു.


അയ്യപ്പനു ഗാനാർച്ചനയൊരുക്കി സംഗീതയാത്രയ്ക്കു തുടക്കമിട്ട ജയവിജയന്മാരുടെ ഭക്തിഗാന ആൽബം ശബരിമല അയ്യപ്പൻ ഏറ്റവും ഹിറ്റായ ഗാനങ്ങളിലൊന്നാണ്. സന്നിധാനത്ത് നട തുറക്കുമ്പോൾ കേൾപ്പിക്കുന്ന "ശ്രീകോവിൽ നടതുറന്നു’എന്ന ഗാനവും ഇവർ ഈണമിട്ട് പാടിയതാണ്. 1988ൽ തരംഗിണി പുറത്തിറക്കിയ, കെ.ജി. ജയൻ സംഗീതം നല്കിയ മയിൽപ്പീലി എന്ന ഭക്തിഗാന ആൽബം ഏക്കാലത്തെയും മികച്ച ഗുരുവായൂരപ്പ ഭക്തിഗാനങ്ങളാണ്. സിനിമകൾക്കും സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്.

നക്ഷത്രദീപങ്ങൾ തിളങ്ങി (നിറകുടം), ഹൃദയം ദേവാലയം (തെരുവുഗീതം), കണ്ണാടിയമ്മാ ഉൻ ഇദയം.. (പാദപൂജ) തുടങ്ങിയവ ശ്രദ്ധേയമായ സിനിമ ഗാനങ്ങളാണ്. ഇരൈവനുക്കും പെയരേ വൈയ്ത്താൻ ഒരു മനിതൻ ഇങ്കേ.. (ഷൺമുഖപ്രിയ), പാദപൂജ, പാപ്പാത്തി എന്നീ തമിഴ് ചിത്രങ്ങൾക്കും ഈണം പകർന്നു.

1972ൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് കലാരത്ന പട്ടം നൽകി ജയനെ ആദരിച്ചു. 2019ൽ പദ്മശ്രീ പുരസ്കാരം നേടിയ കെ.ജി. ജയന് 1991ൽ സംഗീതനാടക അക്കാദമി പുരസ്കാരവും 2013ൽ ഹരിവരാസനം പുരസ്കാരവും ലഭിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.