മമിതലു പ്രേമലു
Monday, February 12, 2024 12:45 PM IST
മമിത ബൈജു-നസ്‌ലെന്‍ പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത, ഭാവനാ സ്റ്റുഡിയോസിന്‍റെ ‘പ്രേമലു’.

ഓപ്പറേഷന്‍ ജാവ, സൂപ്പര്‍ ശരണ്യ, ഖോഖോ ചിത്രങ്ങളിലൂടെ പുതുമയുടെ വൈബ് നിറച്ച മമിത, പ്രേമലുവില്‍ ലുക്കിലും സ്റ്റൈലിലും പെര്‍ഫോമന്‍സിലും സ്റ്റാറാകുന്നു.

ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ തന്‍റെ സ്വഭാവവുമായി ഏറ്റവും ചേര്‍ന്നുനില്‍ക്കുന്നത് പ്രേമലുവിലെ റീനുവാണെന്ന് മമിത സണ്‍ഡേ ദീപികയോടു പറഞ്ഞു.

പ്രേമവും ഫ്രണ്ട്ഷിപ്പും

പ്രേമം തന്നെയാണ് ‘പ്രേമലു’ പറയുന്നത്. സംവിധായകന്‍ ഗിരീഷ് എ.ഡിയുടെ സിനിമകളില്‍ പ്രേമത്തിനൊപ്പം കഥയില്‍ സൗഹൃദവുമുണ്ടാവും. ഇതിലും അങ്ങനെതന്നെ.

രസകരമായ കഥാഗതിയാണ്. സാധാരണ, മലയാളികള്‍ തെലുങ്കു വാക്കുകള്‍ക്കൊപ്പം ചിലപ്പോൾ ലു ചേര്‍ത്തു പറയാറുണ്ടല്ലോ. അങ്ങനെയാണു പ്രേമലു വന്നത്.



സൂപ്പര്‍ ശരണ്യയ്ക്കുശേഷം വീണ്ടും ഗിരീഷേട്ടന്‍റെ സിനിമ. കാസ്റ്റ് ആന്‍ഡ് ക്രൂ എല്ലാവരും അറിയാവുന്നവര്‍. കഥയും എന്‍റെ കഥാപാത്രവും ഏറെ ഇഷ്ടപ്പെട്ടു. പിന്നെ, ഭാവനാ സ്റ്റുഡിയോസിന്‍റെ സപ്പോര്‍ട്ടും. അങ്ങനെ പ്രേമലുവില്‍ എത്തി.

ഏറെ രസമാണ് ഗിരീഷേട്ടന്‍റെ വര്‍ക്കിംഗ് സ്‌റ്റൈല്‍. എന്തു നിർദേശവും പറയാം. ഇംപ്രോവൈസേഷനും ഇടമുണ്ടാവും. റീനുവിനെ എനിക്കു തന്നതില്‍ വലിയ സന്തോഷം.

പൂവന്‍ സിനിമ ഫെയിം അഖില ഭാര്‍ഗവന് ഇതില്‍ എന്‍റെ ബെസ്റ്റ് ഫ്രണ്ടിന്‍റെ വേഷമാണ്. ഹൃദയത്തില്‍ വേഷമിട്ട, എഡിറ്റര്‍ കൂടിയായ സംഗീത് പ്രതാപ്, പൊന്മുട്ട സീരീസില്‍ വേഷമിട്ട ശ്യാംമോഹന്‍, മീനാക്ഷി രവീന്ദ്രന്‍ തുടങ്ങിവർ മറ്റു വേഷങ്ങളില്‍. സംഗീതിനു ഞാനുമായി സൂപ്പര്‍ ശരണ്യയില്‍ ഒരു കോംബിനേഷനുണ്ടായിരുന്നു.

ഞാൻ തന്നെ റീനു!

