ഫുട്പാത്തിൽ പൊട്ടിച്ചിതറി മദ്യക്കുപ്പികൾ
Sunday, May 19, 2024 3:47 AM IST
തൊടുപുഴ: നഗരമധ്യത്തിലെ ഫുട്പാത്തിലൂടെ കാൽനട യാത്രക്കാർ സഞ്ചരിക്കുന്നതു സാഹസികമായി. പൊട്ടിച്ചിതറിക്കിടക്കുന്ന മദ്യക്കുപ്പികൾക്കിടയിലൂടെയുള്ള യാത്രയാണ് ആളുകളെ വലയ്ക്കുന്നത്. പിഡബ്ല്യുഡി റസ്റ്റ്ഹൗസിനു മുന്നിലെ ഫുട്പാത്തിലാണ് പതിവായി ബിയർ ഉൾപ്പെടെയുള്ള മദ്യക്കുപ്പികൾ വലിച്ചെറിയുന്നത്.

വിദ്യാർഥികൾ ഉൾപ്പെടെ നൂറുകണക്കിനു യാത്രക്കാർ സഞ്ചരിക്കുന്ന നടപ്പാതയിലാണ് ഇവ പൊട്ടിച്ചിതറി കിടക്കുന്നത്.റോഡരികിൽ പാർക്ക് ചെയ്യുന്ന വാഹനം കയറിയാണ് പലപ്പോഴും കുപ്പികൾ പൊട്ടുന്നത്. ആളുകൾക്ക് അപകടം ഉണ്ടാകുന്നതിനു പുറമേ വാഹനങ്ങളുടെ ടയറിന് കേടുപാടുകൾ സംഭവിക്കാനുള്ള സാധ്യതയും കൂടുതലാണ്.

നാളുകളായി ഇവിടെ മദ്യക്കുപ്പികൾ നിക്ഷേപിക്കുന്നുണ്ട്. വിഐപികൾ ഉൾപ്പെടെ താമസത്തിനും വിശ്രമത്തിനും എത്തുന്ന റെസ്റ്റ് ഹൗസിനു മുന്നിൽ ഇത്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനം നടത്തുന്നവർക്കെതിരേ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. രാത്രിസമയങ്ങളിലാണ് ഇവിടെ മദ്യക്കുപ്പികൾ നിക്ഷേപിക്കുന്നത്.

റെസ്റ്റ് ഹൗസിനു മുന്നിൽ സിസിടിവി സ്ഥാപിച്ച് ഇത്തരം സാമൂഹ്യവിരുദ്ധരെ കണ്ടെത്തി ഇവർക്കെതിരേ നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.