മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു
Friday, May 17, 2024 4:40 AM IST
മൂവാറ്റുപുഴ : മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് മൂവാറ്റുപുഴ നഗരസഭയിൽ തുടക്കമായി. പത്ത് പേരടങ്ങുന്ന 25ഗ്രൂപ്പുകളായി തിരിഞ്ഞ് നഗരത്തിൽ ഉടനീളം ഒരു പകൽ നീണ്ട് നിൽക്കുന്ന ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചു. പ്ലാസ്റ്റിക് ബോട്ടിലുകൾ ശേഖരിക്കുകയും ഓടകൾ വൃത്തിയാക്കുകയും ചപ്പുചവറുകൾ നീക്കം ചെയ്യുകയും പുല്ലും കാടും വെട്ടി മാറ്റുകയും ചെയ്തു.

നഗരസഭാധ്യക്ഷൻപി.പി. എൽദോസ് ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം. അബ്ദുൾ സലാം, വൈസ് ചെയർപഴ്സണ്‍ സിനി ബിജു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപഴ്സണ്‍മാർ തുടങ്ങിയവർ പ്രസംഗിച്ചു.

മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്നു സ്ഥാപനങ്ങളിലും നാളെ ഓഫീസുകളിലും ഞായറാഴ്ചകളിൽ വീടുകളിലും ഡ്രൈ ഡേ ആചരിക്കും. ഇതിന് പുറമെ 18നും 19നും മുഴുവൻ വാർഡുകളിലും ശുചീകരണം നടത്തും.‌‌

പിറവം: മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി പിറവം നഗരസഭയിൽ യോഗം ചേർന്നു. നഗരസഭ വൈസ് ചെയർമാൻ കെ.പി. സലീമിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു മുഖ്യ പ്രഭാഷണം നടത്തി.

താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. രാജലക്ഷ്മി, പാഴൂർ ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. ദീപ, ഹെൽത്ത് ഇൻസ്‌പെക്ടർ സജീവ് എന്നിവർ നിർദേശങ്ങൾ നൽകി. 18ന് നഗരസഭയിലെ പൊതു സ്ഥലങ്ങൾ ശുചീകരിക്കാനും 19 ന് ഡിവിഷനുകൾ കേന്ദ്രീകരിച്ച് ശുചീകരണ പ്രവർത്തനങ്ങൾ നടത്താനും തീരുമാനിച്ചിട്ടുണ്ട്.

പോത്താനിക്കാട്: മഴക്കാലപൂര്‍വ ശുചീകരണ കാന്പയിനും കനാല്‍ ജല സംരക്ഷണ ടു-വീലര്‍ റാലിയും പഞ്ചായത്ത് പ്രസിഡന്‍റ് ജോസ് വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തഗം വിന്‍സന്‍ ഇല്ലിക്കല്‍ അധ്യക്ഷത വഹിച്ചു. വൈസ് പസിഡന്‍റ് ഫിജിന അലി മുഖ്യപ്രഭാഷണം നടത്തി.

കോതമംഗലം: കവളങ്ങാട് പഞ്ചായത്തിൽ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ശുചീകരണത്തിന്‍റെ പഞ്ചായത്ത് തല ഉദ്ഘാടനം ഊന്നുകൽ പോലീസ് സ്റ്റേഷൻ പരിസരത്ത് പഞ്ചായത്ത് പ്രസിഡന്‍റ് സിബി മാത്യു നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ലിസി ജോളി അധ്യക്ഷത വഹിച്ചു.

സ്ഥിരം സമിതി അധ്യക്ഷൻരായ ടി എച്ച് നൗഷാദ്, ഷിബു പടപ്പറന്പത്ത്, ഉഷ ശിവൻ, പഞ്ചായത്ത് അംഗങ്ങളായ എം.കെ. വിജയൻ, സുഹ്റ ബഷീർ, പോലീസ് സബ് ഇൻസ്പെക്ടർ പി കെ അജികുമാർ എന്നിവർ പ്രസംഗിച്ചു.

പോലീസ് സേനാംഗങ്ങൾ, ഹരിതകർമ സേനാംഗങ്ങൾ, ആശാവർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, സന്നദ്ധ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. 20 നുള്ളിൽ പഞ്ചായത്തിലാകെ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനാണ് തീരുമാനം.

മഞ്ഞപ്പിത്ത പ്രതിരോധ മുന്നൊരുക്കങ്ങൾക്ക് തുടക്കം

കോതമംഗലം : ജില്ലയിൽ പലയിടങ്ങളിലും മഞ്ഞപ്പിത്തം പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ കോട്ടപ്പടി പഞ്ചായത്തിൽ മഞ്ഞപ്പിത്ത പ്രതിരോധ മുന്നൊരുക്കങ്ങൾ ആരംഭിച്ചു. ഒരാൾക്ക് മഞ്ഞപ്പിത്തം കോട്ടപ്പടിയിൽ സ്ഥിരീകരിച്ചെങ്കിലും വ്യാപനം തടയാൻ കഴിഞ്ഞിട്ടുണ്ടെന്ന് പ്രസിഡന്‍റ് മിനി ഗോപി വ്യക്തമാക്കി.

വേങ്ങൂരിനോട് ചേർന്നുകിടക്കുന്ന പ്രദേശങ്ങളിലാണ് കൂടുതൽ ജാഗ്രത പുലർത്തുന്നത്. കുടിവെള്ള സ്രോതസുകൾ മലിനാകാതെ സംരക്ഷിക്കുന്നതിലാണ് ഊന്നൽ. മുഴുവൻ കിണറുകളും ക്ലോറിനേറ്റ് ചെയ്തു കഴിഞ്ഞു. ബോധവത്കരണം, പരിസരശുചീകരണം, തുടങ്ങിയ പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. പഞ്ചായത്തിൽ ഇതിനകം ഡെങ്കിപ്പനിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കോതമംഗലം നഗരസഭ പരിധിയിൽ 15 ദിവസംകൊണ്ട് മുഴുവൻ പ്രദേശങ്ങളും സന്ദർശിച്ച് കൊതുകുകളുടെ ഉറവിട നശീകരണവും ബോധവത്കരണവും നടത്താനാണ് തീരുമാനം. ശുചീകരണമടക്കമുള്ള കാര്യങ്ങളിൽ വീഴ്ചവരുത്തുന്നവർക്കെതിരെ നിയമപ്രകാരമുള്ള നടപടിയുണ്ടാകുമെന്നും താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സാം പോൾ വ്യക്തമാക്കി.