പ്രേമലുവിലെ റീനു ഐടി പ്രഫഷണലാണ്. ഡിഗ്രി കഴിഞ്ഞ് ഐടി ജോലിയിലെത്തുന്ന ഘട്ടമാണ് കഥയില്‍ വരുന്നത്. എന്‍റെ സംസാര ശൈലിയും പെരുമാറ്റവും ഞാന്‍ ഡ്രസ് ചെയ്യുന്ന രീതിയുമൊക്കെ മതിയെന്നും കഥാപാത്രത്തിനായി മറ്റൊന്നും ചെയ്യേണ്ടെന്നും സംവിധായകന്‍ പറഞ്ഞിരുന്നു.



അതുകൊണ്ടുതന്നെ പ്രത്യേക തയാറെടുപ്പുകള്‍ വേണ്ടിവന്നില്ല. റീനുവിന്‍റെ ലുക്ക് ചെയ്തതു റോണക്‌സ് സേവ്യറും കോസ്റ്റ്യൂം സ്‌റ്റൈല്‍ ചെയ്തതു ധന്യ ബാലകൃഷ്ണനുമാണ്. കഥാപാത്രത്തോട് വളരെ ചേർന്നുനില്‍ക്കുന്ന രീതിയിലാണ് ഡ്രസ് സ്റ്റൈലിംഗ്.

നസ്‌ലെന്‍, മാത്യു

സൂപ്പര്‍ ശരണ്യയില്‍ എനിക്കും നസ്‌ലെനും കോംബിനേഷന്‍ താരതമ്യേന കുറവായിരുന്നു. ഇതില്‍ കോംബോയുണ്ട്. സച്ചിന്‍ - അതാണു കഥാപാത്രം. പരിചയമുള്ളതിനാല്‍ ഒപ്പം വര്‍ക്ക് ചെയ്യാന്‍ ഏറെ കംഫര്‍ട്ടബിളായിരുന്നു.



നല്ല ഗിവ് ആന്‍ഡ് ടേക്കാണ്. നല്ല കോ ആര്‍ട്ടിസ്റ്റാണ്. ഞാന്‍ എന്തെങ്കിലും തെറ്റിച്ചാല്‍ പോലും എല്ലാം പറഞ്ഞ് ഓകെയാക്കി, കൂളാക്കിയാണ് അടുത്ത സീനുകളിലേക്കു പോവുക.

ഇതില്‍ മാത്യുവിന്‍റേതു കുറച്ചു വ്യത്യസ്തമായ കഥാപാത്രമാണ്. അതു സിനിമ കാണുമ്പോള്‍ വ്യക്തമാകും.

ഇതില്‍ ഞങ്ങളുടെ കോംബോ സീനുകളില്ല. മാത്യുവും നസ്‌ലെനും ഞാനും ഒന്നിക്കുമ്പോള്‍ വര്‍ക്ക് ചെയ്യാനുള്ള ഇടം ഏറെ കംഫര്‍ട്ടബിളാവും. രസകരമാവും. നസ്‌ലെനും മാത്യുവും അടുത്ത സുഹൃത്തുക്കൾ കൂടിയാണ്. അവര്‍ തമ്മിലും ഏറെ ജെല്ലാണ്.

ഹൈദരാബാദ് ബ്യൂട്ടി



പ്രേമലു ഷൂട്ടിംഗിനാണ് ഞാന്‍ ആദ്യമായി ഹൈദരാബാദില്‍ പോയത്. അവിടെ, റാമോജി ഫിലിം സിറ്റിയിലാവും സാധാരണ കൂടുതല്‍ ഷൂട്ട് ഉണ്ടാവുക. പക്ഷേ, ഇതില്‍ സിറ്റി സീനുകള്‍ ഷൂട്ട് ചെയ്തത് അവിടത്തെ രസകരമായ മറ്റു ചില ലൊക്കേഷനുകളിലാണ്.

