കൊല്ലത്തു പോരാട്ടം ‘സൂപ്പർഹിറ്റ് ’
കൊല്ലത്തു പോരാട്ടം  ‘സൂപ്പർഹിറ്റ് ’
Wednesday, April 17, 2024 5:17 AM IST
എസ്.ആർ. സുധീർ കുമാർ
കൊല്ലം: കൊല്ലത്തെ അങ്കത്തട്ടിൽ പ്രചാരണചൂടിന്‍റെ ഗ്രാഫ് അന്തരീക്ഷ താപനിലയേക്കാൾ ഏറെ ഉയർന്നു നിൽപ്പാണ്. സ്വന്തം ഇല്ലത്ത് ആർഎസ്പിയുടെ മേൽവിലാസം കാത്തുസൂക്ഷിക്കാനാണ് യുഡിഎഫിലെ എൻ.കെ. പ്രേമചന്ദ്രന്‍റെ പടയോട്ടം. കൈവിട്ടുപോയ കോട്ട എന്തുവിലകൊടുത്തും തിരിച്ചുപിടിക്കാനുള്ള പടപ്പുറപ്പാടിൽ സിപിഎം സിറ്റിംഗ് എംഎൽഎയും സിനിമാതാരവുമായ എം. മുകേഷിനെ മുന്നിൽ നിർത്തി പോരാട്ടം കടുപ്പിച്ചു കഴിഞ്ഞു.

മണ്ഡലത്തിൽ നവാഗതനാണെങ്കിലും പ്രധാനമന്ത്രി മോദിയുടെ ഗാരന്‍റിയിൽ കൊല്ലത്തെ കാവി പുതപ്പിക്കാമെന്ന ശുഭപ്രതീക്ഷയിൽ നടൻകൂടിയായ എൻഡിഎയിലെ ജി. കൃഷ്ണകുമാറും അരങ്ങ് കൊഴുപ്പിച്ച് മുന്നേറുമ്പോൾ ദേശിംഗനാട് സാക്ഷ്യം വഹിക്കുന്നത് സൂപ്പർഹിറ്റ് പോരാട്ടത്തിനാണ്. ഇവരെ കൂടാതെ അപരൻ പ്രേമചന്ദ്രൻ നായർ അടക്കം ഒമ്പത് പേർകൂടി അന്തിമ സ്ഥാനാർഥിപട്ടികയിൽ ഉണ്ട്.

ടോപ് ഗിയറിൽ പ്രേമചന്ദ്രൻ

ലോക്സഭയിലെ മികച്ച പ്രകടനവും രണ്ടു തവണയായി മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളുമായാണ് പ്രേമചന്ദ്രന്‍റെ പ്രചാരണവണ്ടി ടോപ് ഗിയറിയിൽ പായുന്നത്. വിമാനത്താവളത്തിന് സമാനമായി കൊല്ലം റെയിൽവേ സ്റ്റേഷനിൽ നടന്നുവരുന്ന 361.7 കോടി രൂപയുടെ വികസന പ്രവർത്തനം തന്നെയാണ് യുഡിഎഫിന്‍റെ തുറുപ്പുചീട്ട്.

എംപി ഫണ്ട് വിനിയോഗത്തിലും കൊല്ലം, രാജ്യത്തിനു മാതൃകയാണ്. കേന്ദ്രാവിഷ്കൃത പദ്ധതി നടത്തിപ്പിലും കൊല്ലത്തെ മുന്നിലെത്തിക്കാൻ പ്രേമചന്ദ്രന്നു കഴിഞ്ഞു. 11,000 കോടി രൂപയുടെ കേന്ദ്രാവിഷ്കൃത പദ്ധതികൾക്ക് അംഗീകാരം നേടിയെടുക്കാൻ കഴിഞ്ഞതു വലിയ നേട്ടമായാണ് പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടുന്നത്. ദേശീയപാത 66-നെ രാജ്യാന്തര നിലവാരത്തിലേക്ക് എത്തിച്ചു. ഇപിഎഫ് പെൻഷൻകാരെയും ഇഎസ്ഐ തൊഴിലാളികളെയും ചേർത്തുപിടിച്ചതടക്കമുള്ള നിരവധി പ്രവർത്തനങ്ങൾ ഇക്കുറിയും നിലവിലെ റിക്കാർഡ് ഭൂരിപക്ഷം മറികടക്കാൻ ഉപകരിക്കുമെന്നാണ് യുഡിഎഫ് വിലയിരുത്തൽ. പ്രേമചന്ദ്രനെ സംഘിയായി ചിത്രീകരിക്കാനുള്ള സിപിഎം ശ്രമം അവർക്കുതന്നെ തിരിച്ചടിയാകുമെന്നും യുഡിഎഫ് പ്രതീക്ഷിക്കുന്നു.

