സ്വന്തം പേരു പോലും മറന്നു! മലയാളത്തിന്‍റെ പ്രിയനടിയുടെ അവസാനകാലം ഏറെ ദുരിതപൂർണമായിരുന്നു...
Tuesday, May 7, 2024 11:28 AM IST
മലയാളസിനിമയിലെ സ്ഥിരം സാന്നിധ്യങ്ങളിലൊന്നായിരുന്നു കനകലത. അമ്മവേഷമോ സഹോദരിയുടെ വേഷമോ ഏട്ടത്തിയമ്മയുടെ വേഷമോ എന്തും കനകലതയുടെ കൈകളിൽ അത്രയധികം ഭദ്രമായിരുന്നു. വേഷങ്ങളുടെ വലുപ്പമല്ലായിരുന്നു നടിയെ സിനിമയിലേയ്ക്കടുപ്പിച്ചത്.

എന്തു വേഷവും ചെയ്യാൻ തയ്യാറായിരുന്ന മനസായിരുന്നു. തമിഴിലും മലയാളത്തിലുമായി 360ലേറെ സിനിമകളില്‍ താരം അഭിനയിച്ചു. നാടകത്തിലൂടെ വെള്ളിത്തിരയിലെത്തിയ കനകതല പിന്നീട് സീരിയലുകളിലും മിനിസ്ക്രീനിലും ശ്രദ്ധിക്കപ്പെട്ടു.

‘ഉണർത്തുപാട്ട്’ ആയിരുന്നു ആദ്യം അഭിനയിച്ച സിനിമ. പക്ഷേ അത് റിലീസായില്ല. പിന്നീട് ‘ചില്ല്’ എന്ന ചിത്രമാണ് റിലീസ് ചെയ്തത്. 22ാം വയസിൽ പ്രണയവിവാഹം. പതിനാറു വർഷത്തെ ദാമ്പത്യത്തിനൊടുവിൽ വിവാഹമോചനം നേടിയ കനകലതയ്ക്ക് കുട്ടികളില്ല.

നടിയുടെ സഹോദരി വിജയമ്മയുടെ കൂടെയായിരുന്നു പിന്നീട് കനകലത താമസിച്ചത്. ഒരു മാസികയ്ക്കു നൽകിയ അഭിമുഖത്തിൽ കനകലതയുടെ അസുഖത്തെക്കുറിച്ച് വിജയമ്മ പറഞ്ഞിരുന്നു. ‌
2021 മുതലാണ് നടിയിൽ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. ഉറക്കക്കുറവായിരുന്നു തുടക്കം. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഡോക്ടറെ കണ്ടതിനെ തുടർന്നാണ് ഡിമൻഷ്യ എന്ന രോഗത്തിന്‍റെ ആരംഭമാണെന്ന് കണ്ടുപിടിക്കുന്നത്. എംആർഐ സ്കാനിൽ തലച്ചോറ് ചുരുങ്ങുകയാണെന്നും കണ്ടെത്തി.

ഒക്ടോബര്‍ 22 മുതല്‍ നവംബര്‍ അഞ്ച് വരെ കനകലത ഐസിയുവിൽ ആയിരുന്നു. ഉമിനീരു പോലും ഇറക്കാതായി. ഭക്ഷണം കഴിക്കുക, വെള്ളം കുടിക്കുക ഇങ്ങനെയുള്ള ദൈനംദിന കാര്യങ്ങളൊക്കെ മറന്നുപോകുന്ന അവസ്ഥയിലെത്തി.

ലിക്വിഡ് ഫുഡാണ് കൊടുത്തിരുന്നത്. ഡയപ്പർ വേണ്ടി വരുന്നെന്നും ശരീരം തീരെ മെലിഞ്ഞ് ആളെ മനസിലാകാത്ത രൂപമായി മാറിയെന്നും വിജയമ്മ അന്ന് പറഞ്ഞിരുന്നു.

ഈയിടെ മലയാളത്തിലിറങ്ങിയ പൂക്കാലം എന്ന ചിത്രത്തിലാണ് താരം അവസനമായി അഭിനയിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.