പകർച്ചവ‍്യാധി ഭീഷണിയിൽ മലയോരമേഖലകൾ
Sunday, May 19, 2024 6:23 AM IST
വെള്ളറട: വേനൽമഴ ശക്തമായിട്ടും കാലവർഷം ശക്തമാകുമെന്ന അറിയിപ്പ് ഉണ്ടായിട്ടും വെ ള്ളറട മലയോര പഞ്ചായത്തുകളില്‍ മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നില്ലെന്ന് ആക്ഷേപം. മുന്‍ കാലങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ പിടിപെട്ട സ്ഥലങ്ങള്‍ പോലും ശുചീകരിക്കാനായിട്ടില്ല.

വേനലില്‍ മാലിന്യ നിക്ഷേപം വർധിച്ച ജലാശയങ്ങൾ മഴക്കാലത്ത് വെള്ളം നിറഞ്ഞ് അതേപ്പടി തുടരുകയാണ്. പഞ്ചായത്തുതലത്തിലെ ശുചിത്വ സമിതികളുടെ പ്രവര്‍ത്തനവും കാര്യക്ഷമമല്ലെന്നാണ് നാട്ടുകാരുടെ പരാതി. ആര്യങ്കോട് പഞ്ചായത്തിലെ കീഴാറൂര്‍ പഴിഞ്ഞിപ്പാറ സ്വദേശി എലിപ്പനി ബാധിച്ച് മരിച്ചത് അടുത്തിടെയാണ്.

പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിച്ചാല്‍ മേഖലയിലെ ആരോഗ്യ കേന്ദ്രങ്ങള്‍ തിരക്കുമൂലം രോഗികള്‍ക്ക് ചികിത്സ നല്‍കാനാകാതെ വീര്‍പ്പുമുട്ടുന്ന നിലയിലാണ്. അമരവിള കാരക്കോണം റോഡില്‍ ഓട പണിതുടങ്ങിയ ഭാഗങ്ങളില്‍ പലയിടത്തും മഴവെള്ളം വാര്‍ന്നു പോകാനാകാതെ കെട്ടി നില്‍ക്കുകയാണ്. ഇത് കൊതുകുജന്യ രോഗങ്ങള്‍ പടര്‍ത്താനിടയാകുമെന്ന ഭീതി ഉയര്‍ത്തുന്നു.

പ്ലാസ്റ്റിക് മാലിന്യങ്ങളടക്കം പാതയോരങ്ങളില്‍ കൂട്ടിയിട്ടിരിക്കുന്നത് നീക്കം ചെയ്യാന്‍ ഇനി യും തുടങ്ങിയിട്ടില്ല. തോടുകളിലൂടെ പൊതു ജലാശയങ്ങളില്‍ മാലിന്യം കലരാന്‍ ഇത് കാരണമാകുന്നു.

ആര്യങ്കോട് പഞ്ചായത്തില്‍ പശുവണ്ണറ വാര്‍ഡില്‍ ഈരാറ്റിന്‍പുറം ഇക്കോ ടൂറിസം പദ്ധതിക്ക് സമീപം ജനവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത പന്നിഫാം അടച്ചു പൂട്ടണമെന്ന് നാട്ടുകാര്‍ പരാതിയുമായി കയറിയിറങ്ങിയിട്ടും നടപടിയുണ്ടായിട്ടില്ല.

ഫാമിന്‍റെ മറവില്‍ വന്‍തോതില്‍ നഗരമാലിന്യം ഇവിടെയെത്തിക്കുന്നതായും ഇതുമൂലം ദുര്‍ഗന്ധവും ഈച്ച-കൊതുകു ശല്യവും, തെരുവുനായ ശല്യവും ഉണ്ടാകുന്നതായി നാട്ടുകാര്‍ പരാതിപ്പെടുന്നു. നായകളുടെ ആക്രമണം മൂലം കുട്ടികള്‍ക്കും വയോധികര്‍ക്കും ഭയപ്പാടില്ലാതെ സഞ്ചരിക്കാനാകുന്നില്ല.

മഴക്കാലത്ത് മാലിന്യം തോടുകളിലൂടെ നെയ്യാറിലേയ്ക്കും കുടിവെള്ള സ്രോതസുകളിലേയ്ക്കും ഒഴുകിയിറങ്ങുന്നത് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതായി പറയുന്നു.
അനധികൃത പന്നിഫാം അടച്ചു പൂട്ടണമെന്നും മാലിന്യം നീക്കം ചെയ്യണമെന്നുമാവശ്യപ്പെട്ട് നാട്ടുകാര്‍ മുഖ്യമന്ത്രിക്കും, ജില്ലാ കളക്ടര്‍ക്കും, ആരോഗ്യ വകുപ്പ് ഡിഎംഒ, ആര്യങ്കോട് പഞ്ചായത്ത് എന്നിവിടങ്ങളിലും പരാതി നല്‍കിയിട്ടുണ്ടെങ്കിലും നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് ആക്ഷേപം.

ഇതു സംബന്ധിച്ച് മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നല്‍കിയ പരാതിയെത്തുടര്‍ന്ന് ഫാം അനധികൃതമായി പ്രവര്‍ത്തിക്കുന്നതായും പ്ലാസ്റ്റിക് ഉള്‍പ്പെടെ മാലിന്യങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നതായും മാലിന്യ നിര്‍മാര്‍ജന സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ പക്ഷികള്‍ മാലിന്യം കൊത്തിയെടുത്ത് കുടിവെള്ള സ്രോതസുകളില്‍ ഇടുന്നതായും കണ്ടെത്തിയിട്ടുള്ളതായും എന്‍വയോണ്‍മെന്‍റല്‍ എന്‍ജിനീയര്‍ കണ്ടെത്തിയിട്ടുണ്ട്.

ഒറ്റശേഖരമംഗലം ആര്യങ്കോട് പഞ്ചായത്തുകളില്‍ ആറ്റിലേക്ക് മാലിന്യം കൊണ്ടിടുന്നത് പതിവാകുകയാണെന്ന് നാട്ടുകാർ പറയുന്നു. മൂന്നാറ്റുമുക്ക് കുടിവെള്ള പദ്ധതി പ്രദേശത്തും മാലിന്യം തള്ളുന്നത് പതിവാണെന്ന് പറയുന്നു.

വെള്ളറട, അമ്പൂരി, കുന്നത്തുകാല്‍, പഞ്ചായത്ത് പ്രദേശങ്ങളിലും മാലിന്യം നീക്കം ചെയ്യാനുള്ള നടപടികള്‍ ഊര്‍ജിതമല്ല. പനച്ചമൂട് മാര്‍ക്കറ്റില്‍ എത്തിയാല്‍ മാലിന്യത്തിന്‍റെ പുറത്ത്കൂടിയല്ലാതെ നടക്കാനാകില്ലാത്ത അവസ്ഥയാണ്.

പലയിടത്തും ചത്ത എലിയും മത്സ‍്യ അവശിഷ്ടങ്ങൾ ജീർണിച്ച അവസ്ഥയിലും കാണാം. പ്രദേശത്ത് അറവുശാല മാലിന‍്യങ്ങളും മഴവെള്ളത്തിൽ കലർന്ന് ഒഴുകുന്നതായും പരാതിയുണ്ട്.