ഹൈദരാബാദിന്‍റെ ചന്തം നല്ല രീതിയില്‍ അജ്മല്‍ സാബു പകര്‍ത്തിയിരിക്കുന്നു. സിനിമയില്‍ തെലുങ്ക് ആവശ്യമായി വന്നില്ലെങ്കിലും ചെറിയ രീതിയില്‍ തെലുങ്കു പഠിച്ചു. ഭക്ഷണം കിട്ടുമോ, വെള്ളം തരുമോ എന്നൊക്കെ ചോദിക്കാനറിയാം.

തമിഴില്‍ റിബല്‍

തമിഴില്‍ എന്‍റെ ആദ്യ സിനിമ ‘റിബല്‍’, മാര്‍ച്ച് 22നു റിലീസാകും. ജി.വി. പ്രകാശ് സാറിനെ മുന്നേ ഞാന്‍ നേരിട്ടു കണ്ടിട്ടുണ്ട്. പക്ഷേ, ആദ്യമായാണ് ഒപ്പം അഭിനയിക്കാന്‍ അവസരം കിട്ടിയത്. നല്ല കോ ആര്‍ട്ടിസ്റ്റാണ്. അതില്‍ സംഗീതം ചെയ്തതും അദ്ദേഹമാണ്. പ്രധാനമായും കോയമ്പത്തൂരായിരുന്നു ചിത്രീകരണം.

സാറ-അതാണു കഥാപാത്രം. മലയാളിക്കുട്ടി. എനിക്കു തമിഴ് കുറച്ചൊക്കെ അറിയാം. മലയാളം ടച്ച് വന്നാലും പ്രശ്‌നമില്ലായിരുന്നു. വെങ്കിടേഷ് വി.പി, ഷാലു റഹീം തുടങ്ങിയ മലയാളി അഭിനേതാക്കളും പടത്തിലുണ്ട്.

സംവിധാനം നികേഷ് ആര്‍.എസ്. തമിഴില്‍ വര്‍ക്ക് ചെയ്യാൻ നല്ല കംഫര്‍ട്ടബിളാണ്. ഇപ്പോള്‍ ഒരു തമിഴ് സിനിമ ചെയ്യുകയാണ്. നല്ല കഥാപാത്രങ്ങള്‍ കിട്ടിയാല്‍ തുടര്‍ന്നും ചെയ്യും.

ആ പേടിയില്ല



തിരക്കഥ, കഥാപാത്രം, നല്ല ക്രൂവാണോ, എന്‍റെ കഥാപാത്രം ആ സിനിമയ്ക്ക് എത്രത്തോളം പ്രധാനമാണ് തുടങ്ങിയ കാര്യങ്ങളാണ് സിനിമകൾ തെരഞ്ഞെടുക്കുന്പോൾ‍ ശ്രദ്ധിക്കുന്നത്.

സിനിമയിലെത്തിയപ്പോള്‍ നല്ല കഥാപാത്രങ്ങള്‍ ചെയ്യണമെന്നേ ഉണ്ടായിരുന്നുള്ളൂ. ഇവിടംവരെ എത്താനായതു ഭാഗ്യം. ദൈവത്തോടും കുടുംബത്തോടും സുഹൃത്തുക്കളോടും നന്ദി.

സ്ഥിരമായി ഒരേതരം വേഷങ്ങൾ തന്നെ ചെയ്യേണ്ടിവരുമോ (ടൈപ്പ് കാസ്റ്റ്)എന്ന പേടിയില്ല. ഏതുതരം കഥാപാത്രമായാലും കുഴപ്പമില്ല.

ആ കഥാപാത്രത്തോടു നീതിപുലര്‍ത്താനാകുമോ, ആ വേഷം അവതരിപ്പിക്കാനുള്ള ആത്മവിശ്വാസം എനിക്കുണ്ടോ എന്നൊക്കെ നോക്കി വ്യത്യസ്തമായ സിനിമകളും വേഷങ്ങളും ചെയ്യാന്‍ ശ്രമിക്കും.

ടി.ജി. ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.