ഇനി അബദ്ധം പറ്റരുതെന്ന് ഓർമിപ്പിച്ച് മുകേഷ്

ലോക്സഭാ തെരഞ്ഞെടുപ്പിൽ കഴിഞ്ഞ രണ്ട് തവണ പറ്റിയ അബദ്ധം ഇക്കുറി ജനങ്ങൾക്ക് സംഭവിക്കരുതെന്ന ഓർമപ്പെടുത്തലുമായാണ് എം. മുകേഷിന്‍റെ പ്രചാരണം.


രണ്ട് കൊല്ലംകാരും ഒരു തിരുവനന്തപുരം സ്വദേശിയും തമ്മിലാണ് മത്സരമെന്ന ‘പ്രചാരണത്തെ’ മുകേഷ് തന്നെ തിരുത്തുന്നു. കൊല്ലത്ത് ജനിച്ചവനാണ് താൻ എന്നും പ്രധാന എതിരാളികൾ രണ്ടു പേരും തലസ്ഥാന ജില്ലക്കാരാണെന്നും അദ്ദേഹം അടിവരയിടുന്നു.

ഏഴര വർഷം മുമ്പ് അസംബ്ലിയിലേക്കു മത്സരിച്ചപ്പോൾ ഒരു നടന് എന്ത് ചെയ്യാൻ കഴിയും എന്ന് പലരും ചോദിച്ചു. എംഎൽഎ ആയി ഏഴര വർഷത്തിനിടയിൽ കൊല്ലത്ത് 1748 കോടി വികസനം സാധ്യമാക്കി എന്നതാണ് അതിനുള്ള മറുപടിയെന്നു മുകേഷ് പറയുന്നു.

സംസ്ഥാനത്ത് വികസനത്തിൽ മുന്നിൽ നിൽക്കുന്ന ആദ്യ അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാണു കൊല്ലം. അത് പാർലമെന്‍റ് മണ്ഡലമാകെ വ്യാപിപ്പിക്കാൻ കൊല്ലത്തുകാർതന്നെ കക്ഷിരാഷ്‌ട്രീയത്തിന് അതീതമായി തന്നെ പിന്തുണയ്ക്കുമെന്നും മുകേഷ് കരുതുന്നു.

അധിക വാറന്‍റിയുമായി കൃഷ്ണകുമാറും

ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് ജി. കൃഷ്ണകുമാർ ഇവിടെ എൻഡിഎ സ്ഥാനാർഥിയായത്. വരാൻ വൈകിയെങ്കിലും അധികം വൈകാതെ പ്രചാരണത്തിൽ ഇരു മുന്നണികൾക്കും ഒപ്പമെത്താൻ സാധിച്ചു എന്ന വിശ്വാസത്തിലാണ് അദ്ദേഹം. മോദിയുടെ ഗാരന്‍റിക്കൊപ്പം സുഖത്തിലും ദുഃഖത്തിലും എപ്പോഴും ഒപ്പമുണ്ടാകുമെന്ന അധിക വാറന്‍റികൂടി നൽകിയാണു കൃഷ്ണകുമാർ വോട്ടർമാരെ സമീപിപ്പിക്കുന്നത്. പ്രചാരണത്തിലെ ഈ പുതിയ ആപ്തവാക്യം അദ്ദേഹം പ്രാവർത്തികമാക്കുകയും ചെയ്തു.

അടുത്തിടെ കൊല്ലത്ത് കടൽക്ഷോഭം ഉണ്ടായ സ്ഥലം സന്ദർശിച്ച കൃഷ്ണകുമാർ അടുത്ത ദിവസംതന്നെ കേന്ദ്രസംഘം സ്ഥലത്തെത്തുമെന്ന് പ്രദേശവാസികൾക്ക് ഉറപ്പു നൽകി. അതു പാലിക്കാൻ സാധിച്ചതിലെ ആത്മസംതൃപ്തിയും അദ്ദേഹം പങ്കുവച്ചു. നാട്ടുകാരുടെ ചോദ്യശരങ്ങൾക്കു മുന്നിൽ മറ്റ് സ്ഥാനാർഥികൾ നിന്നു വിയർത്തപ്പോഴാണ് കൃഷ്ണകുമാറിന്‍റെ ഈ ഉറപ്പ് വിജയം കണ്ടത്.

ജില്ലയിൽ ബിജെപിയിൽ ഉണ്ടായിരുന്ന പടലപിണക്കങ്ങളെല്ലാം മാറി. പാർലമെന്‍റ് തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് തുടർന്നുള്ള നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ വോട്ടിംഗ് ശതമാനവും വർധിച്ചു. ആഞ്ഞുപിടിച്ചാൽ കൊല്ലത്തിന്‍റെ മണ്ണിൽ താമര വിരിയിക്കാൻ പറ്റിയ കാലാവസ്ഥ തന്നെ എന്ന നിഗമനത്തിലാണ് സ്ഥാനാർഥിയും ബിജെപി നേതൃത്വവും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.